വിദേശ വ്യാപാര നയത്തിൽ മാറ്റം .... തിരിച്ചടിയാകുന്നത് പ്രവാസികൾക്ക്
ഇന്ത്യ വിദേശ വ്യാപാരനയത്തിൽ മാറ്റം വരുത്തിയതിെൻറ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പ്രവാസികളാണ്.. പാർസൽ അയക്കുേമ്പാൾ 5,000 രൂപക്ക് വരെ അനുവദിച്ചിരുന്ന കസ്റ്റംസ് തീരുവ ഇളവ് എടുത്തുകളഞ്ഞ നടപടി ഇൗമാസം 12 മുതൽ നടപ്പായി. ഇതിെൻറ തിക്തഫലം കാർഗോ അയക്കുന്ന സാധാരണക്കാരായ പ്രവാസികളെയും ബാധിച്ചു. ലോകത്ത് എവിടെനിന്നായാലും ഇന്ത്യയിലേക്ക് കാർഗോ അയക്കുേമ്പാൾ ഇനി ഒരുവിധ നികുതിയിളവും ലഭ്യക്കില്ല. 5,000 രൂപ വരെയുള്ള സാധനങ്ങൾ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാൻ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷൻ എടുത്തുകളഞ്ഞാണ് കേന്ദ്രസർക്കാർ വിദേശ വ്യാപാരനയം ഭേദഗതി ചെയ്തത്. അയക്കുന്ന സാധനങ്ങളുടെ വില എത്രയായാലും അതിെൻറ 42 ശതമാനം ഇനി നികുതിയായി നൽകണം. ജി.എസ്.ടി അടക്കമുള്ള നികുതിയാണിത്. ഇന്ത്യൻ വിദേശവ്യാപാര ഡയറക്ടർ ജനറൽ അമിത് യാദവ് പുറപ്പെടുവിച്ച ഉത്തരവാണ് ഈ മാസം 12 മുതൽ നടപ്പായത്.
വിദേശത്തുനിന്നെത്തുന്ന എത്ര രൂപയുടെയും കാർഗോ പാർസലുകൾക്ക് 42 ശതമാനം നികുതി ഈടാക്കി ത്തുടങ്ങി. നികുതിയിളവ് ജീവൻരക്ഷാ മരുന്നുകൾക്കു മാത്രമായി ചുരുങ്ങി. വിദേശ ഇന്ത്യക്കാർക്ക് തങ്ങളുടെ ഉറ്റവർക്ക് സമ്മാനങ്ങൾ അയക്കാനാണ് പാർസലിന് 5,000 രൂപ വരെ സൗജന്യം അനുവദിച്ചിരുന്നത്. 1993ലായിരുന്നു ഇത്തരത്തിലൊരു ഇളവ് ആദ്യം നടപ്പാക്കിയത്. 1998ൽ പരിധി 10,000 രൂപയായും 2016ൽ 20,000 രൂപയായും ഉയർത്തി. എന്നാൽ, ഇക്കഴിഞ്ഞ ബജറ്റിൽ ഇത് വീണ്ടും 5000 രൂപ വരെയാക്കി താഴ്ത്തി. അതിപ്പോൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്തു.
ഇ-കോമേഴ്സ് കമ്പനികളിൽ ചിലത് ചൈനയിൽനിന്ന് സാധനങ്ങൾ ഇറക്കാൻ ഇൗ നിയമം ചൂഷണം ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വൻ നികുതി വെട്ടിപ്പാണ് ഇൗ കമ്പനികൾ ഇതുവഴി നടത്തുന്നതെന്നും കണ്ടെത്തി. ഇവരെ തടയാൻ ഇളവ് എടുത്തുകളഞ്ഞപ്പോൾ ബന്ധുക്കൾക്ക് സമ്മാനങ്ങളും അവശ്യവസ്തുക്കളും പാർസൽ അയക്കുന്ന സാധാരണക്കാരായ പ്രവാസികൾക്കും അത് തിരിച്ചടിയായി. സാധാരണഗതിയിൽ വിമാനത്തിൽ നിശ്ചിത കിലോവരെ ബാേഗജ് മാത്രമേ കൊണ്ടുപോകാനാകൂ. ബാക്കിവരുന്ന സാധനങ്ങൾ അവർ കാർഗോ അയക്കുകയാണ് പതിവ്.
നിയമം മാറിയതോടെ കാർഗോ അയക്കൽ കീശക്ക് താങ്ങാനാവാത്തതാവും. ഇത് ഗൾഫ് നാടുകളിലെ കാർഗോ വ്യാപാര മേഖലയെ കടത്ത പ്രതിസന്ധിയിലാക്കും. ഇന്ത്യയിലും വിദേശത്തുമായി രണ്ടു ലക്ഷത്തോളം പേർ കാർഗോ രംഗത്ത് ജോലിചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ഇവരിൽ കൂടുതലും മലയാളികളാണ്. കാർഗോ മേഖലയിലെ പ്രതിസന്ധി സൂപ്പർമാർക്കറ്റുകളുടെ വ്യാപാരത്തെയും ബാധിച്ചേക്കും. നാട്ടിലേക്ക് അയക്കാൻ ചെലവുകൂടുേമ്പാൾ പ്രവാസികൾ സാധനങ്ങൾ വാങ്ങുന്നത് കുറയ്ക്കും.
https://www.facebook.com/Malayalivartha