പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ചൈന; ഹെലിപ്പാഡ് നിര്‍മാണം തുടങ്ങി; അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റത്തിനുള്ള ധാരണ ലംഘിച്ചു
ഇന്ത്യ ചൈന സംഘർഷം നിലനിൽക്കവേ അതിര്‍ത്തിയിലെ സൈനികപിന്‍മാറ്റത്തിനുള്ള ധാരണ ഇരുരാജ്യങ്ങളും സ്വീകരിച്ചിരുന്നു. എന്നാൽ ആ ധാരണ ധിക്കരിക്കുകയാണ് ചൈന. പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഹെലിപ്പാഡ് നിര്‍മാണം തുടങ്ങിയിരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ . പാംഗോങ് തടാകത്തിന്‍റെ തെക്കന്‍ തീരത്ത് സൈനിക വിന്യാസവും വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. . അതേസമയം, ചൈനീസ് നടപടി വിശ്വാസത്തിന് പോറലേല്‍പ്പിച്ചെന്ന് ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി പ്രതികരിക്കുകയുണ്ടായി . കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലിൽ അവിടെ കേന്ദ്രീകരിച്ചുള്ള തയാറെടുപ്പുകൾ കരസേന തുടങ്ങിക്കഴിഞ്ഞിരുന്നു . ഒരു മാസത്തിലേറെയായി സംഘർഷം നിലനിൽക്കുന്ന 4 സ്ഥലങ്ങൾക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങൾ നടത്തുന്നതെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു .
കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ മടങ്ങിയെത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്ഥിതിഗതികൾ പറയുകയും അറിയിക്കുകയും ചെയ്തു . സംഘർഷം ഏറ്റവും മൂർധന്യാവസ്ഥയിലുള്ള പാംഗോങ് മേഖലയിൽ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററാണ് അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗൽവാനിൽ അവർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ഭാഗത്തുള്ള 3 കിലോമീറ്റർ. വ്യോമതാവളം (എയർ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡിക്കു സമീപമുള്ള ഡെപ്സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളിൽ അവിഭാജ്യ ഘടകമാണ്.
https://www.facebook.com/Malayalivartha