ആദ്യം വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കൽ; പിന്നാലെ ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി മലയാളി ബിസിനസുകാരൻ ടി.പി.അജിത്; മരണത്തിൽ ദുരൂഹത
പ്രമുഖ പ്രവാസി ബിസിനസുകാരൻ വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കല്‍ മലയാളികളുടെ സ്വന്തം കപ്പൽ ജോയ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ഏവരിലും ഞെട്ടലുണ്ടാക്കി. ഇതിനുപിന്നാലെയാണ് ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ മലയാളി ബിസിനസുകാരൻ ടി.പി.അജിതി(55)ന്‍റെ വാർത്തകളും പുറത്തേക്ക് വരുന്നത്. ദുരൂഹതകൾ ബാക്കിയാക്കി മൃതദേഹം ദുബായിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ദുബായ് മെഡോസിലെ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിതിനെ തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ അധികൃതർ കണ്ടെത്തിയത്. ഇതേതുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതാണെന്ന് ഷാർജ പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ 26 വര്‍ഷമായി ദുബായ് ആസ്ഥനമാക്കി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിവന്ന ഇദ്ദേഹം സ്പേസ് മാക്സ് സൊലുഷൻസ് ഇന്‍റർനാഷനൽ ഗ്രൂപ്പ് ഡയറക്ടറായിരുന്നു.
അതേസമയം ദുബായിൽ നിന്ന് ഷാർജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന അബ്ദുൽ നാസർ സ്ട്രീറ്റിലെ ടവറിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. എന്നാൽ എല്ലാ ദിവസവും പുലർച്ചെ നടക്കാനിറങ്ങാറുള്ള അജിത് കുടുംബാംഗങ്ങളെ ശല്യപ്പെടുത്താതെയാണ് എണുന്നേൽക്കാറ്. തുടർന്ന് ആത്മഹത്യ ചെയ്ത ദിവസം പുലർച്ചെ നാലിന് വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം നേരെ ഷാർജയിലെത്തുകയായിരുന്നു. 17 നിലകളുള്ള കെട്ടിടത്തില്‍ നിന്നാണ് ചാടിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha