Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ലോക പൊലീസിന് മുട്ടിടിച്ച വഴി; ട്രംപിനെ ഇംപീച്ച് ചെയ്യുമ്പോൾ

19 DECEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തിരിക്കുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയതിനാണു ട്രംപ് നടപടി നേരിടുന്നത് .ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണങ്ങളിലാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അന്വേഷണം നടത്തിയത്.

"അധികാരമുണ്ടെന്ന് കരുതി പ്രസിഡന്റായാലും എന്തും ചെയ്യാനാവില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും മാനിക്കണം'.
പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു കൊണ്ട് അമേരിക്കൻ ജനപ്രതിനിധി സഭ അൽപസമയം മുമ്പ് പറഞ്ഞ വാക്കുകൾ.
ഇവിടെ വെളിപ്പെടുന്നത് അമേരിക്കൻ ജനാധിപത്യത്തിന്റെ ജാഗ്രതയാണ് .അധികാര ദുർവിനിയോഗം, ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളേയും അട്ടിമറിച്ചു എന്നതാണ് ട്രംപിനെതിരായ കുറ്റം.

അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കുമ്പോൾ എതിരാളിയാകാൻ സാധ്യതയുള്ള രാഷ്ട്രീയ നേതാവാണ് ജോ ബൈഡൻ അതുകൊണ്ടുതന്നെ എതിരാളിയെ നിശ്ശബ്‌ദനാക്കാനുള്ള ആയുധമായാണ് ട്രെപ് ഇടപെടൽ നടത്തിയത് എന്നതാണ്പ്രധാന ആരോപണം.

അമേരിക്കൻ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളുമായാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായി എന്ന പേരുകേട്ട വ്യക്തി,ആഡംബര ജീവിതത്തിന്റെ സമവാക്യം. സ്ത്രീ ലംബടൻ.. ട്രെമ്പ് നേരിട്ട ആരോപണങ്ങൾ ഇനിയുമേറെ..
1946 നു ന്യൂയോർക് സിറ്റിയിലാണ് ട്രെമ്പ് ജനിച്ചത്..പിറന്നു വീണത് തന്നെ വായിൽ വെള്ളിക്കരണ്ടിയുമായാണ് എന്ന് പറയാൻ സാധിക്കുന്ന വ്യക്തിത്വം. ആർഭാട ങ്ങളിൽ മതി മറന്ന ജീവിതം,ലൈംഗിക പീഡനാ രോപണം ,സ്ത്രീ ലാമ്പാദന എന്ന ആരോപണം,അങ്ങനെ ട്രെമ്പിനെ തേടിയെത്തിയ ബഹുമതികൾ ഏറെ. എന്നാൽ ഇതിലൊന്നും യാതൊരു കൂസലുമില്ലാതെ,തന്റെ നിലപാടുമായി ട്ര മ്പ് മുന്നോട്ടു പോയെങ്കിലും അടി തെറ്റിയത് ഇംപീച്ച്‌മെന്റി ൽ..

ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് നടക്കുമ്പോള്‍ മിഷിഗനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സ് അടക്കമുള്ളവരുടെ ഇടതുപക്ഷ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ ജനവിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും ട്രംപ് ആരോപിച്ചു

അതേസമയം ഉപരിസഭയായ സെനറ്റ് ആണ് ഇനി ഇംപീച്ച്‌മെന്റ് നടപടിയില്‍ തീരുമാനമെടുക്കുക. സെനറ്റ് അംഗീകരിച്ചാല്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താകും. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇത് തള്ളാനാണ് സാധ്യത. ഹൗസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. മൊഴി നല്‍കുന്നതില്‍ നിന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവരെ വിലക്കി ഉക്രൈന്‍ ഇടപാടിലെ കോണ്‍ഗ്രസ് അന്വേഷണം അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചതായി ആരോപണമുണ്ട്. ഡെമോക്രാറ്റുകള്‍ വ്യാജ ആരോപണങ്ങളില്‍ തന്നെ വേട്ടയാടുകയാണ് എന്നാണ് ട്രംപിന്റെ ആരോപണം.

നേരത്തെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഡോണള്‍ഡ് ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കത്തയച്ചിരുന്നു. ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
അവാസ്തവവും അതിഭാവുകത്വം നിറഞ്ഞതുമാണ് തനിക്കെതിരായ ആരോപണങ്ങളെന്നും ട്രംപ് കത്തില്‍ പറയുന്നു. കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപ് ആരോപിച്ചു.
പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായ തകർക്കാൻ തങ്ങളുടെ നീക്കം വഴിവെക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. അതേസമയം, ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇംപീച്ച്മെൻ്റ് നടപടികള്‍ സെനറ്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കിയാൽ മാത്രമേ ട്രംപിന് സ്ഥാനം നഷ്ടമാകൂ.
ഉ ക്രൈന്‍ ഊര്‍ജ്ജ കമ്പനി ബുറിസ്മയുടെ ഡയറക്ടറായിരുന്ന ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനും ജോ ബൈഡനും കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച ട്രംപ് ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് വിസില്‍ ബ്ലോവര്‍ പുറത്തുവിട്ടതോടെയാണ് യുഎസ് രാഷ്ട്രീയത്തില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ട്രംപിന്റെ പേഴ്‌സണല്‍ അറ്റോണി (അഭിഭാഷകന്‍) റൂഡി ജിലിയാനി അടക്കമുള്ളവര്‍ ഉക്രൈനുമായുള്ള ഇടപാടില്‍ പങ്കുവഹിച്ചതായി ആരോപണമുയര്‍ന്നു. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനെതിരായ നീക്കത്തിൻ്റെ ഭാഗമായാണ് ഉക്രൈനിൽ സമ്മർദ്ദം ചെലുത്തിയത് എന്ന ആരോപണുയർന്നു. ബൈഡനും മകനുമെതിരെ അന്വേഷണം നടത്തിയില്ലെങ്കിൽ ഉക്രൈനുള്ള സൈനികസഹായം നിർത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 2016ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിൻ്റെനെതിരായ നീക്കങ്ങളിൽ റഷ്യൻ ഇടപെടൽ തേടിയെന്നായിരുന്നു ട്രംപിനെതിരായ ആരോപണം.

. 'അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ ദിനമാണ് ഇന്നെന്ന്' സ്പീക്കര്‍ നാന്‍സി പെലോസി യുടെ പ്രതികരണം..ഭരണഘടനയേയും പ്രസിഡന്റിന്റെ ഓഫീസിനേയും സംരക്ഷിക്കാനായി മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലായിരുന്നുവെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു ഇംപീച്ച്മെന്റ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞ അവര്‍, പ്രസിഡന്‍റ് നടത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് എത്തിച്ചതെന്നും പറഞ്ഞു.

ലോകത്തെ കാൽകീഴിലാക്കാൻ കൊതിച്ച അമേരിക്കൻ ലോക പൊലീസിന് അടിതെറ്റുമോ എന്നാണ് ഇനി അറിയാനുള്ളത്.സെനറ്റിലെ തന്റെ ഭൂരിപക്ഷം ഉപയോഗിച്ച് അദ്ദേഹത്തിന് പ്രസിഡന്റ് ആയിതുടരാനാകും. എന്നാൽ ധാർമികത എന്ന ഒരു വാക്ക് അദ്ദേഹം ജീവിതത്തിൽ പകർത്തുന്നുണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകുക എന്നതാണ് ഉചിതമായ തീരുമാനം. . പക്ഷെ ട്രംപിൽ നിന്നും അത് പ്രതീക്ഷിക്കുകയേ വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (16 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (25 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (34 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (40 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends