Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

ലോക പൊലീസിന് മുട്ടിടിച്ച വഴി; ട്രംപിനെ ഇംപീച്ച് ചെയ്യുമ്പോൾ

19 DECEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തിരിക്കുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയതിനാണു ട്രംപ് നടപടി നേരിടുന്നത് .ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണങ്ങളിലാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അന്വേഷണം നടത്തിയത്.

"അധികാരമുണ്ടെന്ന് കരുതി പ്രസിഡന്റായാലും എന്തും ചെയ്യാനാവില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും മാനിക്കണം'.
പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു കൊണ്ട് അമേരിക്കൻ ജനപ്രതിനിധി സഭ അൽപസമയം മുമ്പ് പറഞ്ഞ വാക്കുകൾ.
ഇവിടെ വെളിപ്പെടുന്നത് അമേരിക്കൻ ജനാധിപത്യത്തിന്റെ ജാഗ്രതയാണ് .അധികാര ദുർവിനിയോഗം, ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളേയും അട്ടിമറിച്ചു എന്നതാണ് ട്രംപിനെതിരായ കുറ്റം.

അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കുമ്പോൾ എതിരാളിയാകാൻ സാധ്യതയുള്ള രാഷ്ട്രീയ നേതാവാണ് ജോ ബൈഡൻ അതുകൊണ്ടുതന്നെ എതിരാളിയെ നിശ്ശബ്‌ദനാക്കാനുള്ള ആയുധമായാണ് ട്രെപ് ഇടപെടൽ നടത്തിയത് എന്നതാണ്പ്രധാന ആരോപണം.

അമേരിക്കൻ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളുമായാണ് ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായി എന്ന പേരുകേട്ട വ്യക്തി,ആഡംബര ജീവിതത്തിന്റെ സമവാക്യം. സ്ത്രീ ലംബടൻ.. ട്രെമ്പ് നേരിട്ട ആരോപണങ്ങൾ ഇനിയുമേറെ..
1946 നു ന്യൂയോർക് സിറ്റിയിലാണ് ട്രെമ്പ് ജനിച്ചത്..പിറന്നു വീണത് തന്നെ വായിൽ വെള്ളിക്കരണ്ടിയുമായാണ് എന്ന് പറയാൻ സാധിക്കുന്ന വ്യക്തിത്വം. ആർഭാട ങ്ങളിൽ മതി മറന്ന ജീവിതം,ലൈംഗിക പീഡനാ രോപണം ,സ്ത്രീ ലാമ്പാദന എന്ന ആരോപണം,അങ്ങനെ ട്രെമ്പിനെ തേടിയെത്തിയ ബഹുമതികൾ ഏറെ. എന്നാൽ ഇതിലൊന്നും യാതൊരു കൂസലുമില്ലാതെ,തന്റെ നിലപാടുമായി ട്ര മ്പ് മുന്നോട്ടു പോയെങ്കിലും അടി തെറ്റിയത് ഇംപീച്ച്‌മെന്റി ൽ..

ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് നടക്കുമ്പോള്‍ മിഷിഗനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സ് അടക്കമുള്ളവരുടെ ഇടതുപക്ഷ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ ജനവിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും ട്രംപ് ആരോപിച്ചു

അതേസമയം ഉപരിസഭയായ സെനറ്റ് ആണ് ഇനി ഇംപീച്ച്‌മെന്റ് നടപടിയില്‍ തീരുമാനമെടുക്കുക. സെനറ്റ് അംഗീകരിച്ചാല്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താകും. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇത് തള്ളാനാണ് സാധ്യത. ഹൗസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. മൊഴി നല്‍കുന്നതില്‍ നിന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവരെ വിലക്കി ഉക്രൈന്‍ ഇടപാടിലെ കോണ്‍ഗ്രസ് അന്വേഷണം അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചതായി ആരോപണമുണ്ട്. ഡെമോക്രാറ്റുകള്‍ വ്യാജ ആരോപണങ്ങളില്‍ തന്നെ വേട്ടയാടുകയാണ് എന്നാണ് ട്രംപിന്റെ ആരോപണം.

നേരത്തെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഡോണള്‍ഡ് ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കത്തയച്ചിരുന്നു. ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
അവാസ്തവവും അതിഭാവുകത്വം നിറഞ്ഞതുമാണ് തനിക്കെതിരായ ആരോപണങ്ങളെന്നും ട്രംപ് കത്തില്‍ പറയുന്നു. കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപ് ആരോപിച്ചു.
പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായ തകർക്കാൻ തങ്ങളുടെ നീക്കം വഴിവെക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. അതേസമയം, ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇംപീച്ച്മെൻ്റ് നടപടികള്‍ സെനറ്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കിയാൽ മാത്രമേ ട്രംപിന് സ്ഥാനം നഷ്ടമാകൂ.
ഉ ക്രൈന്‍ ഊര്‍ജ്ജ കമ്പനി ബുറിസ്മയുടെ ഡയറക്ടറായിരുന്ന ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനും ജോ ബൈഡനും കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച ട്രംപ് ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് വിസില്‍ ബ്ലോവര്‍ പുറത്തുവിട്ടതോടെയാണ് യുഎസ് രാഷ്ട്രീയത്തില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ട്രംപിന്റെ പേഴ്‌സണല്‍ അറ്റോണി (അഭിഭാഷകന്‍) റൂഡി ജിലിയാനി അടക്കമുള്ളവര്‍ ഉക്രൈനുമായുള്ള ഇടപാടില്‍ പങ്കുവഹിച്ചതായി ആരോപണമുയര്‍ന്നു. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനെതിരായ നീക്കത്തിൻ്റെ ഭാഗമായാണ് ഉക്രൈനിൽ സമ്മർദ്ദം ചെലുത്തിയത് എന്ന ആരോപണുയർന്നു. ബൈഡനും മകനുമെതിരെ അന്വേഷണം നടത്തിയില്ലെങ്കിൽ ഉക്രൈനുള്ള സൈനികസഹായം നിർത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 2016ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിൻ്റെനെതിരായ നീക്കങ്ങളിൽ റഷ്യൻ ഇടപെടൽ തേടിയെന്നായിരുന്നു ട്രംപിനെതിരായ ആരോപണം.

. 'അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ ദിനമാണ് ഇന്നെന്ന്' സ്പീക്കര്‍ നാന്‍സി പെലോസി യുടെ പ്രതികരണം..ഭരണഘടനയേയും പ്രസിഡന്റിന്റെ ഓഫീസിനേയും സംരക്ഷിക്കാനായി മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലായിരുന്നുവെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു ഇംപീച്ച്മെന്റ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞ അവര്‍, പ്രസിഡന്‍റ് നടത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് എത്തിച്ചതെന്നും പറഞ്ഞു.

ലോകത്തെ കാൽകീഴിലാക്കാൻ കൊതിച്ച അമേരിക്കൻ ലോക പൊലീസിന് അടിതെറ്റുമോ എന്നാണ് ഇനി അറിയാനുള്ളത്.സെനറ്റിലെ തന്റെ ഭൂരിപക്ഷം ഉപയോഗിച്ച് അദ്ദേഹത്തിന് പ്രസിഡന്റ് ആയിതുടരാനാകും. എന്നാൽ ധാർമികത എന്ന ഒരു വാക്ക് അദ്ദേഹം ജീവിതത്തിൽ പകർത്തുന്നുണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകുക എന്നതാണ് ഉചിതമായ തീരുമാനം. . പക്ഷെ ട്രംപിൽ നിന്നും അത് പ്രതീക്ഷിക്കുകയേ വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (3 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (3 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (3 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (3 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (9 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (10 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (10 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (10 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (10 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (11 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (11 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (11 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (11 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (12 hours ago)

Malayali Vartha Recommends