Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

അങ്ങേയറ്റം അപകടകാരിയായ വൈറസുകള്‍ വീണ്ടും ചൈനയില്‍; തലയില്‍ കൈവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍; മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടരുമെന്നും മുന്നറിയിപ്പ്

30 JUNE 2020 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.. തങ്ങളുടെ പ്രധാന ആണവ നിലയങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ..കൂടുതൽ പാറകളും മണ്ണും നിരത്തി സംരക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്...

റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു വൈറസിനെക്കൂടി ചൈനയില്‍ കണ്ടെത്തി. പുതിയൊരിനം പന്നിപ്പനി വൈറസിനെയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു. മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൊവിഡ് 19 ലോകമാകെ പടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് മറ്റൊരു വൈറസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചത്.

ഇതിനിടെ രണ്ടാമതൊരു കൊവിഡ് തരംഗം ഭീഷണിയിലാണ് ചൈന. അമേരിക്കയില്‍ രോഗികളുടെ എണ്ണം കുത്തനെ കുതിച്ചുയരുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും ചൈനയില്‍ വീണ്ടും വൈറസ് സാന്നിദ്ധ്യത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

മദ്ധ്യ ചൈനയില്‍ ബീജിംഗിന് സമീപമുള്ള ഹീബെ പ്രവിശ്യയിലെ ആന്‍ക്‌സിന്‍ കൗണ്ടിയിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ 18 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിലാക്കിയിരിക്കുന്നത് നാല് ലക്ഷം പേരെയാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല. അവശ്യ സാധനങ്ങളും മറ്റും വാങ്ങാന്‍ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. അതും ദിവസത്തില്‍ ഒരു തവണ മാത്രം. വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുകയാണ്. ബീജിംഗിന് തെക്ക് 150 കിലോമീറ്റര്‍ അകലെയാണ് ആന്‍ക്‌സിന്‍ സ്ഥിതി ചെയ്യുന്നത്.ഈ മാസം ആദ്യം ബീജിംഗില്‍ പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ബീജിംഗിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുമായിരുന്നു പുതിയ കേസുകളുടെ ഉത്ഭവ സ്ഥാനം.

തൊട്ടടുത്തുള്ള ലിയോനിംഗ്, ഹീബെ പ്രവിശ്യകളിലും വൈറസ് വ്യാപനം നടന്നിട്ടുള്ളതായി കണ്ടെത്തിയതോടെ രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവിനെ തടയാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. ബീജിംഗിലെ മാര്‍ക്കറ്റിന് സമീപമുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടേക്ക് പ്രവേശിക്കാനോ ഇവിടം വിട്ട് പോകാനോ ആര്‍ക്കും അനുവാദമില്ല. പ്രദേശവാസികളെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചു. പ്രദേശവാസികള്‍ക്ക് ആവശ്യമായ ആഹാരവും അവശ്യവസ്തുക്കളും വീടുകളിലെത്തിച്ചു നല്‍കും. ബീജിംഗിലുടനീളം 193 ടെസ്റ്റിംഗ് ബൂത്തുകള്‍ സ്ഥാപിച്ച് വ്യാപകമായി വൈറസ് സാന്നിദ്ധ്യം കണ്ടെത്താനുള്ള ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തി. 48 മണിക്കൂറിനുള്ളില്‍ ബീജിംഗില്‍ 76,000 ത്തിലധികം പേരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതര്‍ പറയുന്നു.ബീജിംഗില്‍ നടപ്പാക്കി വരുന്ന നിയന്ത്രണങ്ങള്‍ മികച്ച ഫലമാണ് നല്‍കുന്നതെന്ന് അധികൃതര്‍ പറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വ്യാപകമായ ടെസ്റ്റിംഗ് നടത്തിയതും രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തതും രോഗവ്യാപനം കുറയ്ക്കാന്‍ കാരണമായി. കഴിഞ്ഞ ദിവസം വെറും 8 പേര്‍ക്ക് മാത്രമാണ് ബീജിംഗില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞയാഴ്ച ഡസന്‍ കണക്കിന് പുതിയ കേസുകളായിരുന്നു ബീജിംഗില്‍ കണ്ടെത്തിയത്. ഏകദേശം 80 ലക്ഷം ബീജിംഗ് നിവാസികള്‍ പരിശോധനകള്‍ക്ക് വിധേയമായതായി പ്രാദേശിക ഭരണകൂടം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (4 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (4 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (4 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (4 hours ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (5 hours ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (5 hours ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (5 hours ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (5 hours ago)

പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി  (5 hours ago)

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (6 hours ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (6 hours ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (7 hours ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (7 hours ago)

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!  (7 hours ago)

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു  (7 hours ago)

Malayali Vartha Recommends