പ്രവാസികള്‍ കുറയുന്നു എങ്കിലും പണമയക്കലിന് കുറവില്ല; കണക്കുകൾ പുറത്ത് വിട്ട് ഒമാൻ
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിട്ടും പണമയക്കുന്നതിന് ഒരു കുറവും വന്നിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമാനിലെ പ്രവാസികള്‍ 2018ല്‍ നാട്ടിലേക്ക് അയച്ച പണത്തിെന്റ ആകെ കണക്ക് ഏകദേശം ആയിരം കോടി ഡോളറാണ്. ഒമാനില്‍നിന്ന് അയച്ചത് 995.8 കോടി ഡോളറാണെന്നാണ് ലോക ബാങ്ക് കണക്ക്.2018 ഡിസംബറില്‍ ഒമാനിലെ പ്രവാസി ജനസംഖ്യ 2,100,975ല്‍നിന്ന് 2,030,194 ആയി കുറഞ്ഞിരുന്നു. ഏകദേശം 70,781 വിദേശ പൗരന്മാര് കഴിഞ്ഞ വര്‍ഷം ഒമാന്‍ വിട്ടുപോയതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (എന്‍.സി.എസ്.ഐ) കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നിട്ടും കൂടുതല്‍ പണം വിദേശ നാടുകളിലേക്ക് ഒഴുകാനുള്ള ഒരു കാരണം ഇന്ത്യന്‍ രൂപയിലും വികസ്വര രാജ്യങ്ങളിലെ മറ്റ് കറന്‍സികളിലുമുള്ള മൂല്യത്തകര്‍ച്ചയാണ്. അതായത് ഒമാനി റിയാല്‍ ഈ കറന്‍സികളിലേക്ക് കൈമാറ്റം ചെയ്യുമ്ബോള്‍ ഉയര്‍ന്ന തുക ലഭിക്കുന്നതാണ് പണമയക്കല്‍ കൂടുന്നതിന് പ്രധാന കാരണം.ഒമാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ പണം അയച്ചത് ഇന്ത്യയിലേക്കാണ്. ഇൗ വര്‍ഷം ഇതുവരെ 8220 കോടി ഡോളറാണ് കടല്‍ കടന്ന് ഇന്ത്യയിലെത്തിയത്. ഇത് 2018ല്‍ 7860 കോടി ഡോളറും 2017ല്‍ 6890 കോടി ഡോളറുമായിരുന്നു. ഈജിപ്ത്, നൈജീരിയ, ഫിലിപ്പീന്‍സ്, പാകിസ്താന് രാജ്യങ്ങളിലേക്കും തൊഴിലാളികളുടെ പണമയക്കല്‍ കൂടിയിട്ടുണ്ട്.ഒമാനി റിയാലുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇന്ത്യന്‍ രൂപ ഇപ്പോഴും ദുര്‍ബലമാണ്. പണമയക്കുന്നവരുടെ എണ്ണം കുറഞ്ഞിരിക്കാം, പക്ഷേ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകുന്ന തുക വര്‍ധിച്ചു. കാരണം നാട്ടിലേക്ക് അയക്കുന്ന പണത്തിെന്റ മൂല്യം കൂടുതലാണ്.
നേരത്തെ ഒരൊറ്റ റിയാലിന് 165 രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ 2018 ഒക്ടോബറില്‍ 193 രൂപ വരെയായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ താരതമ്യേന കുറവാണെങ്കിലും മികച്ച മൂല്യംതന്നെയാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്.ഒമാനി റിയാല്‍ ഡോളറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പണം അയക്കുമ്ബോള്‍ കൂടുതല്‍ ഇന്ത്യന്‍ രൂപ ലഭിക്കുമെന്നാണ് ഇതിനര്‍ഥം. ഒമാനില്‍നിന്ന് ആളുകള്‍ വീട്ടിലേക്ക് അയക്കുന്ന പണം മറ്റേതെങ്കിലും കറന്‍സികളിലേക്ക് പരിവര്‍ത്തനം ചെയ്യുമ്ബോഴും ഗുണകരമായ നേട്ടം തന്നെയാണ് ലഭിക്കുന്നതെന്ന് ഒമാനിലെ ഗ്ലോബല്‍ മണി എക്സ്ചേഞ്ച് സി.ഇ.ഒ ആര്. മധുസൂദനന് പറഞ്ഞു. ദേശീയ ജി.ഡി.പിക്ക് മികച്ച സംഭാവന നല്കുമ്ബോള്തന്നെ വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനും കൂടുതല്‍ പണമയക്കല്‍ സഹായിക്കുന്നതായി സാമ്ബത്തിക വിദഗ്ധനായ രാമാനുജ് വെങ്കിടേഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha