Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തിന് തിരിച്ചടി

01 JULY 2020 07:11 AM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

യുഎസ് പിന്തുണയോടെ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് തിരിച്ചടി. ലോകരാജ്യങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ച്, ഇന്നു മുതല്‍ നടപടി ആരംഭിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും, യുഎസില്‍നിന്ന് ഇതിനുള്ള 'പച്ചക്കൊടി' കിട്ടിയില്ലെന്ന് ഇസ്രയേല്‍ മന്ത്രി സീവ് എല്‍കിന്‍ വ്യക്തമാക്കി. ഇസ്രയേല്‍ കാബിനറ്റ് ഇന്ന് കൂട്ടിച്ചേര്‍ക്കല്‍ നീക്കം സംബന്ധിച്ചു ചര്‍ച്ച തുടങ്ങാനിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതും എല്‍കിന്‍ തള്ളി.

ഇപ്പോഴത്തെ മുന്‍ഗണന കോവിഡ് നിയന്ത്രണവും സാമ്പത്തികരംഗത്തെ തളര്‍ച്ച മറികടക്കലുമാണെന്നും സഖ്യകക്ഷി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് സംയോജനം യാഥാര്‍ഥ്യമാക്കണമെന്നാണ് നെതന്യാഹുവിന്റെ താല്‍പര്യം. മുന്‍ പട്ടാള മേധാവി കൂടിയായ ഗാന്റ്‌സ് ആകട്ടെ രാജ്യന്തര തലത്തില്‍ ആലോചനകള്‍ നടത്തിയ ശേഷമേ മുന്നോട്ടു പോകാവൂ എന്ന നിലപാടുകാരനാണ്.

എതിരാളികളായിരുന്ന നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കി അധികാരമേറ്റത് 3 തവണ തിരഞ്ഞെടുപ്പു നടന്നിട്ടും ആര്‍ക്കും ഭൂരിപക്ഷം കിട്ടാഞ്ഞതിനെത്തുടര്‍ന്നാണ്.

കഴിഞ്ഞമാസം ഉണ്ടാക്കിയ സഖ്യധാരണ പ്രകാരം സര്‍ക്കാര്‍ നടപടികള്‍ക്കു മേല്‍ നെതന്യാഹുവിനും 18 മാസത്തിനു ശേഷം ്രപധാനമന്ത്രി പദത്തിലെത്താനിരിക്കുന്ന ഗാന്റ്‌സിനും പരസ്പരം വീറ്റോ അധികാരമുണ്ട്. രണ്ടുപേരും യോജിപ്പിലെത്താതെ ഒന്നും നടക്കില്ലെന്നര്‍ഥം. എന്നാല്‍, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കലിന്റെ കാര്യത്തില്‍, ഗാന്റ്‌സിന്റെ സമ്മതമില്ലാതെ കാബിനറ്റിനു മുന്നിലോ പാര്‍ലമെന്റിനു മുന്നിലോ നിര്‍ദേശം മുന്നോട്ടു വയ്ക്കാന്‍ നെതന്യാഹുവിന് അവകാശമുണ്ട്. സര്‍ക്കാരിന്റെ ഭാവി തന്നെ അപകടത്തിലാക്കി നെതന്യാഹു അതിനു തയാറാകുമോ എന്നാണ് അറിയേണ്ടത്.

കൂട്ടിച്ചേര്‍ക്കല്‍ നീക്കം മേഖലയില്‍ വിനാശകാരിയായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് പറഞ്ഞു. ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഉപമന്ത്രി ജയിംസ് ക്ലെവര്‍ലി പറഞ്ഞു.യുഎന്‍ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ യൂണിയന്‍, പ്രധാന അറബ് രാജ്യങ്ങള്‍ എന്നിവരെല്ലാം നെതന്യാഹുവിന്റെ നീക്കത്തോട് കടുത്ത എതിര്‍പ്പു വ്യക്തമാക്കിയിട്ടുണ്ട്.

വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം പലസ്തീന്റെ പരമാധികാരത്തില്‍ വിട്ടുനല്‍കുകയും ചെയ്യുക എന്നതാണ് ജനുവരിയില്‍ ട്രംപ് മുന്നോട്ടു വച്ച മധ്യപൂര്‍വദേശ രൂപരേഖ. ഇത് പലസ്തീന്‍ തള്ളിക്കളഞ്ഞതാണ്. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലം, ഗാസാ സ്ട്രിപ് എന്നിവ പൂര്‍ണ സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാഗമാണെന്നാണ് പതിറ്റാണ്ടുകളായി പലസ്തീന്‍ വാദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (1 hour ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (2 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (2 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (6 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends