ഇവൾ കുടുംബത്തിന് ശല്യമാണ്, ഇനി ജീവിച്ചിരിക്കേണ്ട ആവശ്യമില്ല; ഗര്‍ഭിണിയായ സഹോദരിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി, മരണം ഉറപ്പുവരുത്തിയ ശേഷം പ്രതി മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച കടന്നു; ക്രൂരമായ കൊലപാതകത്തിന് പിന്നിൽ...
കുടുംബത്തിന് ശല്യമാണെന്നാരോപിച്ച് സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെടുമ്ബോള്‍ യുവതി എട്ടു മാസം ഗര്‍ഭിണിയായിരുന്നു. ഡിസംബര്‍ 17 മുതല്‍ കാണാതായ വിരിഡിയാനയുടെ മൃതദേഹം അഞ്ച് ദിവസം കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് വിരിഡിയാനയുടെ മൃതദേഹം കോളനിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. സഹേദരി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ എഡ്വേര്‍ഡോ മുറിയില്‍ ആത്മഹത്യ കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തു. എന്നാല്‍. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ എഡ്വേര്‍ഡോ ആണ് വിരിഡിയാനയെ കൊന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന സഹോദരി കുടുംബത്തിന് ഒരു ഭാരമായിരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ സംരക്ഷിക്കുന്നതിനും കൂടി വേണ്ടിയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് എഡ്വേര്‍ഡോ പറഞ്ഞു.
https://www.facebook.com/Malayalivartha