ദുബായ് പോലീസ് പൊളിയാ.... ഡി.എൻ.എ വിദ്യയിൽ ബലാത്സംഗ വീരനെ പിടിച്ചത് എട്ട് വർഷങ്ങൾക്ക് ശേഷം....
അതിനൂതന ഡി.എൻ.എ സാേങ്കതിക വിദ്യയിലൂടെ, എട്ടുവർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ബലാത്സംഗക്കേസിെൻറ ചുരുളഴിച്ച് ദുബൈ പൊലീസ്. 2011ൽ അൽ റഫാ പൊലീസ് സ്റ്റേഷനിൽ വന്ന കേസിനാണ് വഴിത്തിരിവ് വന്നത്. ഒരു അറബ് വനിതയെ അജ്ഞാതൻ ബലാൽക്കാരം ചെയ്തതായിരുന്നു കേസ്. എന്നാൽ, പ്രതിയാരെന്ന് തിരിച്ചറിയാൻ ആവശ്യത്തിന് തെളിവുകൾ ലഭ്യമായിരുന്നില്ല. തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കേസ് എഴുതിത്തള്ളിയിരുന്നില്ല എന്ന് കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. പ്രതി അവശേഷിപ്പിച്ചുപോയ ഒരേെയാരു തെളിവ് കാലമിത്രയും സൂക്ഷിച്ചുവെച്ചിരുന്നു.
കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടർന്നിരുന്നു. ഇപ്പോൾ നവീന സാേങ്കതിക വിദ്യയുടെ പ്രയോഗത്തിലൂടെ അതു സാധ്യമായി. പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷിച്ചെങ്കിലും അയാൾ ഇതിനകം മരിച്ചതായി വ്യക്തമായി. ലഭിച്ച തെളിവുപയോഗിച്ച് നടത്തിയ ഡി.എൻ.എ പരിശോധനയിൽ പ്രതിയുടെ സഹോദരനുമായി സാമ്യം കണ്ടെത്തി. ദുബൈയിൽ ഒരു കൊടിയ പാതകം ചെയ്ത കക്ഷിയാണിയാൾ. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പൊലീസ് വിദഗ്ധരുടെയും ഫോറൻസിക് വകുപ്പിെൻറയും പ്രയത്നങ്ങളെ അഭിനന്ദിച്ചു.
ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ നൂതനമായ സാങ്കേതികവിദ്യയാണു ഡി.എന്‍.എ പരിശോധന. കുറ്റവാളികളെ കണ്ടെത്താനും പിതൃത്വപരിശോധനയ്ക്കും ലോകമെങ്ങും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നു. മനുഷ്യശരീരത്തിലെ ഓരോ കോശത്തിലും ജീനുകള്‍ അടങ്ങിയ 46 ക്രോമസോമുകളുണ്ടാകും. ഇവയില്‍ 23 എണ്ണം പിതാവില്‍നിന്നും 23 എണ്ണം മാതാവില്‍നിന്നും ലഭിക്കുന്നവയാണ്. ക്രോമസോമുകളുടെ അടിസ്ഥാനം ഡി.എന്‍.എ അഥവാ ഡീഓക്‌സി റൈബോ ന്യൂക്ലിക് ആസിഡാണ്. ഒരു കോശത്തിലെ ഡി.എന്‍.എയിലെ ജീനുകള്‍ പ്രസ്തുതകോശത്തിലെ പ്രവര്‍ത്തനത്തിനാവശ്യമായ തോതില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശംനല്‍കുന്നു.
ഡീഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകള്‍ ഫോസ്‌ഫേറ്റ് ഗ്രൂപ്പുകള്‍കൊണ്ടു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇടവിട്ടുള്ള ഷുഗര്‍ ഫോസ്‌ഫേറ്റ് അവശേഷങ്ങളാണു പ്രസ്തുത തന്മാത്രയുടെ നട്ടെല്ലായി നിലകൊള്ളുന്നത്. പിരമിഡിന്‍ ബേസുകള്‍ ഈ നട്ടെല്ലിനോടു ബന്ധിപ്പിച്ചിരിക്കുന്നതു ഡീഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകള്‍കൊണ്ടാണ്. പിരമിഡിന്‍ ബേസുകളുടെ അനുക്രമമാണ് ഓരോ ഡി.എന്‍.എയ്ക്കും ഓരോ വ്യക്തിത്വം സമ്മാനിക്കുന്നതെന്നു പറയാം.
കുറ്റമറ്റരീതിയില്‍ സാമ്പിളുകള്‍ ശേഖരിച്ചാല്‍ മാത്രമേ ഡി.എന്‍.എ അപഗ്രഥനരീതി പൂര്‍ണമായും വിജയിക്കുകയുള്ളൂ. രക്തമാണു ശേഖരിക്കുന്നതെങ്കില്‍ ഹെപ്പാരിനോ ഇ.ഡി.റ്റി.എയോ ചേര്‍ത്തു രക്തം നന്നായി സംരക്ഷിക്കണം. രക്ത, ഉമിനീര്‍ക്കറകള്‍ വസ്ത്രങ്ങളിലോ മറ്റോ ആണെങ്കില്‍ അവ നന്നായി ഉണക്കിയശേഷം ശേഖരിക്കണം. കൊല്ലപ്പെട്ടയാളിന്റേതോ സംഭവസ്ഥലത്തുനിന്നു ലഭിച്ചവ, കുറ്റവാളിയെന്നു സംശയിക്കുന്നയാളുടേത് എന്നിങ്ങനെയുള്ള ഡി.എന്‍.എ സാമ്പിളുകള്‍ ഒരേസമയം വിശകലനത്തിനു വിധേയമാക്കി സാമ്യമുള്ളവ തിരിച്ചറിഞ്ഞാണു കുറ്റവാളിയെ കണ്ടെത്തുന്നത്. ഓരോ മനുഷ്യന്റെയും ഡി.എന്‍.എ ഘടന വ്യത്യസ്ഥമാണെന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനമെന്നു പറയാം.
https://www.facebook.com/Malayalivartha