വാണിജ്യ യുദ്ധത്തിന് അവസാനം ..ചൈനയുമായുള്ള വ്യാപാര ഉടമ്പടിയിൽ ട്രംപ് ഒപ്പുവെക്കും
അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാണിജ്യ കരാറിൽ ഇരുരാജ്യങ്ങളും ചില നിർണായ നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ലോകത്തെ രണ്ട് വൻ സാമ്പത്തിക ശക്തികൾ തമ്മിൽ മാസങ്ങളായി നീണ്ട വാണിജ്യ യുദ്ധത്തിന് ഈ മാസം ആദ്യം തന്നെ ചില അയവുകൾ ഉണ്ടായിരുന്നു. ഇവരുടെ വാണിജ്യ യുദ്ധം ആഗോള വളർച്ചയെ പോലും സാരമായി ബാധിച്ചിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്കുമേല്‍ യുഎസ് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു.
2018 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതായി അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് വ്യാപാരയുദ്ധം തുടങ്ങിയത്. പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി. ഇതോടെ വ്യാപാര യുദ്ധം കടുത്തു, ആഗോള തലത്തില്‍ വ്യാപാര- സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുകയും ചെയ്തു
ചൈനയുടെ ചില ഉല്പന്നങ്ങൾക്ക് നികുതി കുറയ്ക്കാമെന്ന അമേരിക്കൻ തീരുമാനമുണ്ടായതോടെ അമേരിക്കൻ കാർഷിക വിഭവങ്ങള്‍ക്ക് വൻതോതിൽ ചൈനയിൽ നിന്ന് ആവശ്യക്കാരെത്തുകയാണ്.
വാണിജ്യ ഉടമ്പടി അടുത്തമാസം ഒപ്പു വയ്ക്കുമെന്നാണ് ധനകാര്യ സെക്രട്ടറി സ്റ്റീവൻ മ്നുചിൻ അറിയിച്ചിട്ടുള്ളത്.
വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും അമേരിക്കയിലേക്കുമുളള കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. യുദ്ധം ഏറ്റവും ശക്തിപ്രാപിച്ചു നിന്ന ജൂണ്‍- നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയില്‍ 32 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ (ഫിയോ) കണക്കുകള്‍ വ്യക്തമാക്കുന്നു. 846 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 637 കോടി ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളായിരുന്നു.
ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്ക് ജൂണ്‍- സെപ്റ്റംബര്‍ കാലയളവിലുളള കയറ്റുമതിയില്‍ 12 ശതമാനത്തിന്‍റെ വര്‍ദ്ധനയാണുണ്ടായത്. അതെ സമയം അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം മൂലം ചൈനയിലെ വ്യവസായ മേഖല തകിടം മറിഞ്ഞിരുന്നു. വാഹനം, എണ്ണ സംസ്‌കരണം, ഉരുക്ക് തുടങ്ങി വിവിധ രംഗങ്ങളില്‍ ലാഭം കുറഞ്ഞു
ട്രമ്പ് തുടക്കമിട്ട വാണിജ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്നും അധിക മുതല്‍മുടക്കില്‍ നിന്നും ഒരു വര്‍ഷത്തോളമായി ചൈനീസ് വ്യവസായികള്‍ പൊതുവേ വിട്ടുനില്‍ക്കുകയായിരുന്നു.
ദിവസങ്ങൾക്കുമുമ്പ് കാർഷിക ഉത്പന്നങ്ങൾ, സോയാബീൻ, ബീഫ്, ക്രൂഡ് ഓയിൽ തുടങ്ങി അയ്യായിരത്തോളം അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈന അഞ്ചു മുതൽ 10 ശതമാനം വരെ നികുതി വർദ്ധിപ്പിച്ചത്. മാത്രമല്ല, യു.എസ് കാറുകളിൽനിന്ന് നേരത്തെ നീക്കിയിരുന്ന 25 ശതമാനം നികുതി തിരികെക്കൊണ്ടുവരികയും ചെയ്തു.ഇതിനുപിന്നാലെ ചൈനീസ് ഉത്പന്നങ്ങൾക്കുമേലുള്ള നികുതിയും അമേരിക്ക അഞ്ചുശതമാനം വർദ്ധിപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് ചൈനയിലെ അമേരിക്കൻ കമ്പനികളോട് പൂട്ടിക്കോളാൻ ട്രംപ് ഉത്തരവിട്ടത്
യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ 5,37,000 കോടിയോളം രൂപയുടെ വർദ്ധനയാണ് ചൈന വരുത്തിയത്. 5ശതമാനം തീരുവ 10 ശതമാനമായി വർദ്ധിപ്പിക്കുന്നത് സെപ്തംബർ ഒന്നിനും ഡിസംബർ 15നും നടപ്പിൽ വരുമെന്നു ചൈനയുടെ വാർത്ത ഏജൻസി അറിയിച്ചിരുന്നു
ഇപ്പോൾ വാണിജ്യ യുദ്ധമവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ചൈനയുടെ ചില ഉല്പന്നങ്ങൾക്ക് നികുതി കുറയ്ക്കാമെന്ന അമേരിക്കൻ തീരുമാനമുണ്ടായതോടെ ചൈനീസ് വിപണിയും ഉണരുന്നുണ്ട്
https://www.facebook.com/Malayalivartha