ഹാംബർഗിൽ കുടുങ്ങിപ്പോയ ഒരു മലയാളിയായ പ്രതാപ് പിള്ള വിമാനത്തിൽ സഞ്ചരിച്ചത് ഒറ്റയ്ക്ക്; വിമാനയാത്രയുടെ അനുഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി
കൊറോണ എന്ന മഹാമാരി വന്നുകൂടി കാലം മനുഷ്യരാശിയ്ക്ക് വലിയൊരു പാഠമാണ് ഓരോ ദിവസവും നൽകുന്നത്. ഇന്നത്തെ തലമുറ ഇതുപോലെയൊരു മഹാമാരിയെ നേരിട്ടിട്ടുണ്ടാകില്ല. ലോകം അങ്ങേയറ്റം വികസിച്ചു, എന്നിട്ടും കൊറോണ എന്ന അദൃശ്യ ശത്രുവിന് മുന്നിൽ മുട്ടുമടക്കി നിൽക്കുകയാണ്. പ്രതിരോധമെന്ന നിലയിൽ എല്ലാ രാജ്യങ്ങളും അവരവരുടെ അതിർത്തികൾ അടയ്ക്കുകയും, ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. എന്നാൽ ആ സമയം വിവിധ രാജ്യങ്ങളിലായി ആയിരങ്ങളാണ് തിരിച്ചുവരാനാകാതെ കുടുങ്ങിപ്പോയത്. അത്തരത്തിൽ കോവിഡ് കാലത്ത് തിരിച്ചുവരാനാകാതെ ഹാംബർഗിൽ കുടുങ്ങിപ്പോയ ഒരു മലയാളിയാണ് പ്രതാപ് പിള്ള. ആലപ്പുഴ സ്വദശിയായ പ്രതാപ് കൊവിഡ് കാലത്ത് ഒറ്റയ്ക്ക് നടത്തിയ വിമാനയാത്രയുടെ അനുഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായികഴിഞ്ഞിരിക്കുകയാണ്.
അതോടൊപ്പം തന്നെ കപ്പൽ സംബന്ധമായ ജോലിയാണ് പ്രതാപിന്. ഇതേതുടർന്ന് മാർച്ച് മാസത്തിൽ ജോലി സംബന്ധമായി സിംഗപ്പൂരിൽ നിന്നും ജർമനിയിലേക്ക് പോകേണ്ടിവന്നു. അവിടെയെത്തിയതിനുശേഷമാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായതെന്നും എല്ലാം പെട്ടെന്ന് മാറിമറിഞ്ഞതെന്നും പ്രതാപ് അറിയുന്നത്. മടങ്ങിപോരാനാകാതെ ഹാംബർഗിൽ തന്നെ തുടരേണ്ട വിധത്തിൽ അവസ്ഥ രൂക്ഷമായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിമാന സർവ്വീസുകളെല്ലാം നിർത്തലാക്കി. തുടർന്ന് സിംഗപ്പൂരിലേക്ക് മടങ്ങിവരാനായില്ല. ഇതേതുടർന്ന് മൂന്നു മാസത്തോളം അവിടെ തങ്ങി. പീന്നീട് ജൂൺ ആദ്യം വീണ്ടും പല രാജ്യങ്ങളും വിമാനസർവീസ്സുകൾ പുനരാംരഭിച്ചതോടെ തിരിച്ചുപോരാനുള്ള വഴികൾ നോക്കാൻ തുടങ്ങിയിരുന്നു.
അതേസമയം ജൂൺ ആദ്യവാരത്തിൽ തന്നെ വന്ദേഭാരത് പദ്ധതി വഴി ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവസരം കിട്ടിയതാണ്. എന്നാൽ ആ യാത്ര ഡൽഹിയിലേക്കായിരുന്നു. ഭാര്യ ഡോക്ടറാണ്, ആലപ്പുഴയിൽ. ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ നാട്ടിലെത്തിയാൽ ചിലപ്പോൾ കുടുംബം മുഴുവൻ ക്വാറന്റീനിൽ പ്രവേശിക്കേണ്ടിവരുന്നതുമാണ്. മാത്രമല്ല, ഡൽഹിയിൽ നിന്നും നാട്ടിലെത്തുക എന്നുപറയുന്നതും അൽപം റിസ്കുള്ള കാര്യമാണ്. അതുകൊണ്ട് സിംഗപ്പൂരിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു. അങ്ങനെ ജൂൺ 14 ന് ഫ്രാങ്ക്ഫർട്ടിൽ നിന്നും സിംഗപ്പൂരിലേയ്ക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യുകയുണ്ടായി. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേറെ 17 പേർ കൂടിയാത്ര ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു. തുടർന്ന് യാത്രക്കായി എയർപോർട്ടിലെത്തിയപ്പോഴാണ് ഞാൻ മാത്രമേ ആ വിമാനത്തിൽ യാത്ര ചെയ്യുന്നുള്ളൂ, ബാക്കിയെല്ലാവരും ടിക്കറ്റ് റദ്ദാക്കിയതായി അറിഞ്ഞത് തന്നെ. ആദ്യം ഒരങ്കലാപ്പൊക്കെ തോന്നിയതായി പ്രതാപ് പറഞ്ഞു. പക്ഷേ വിമാനത്തിൽ കയറിയപ്പോൾ അതൊക്കെ മാറിയെന്നും പറയുകയുണ്ടായി.
https://www.facebook.com/Malayalivartha