ഇന്ത്യക്കാരുൾപ്പെടെ 700 തടവുകാർക്ക് പൊതുമാപ്പ് ...... പ്രവാസികൾക്കും ആശ്വാസം
ഇന്ത്യക്കാരുൾപ്പെടെയുള്ള 700 തടവുകാർക്ക് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ് പൊതുമാപ്പ് നൽകുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ തെറ്റുതിരുത്തൽ, ശിക്ഷനടപ്പാക്കൽ വിഭാഗം മേധാവി മേജർ ജനറൽ ഫറാജ് അൽ സ അബിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യസുരക്ഷ, ഭീകരവാദം തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ ഒഴികെയുള്ള തടവുകാർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഇസാം അൽ നിഹാമിന്റെ അധ്യക്ഷതയിൽ അവന്യൂസ് മാളിൽനടന്ന പ്രദർശനമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമാപ്പിന് അർഹരായ തടവുകാരെ മോചിപ്പിക്കുകയോ ശിക്ഷാകാലാവധി പകുതിയായോ മൂന്നിലൊന്നോ ആയി കുറയ്ക്കുകയോ ചെയ്യും.
തടവുകാർ നിർമിച്ച കരകൗശലവസ്തുക്കളുടെ പ്രദർശനമേളയ്ക്ക് ഒട്ടേറെ സന്ദർശകരെത്തി. തടവുകാരുടെ വിവിധ മേഖലകളിലുള്ള നൈപുണി കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയെന്നതാണ് ലക്ഷ്യം. ജയിൽമോചിതരാകുന്ന പ്രവാസിതടവുകാരെ ഉടൻതന്നെ സ്വന്തംരാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും ഫറാജ് അൽ സ അബി പറഞ്ഞു.
അതേസമയം ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് 332 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയച്ചു. ഭരണാധികാരി സുൽത്താൻ ഖ്‌അബൂസ് ബിൻ സൈദിന്റെ ജന്മ ദിനമായ നവംബർ പതിനെട്ടിന് ആണ് ഒമാൻ ദേശിയ ദിനമായി കൊണ്ടാടുന്നത്.
1970 ജൂലൈ 23 ഇന് ആണ് സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഒമാന്റെ ഭരണം ഏറ്റെടുത്തത്. ഈ രാജ്യത്തെ എല്ലാ രീതിയിലും സുരക്ഷയും കെട്ടുറപ്പും ഉള്ളതാക്കി മാറ്റിയ തങ്ങളുടെ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഊദിന് ആഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് 332 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയച്ചു. ഇതില്‍ 142 പേര്‍ വിദേശികളാണ്. ഈ മാസം 27 , 28 എന്നി തീയതികളിൽ ദേശിയ ദിനം പ്രമാണിച്ചു പൊതു ഒഴിവും പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha