ബെഞ്ചമിന് നേരെ റോക്കറ്റ് ആക്രമണം ; ഇസ്രായേൽ പ്രധാനമന്ത്രിക്കു എന്തുപറ്റി ?
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്ക് നേരെ പലസ്തീന്‍ അതിര്‍ത്തിയില്‍ നിന്നും റോക്കറ്റ് ആക്രമണം എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. . റോക്കറ്റ്, റാലി നടക്കുന്നതിന്റെ കുറച്ച് ദൂരെ ഗതി തെറ്റി പതിച്ചതുകൊണ്ട് നെതന്യാഹു പരി ക്കുകളില്ലാതെ രക്ഷപെട്ടു. . ആക്രമണം നടന്നയുടന്‍ നെതന്യാഹുവിനെ സൈന്യം സുരക്ഷിതമായ യിടത്തേക്കു മാറ്റിഎന്നാണ് ലഭ്യമായ വിവരം. എന്നാൽ . പ്രധാനമന്ത്രിയെ എങ്ങോട്ടാണ് മാറ്റിയതെന്നുള്ള വിവരങ്ങള്‍ ഇതുവരെ സൈന്യം പുറത്തുവിട്ടിട്ടില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ അതിര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്തിലാണ് റോക്കറ്റ് പതിച്ചിരിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനില്‍ നിന്നുള്ള കൃത്യമായ ആസൂത്രണമാണിതെന്നും ഇസ്രായേല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡാം റോക്കറ്റ് വെടിവച്ചിടുകയായിരുന്നുവെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
. പലസ്തീൻ അതിർത്തിയിൽ നിന്നും 12 കിലോമീറ്റർ അകലത്തിലാണ് റോക്കറ്റ് പതിച്ചത്.
ഇസ്രായേൽ പ്രതിരോധ സംവിധാനമായ അയൺ ഡാം റോക്കറ്റ് വെടിവച്ചിടുകയായിരുന്നു എന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗാസയിലെ ഇസ്ലാമിക് ജിഹാദ് രണ്ടുമാസം മുൻപ് നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണോ ഈ ആക്രമണമെന്നതു സംബന്ധിച്ചും സ്ഥിരീകരണമില്ല.
ഗാസയിലെ ഇസ്ലാമിക് ജിഹാദ് രണ്ടുമാസം മുന്‍പ് നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണോ ഈ ആക്രമണമെന്നതു സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നെതന്യാഹു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
നെതന്യാഹുവിനെ മിസൈലില്‍ നിന്ന് രക്ഷിക്കാന്‍ ബോംബാക്രമണങ്ങളില്‍ നിന്ന് രക്ഷയൊരുക്കുന്ന അഭയകേന്ദ്രത്തിലേക്ക് സൈനികര്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക ടിവി പുറത്തു വിട്ടിട്ടുണ്ട്. അദ്ദേഹത്തെ ബോംബ് ഷെല്‍ട്ടറില്‍ എത്തിച്ചത് റോക്കറ്റ് സൈറണുകള്‍ മുഴങ്ങിയപ്പോഴാണ്.
നെതന്യാഹുവിനെ ലക്ഷ്യം വച്ച് പലസ്തീനില്‍ നിന്നുള്ള രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ സെപ്റ്റംബറില്‍ സമാനരീതിയില്‍ ആക്രമണമുണ്ടായിരുന്നു. ഇസ്ലാമിക് ജിഹാദാണ് ആക്രമണത്തിനു പിന്നിലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന ഇസ്രയേല്‍ മൂന്നാമതും പോളിങ് ബൂത്തിലേക്ക് പോവുകയാണ്. ഇതിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു നെതന്യാഹു.
20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച സംഘര്‍ഷങ്ങള്‍. ലോകത്തിലെ ഏക ജൂത രാജ്യമായ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള തങ്ങളുടെ ജന്മ നാട്ടിൽ ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ ഒരു പലസ്തീന്‍ രാജ്യം രൂപീകരിക്കാനുള്ള അറബ് ജനതയായ പലസ്തീനികളുടെ ശ്രമം ;
ആര്‍ക്ക് ഏത് ഭൂമി ലഭിക്കുമെന്നും അതിന്റെ നിയന്ത്രണം എങ്ങനെയായിരിക്കണം എന്നും സംബന്ധച്ച തർക്കം ; അതാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ അടിസ്ഥാനം.
യൂറോപ്പില്‍ നിന്നും പലായനം ചെയ്ത ജൂതന്മാര്‍, അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന അറബ്-മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഒരു ദേശീയ മാതൃരാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് കരുതുന്ന അറബികള്‍ ഈ നീക്കത്തെ ചെറുത്തു.
ഓരോ വിഭാഗത്തിനും ഭൂമി ഭാഗം വയ്ക്കാനുള്ള യുഎന്‍ നീക്കം പരാജയപ്പെടുകയും മേഖലയുടെ നിയന്ത്രണത്തിനായി ഇസ്രായേലും ചുറ്റുപാടുമുള്ള അറബി രാജ്യങ്ങളും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ നടക്കുകയും ചെയ്തു. ഈ യുദ്ധങ്ങളുടെ, പ്രത്യേകിച്ചും 1948ലും 1967ലും നടന്ന രണ്ട് യുദ്ധങ്ങളുടെ ബാക്കിപത്രമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ നെതന്യാഹുവിനു നേരെ നടന്ന ആക്രമണവും എന്ന് വേണം കൂട്ടി വായിക്കാൻ
https://www.facebook.com/Malayalivartha