ചൈനക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

ചൈനക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. വാവേയ്, സിറ്റിഇ എന്നീ രണ്ട് ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി. യുഎസിന്റെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്റേതാണ് (എഫ്‌സിസി) തീരുമാനം. കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ടിക്ടോക്, യുസി ബ്രൗസര്‍, ഹലോ തുടങ്ങിയ ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് ഈ ചൈനീസ് ആപ്പുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇതിന് പിന്നാലെയാണ് ചൈനക്കെതിരെ അമേരിക്കയും രംഗത്തെത്തിയിരിക്കുന്നത്.
രാജ്യസുരക്ഷാ ഭീഷണി ഉന്നയിച്ചാണ് അമേരിക്കയുടെ വിലക്ക്. യുഎസിന്റെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്റെ പബ്ലിക്ക് സെക്യൂരിറ്റി ആന്റ് ഹോംലാന്റ് സെക്യൂരിറ്റി ബ്യൂറോ നടത്തിയ പഠനത്തിലാണ് വാവേയ് ടെക്‌നോളജീസ് കമ്ബനി ആന്റ് സിറ്റിഇ കോര്‍പ്പറേഷന്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയത്.
വിലക്ക് ഏർപ്പെടുത്തിയതോടെ യുഎസ് ഗവര്‍ണമെന്റ് ഫണ്ട് കൈപ്പറ്റുന്ന ഒരു അമേരിക്കന്‍ കമ്ബനിക്കും ഈ ടെലിക്കോം കമ്ബനികളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ സാധിക്കില്ല. 8.3 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഫണ്ട്. അതിനാല്‍ കമ്ബനികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ തയ്യാറാകില്ലെന്ന് വിലയിരുത്തുന്നു. വിവരാവകാശ ശൃംഖലയിലൂടെ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനുള്ള വലിയൊരു മുന്നേറ്റം എന്നാണ് യുഎസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ടെലികോം റെഗുലേറ്റര്‍ ഈ സംഭവത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുന്നത്.
അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ രണ്ട് പ്രമുഖ കമ്ബനികളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ചൈനയുടെ സൈന്യവുമായും വളരെ അടുത്ത ബന്ധമുണ്ട്. അതിന് പുറമെ വാവേയ്, സിറ്റിസി എന്നീ രണ്ട് കമ്ബനികളും ചൈനീസ് നിയമങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha