സി പി ഐ കൗൺസിലർ മുകേഷ് തങ്കപ്പനെ സി പി എം കാർ അടിച്ചു വീഴ്‌ത്തി പഞ്ഞിക്കിട്ടു; മുകേഷ് തങ്കപ്പനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു സിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം സിപിഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷം; ഇന്ന് സിപിഐ യുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും
സിപിഐ -സിപിഎം നേതാക്കൾ തമ്മിലുള്ള വാക്‌പോര് നിരന്തരം വർത്തയാകാറുള്ളതാണ് .നേതാക്കന്മാർ തമ്മിലുള്ള വാക്പോരു മതിയാകാതെ ഇപ്പോൾ കയ്യാങ്കളിയിലേക്കു എത്തിനിൽകുകയാണ് സിപിഎം-സിപിഐ അണികൾ. പിറവം മുനിസിപ്പാലിറ്റിക്കുള്ളിൽ വെച്ചാണ് സിപിഐ കൗൺസിലർക്ക് സിപിഎമ്മുകാരുടെ മർദ്ദനമെറ്റത് .. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ എറണാകുളം പിറവം മുൻസിപ്പാലിറ്റിയിലെ സിപിഐ കൗൺസിലർ മുകേഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചി രിക്കുകയാണ്.. സംഭവത്തെപ്പറ്റി അന്വേഷിക്കാനെത്തിയ മറ്റൊരു സിപിഐ പ്രവർത്തകനെയും സിപിഎമ്മുകാർ മർദ്ദിച്ചതായി പരാതിയുണ്ട്.
രാവിലെ പതിനൊന്ന് മണിയോടെയാണ് പിറവത്തെ സി പി ഐ നേതാവും നഗരസഭ കൗൺസിലറുമായ മുകേഷ് തങ്കപ്പന് നേരെ ആക്രമണമുണ്ടായത്. മുൻസിപ്പാലിറ്റിക്കുള്ളിലേക്ക് കയറിയ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ കമ്പിവടിയടക്കം ഉപയോഗിച്ച് അടിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു . ആക്രമണത്തിൽ മുകേഷിന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്.
മുകേഷിനു നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ എത്തിയപ്പോഴായിരുന്നു എഐവൈഎഫ് നേതാവ് ബിപിൻ ജോർജിനെതിരായ ആക്രമണം. സി പി എം ഓഫിസിൽ നിന്ന് ഇറങ്ങി വന്നവരാണ് തന്നെ തല്ലിയതെന്ന് ബിപിൻ പറഞ്ഞു.
ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
രണ്ടു ദിവസം മുമ്പ് സി പി എം സി പി ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഈ അക്രമം അരങ്ങേറിയത്,.
മുകേഷ് തങ്കപ്പനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു സിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം സിപിഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷം. പലർക്കും പരുക്കുണ്ട്. ഇന്നലെ രാത്രി ഏഴിന് പിറവം പള്ളിക്കവലയിൽ ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പോർവിളിയും ആക്രമണവും. എന്നാൽ തങ്ങൾക്കെതിരെ ഉണ്ടായ ആക്രണത്തിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനം സിപിഐ തടയുകയായിരുന്നുവെന്നാണു സിപിഎം ആരോപണം
പാർട്ടി ഓഫിസ് പരിസരത്തുനിന്നാണു സിപിഐ പ്രകടനം ആരംഭിച്ചത്. പള്ളിക്കവലയിലെത്തിയപ്പോൾ അനൗൺസ്മെന്റ് വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞു. പ്രകടനവും പ്രതിഷേധ യോഗവും നടത്താനാവില്ലെന്നായിരുന്നു നിലപാട്. ഇതിനെതിരെ സിപിഐ പ്രവർത്തകർ പ്രതിരോധിച്ചതോടെ ഉന്തും തള്ളുമായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് മധ്യ ഭാഗത്തു നിലയുറപ്പിച്ചതോടെയാണു സ്ഥിതി അൽപം അയഞ്ഞത്. ഇതിനിടയിൽ പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നതോടെ വീണ്ടും അടിപൊട്ടി. 20 മിനിറ്റ് നീണ്ട സംഘർഷം പൊലീസ് ഏറെ പണിപ്പെട്ടാണ് ഒഴിവാക്കിയത്.
അതേ സമയം സിപിഎം പ്രവർത്തകർക്കു നേരെ തുടർച്ചയായി അധിക്ഷേപവും അപകീർത്തിപ്പെടുത്തലിനുമെതിരെ നടത്തിയ പ്രകടനത്തിലേക്കു സിപിഐ പ്രവർത്തകർ ഇടിച്ചു കയറി സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നു സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ആരോപിച്ചു. എന്നാൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി നടക്കുന്ന ആക്രമണത്തിന്റെ തുടർച്ചയാണ് ഇന്നലെ ഉണ്ടായതെന്നു സിപിഐ മണ്ഡലം സെക്രട്ടറി സി.എൻ.സദാമണി പറഞ്ഞു. ഇതിനെതിരെ ഇന്ന് 5 നു പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha