Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

പൂജാരിവൃന്ദത്തിന്റെ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്ത് യുക്തിവാദിയായി .. ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ച്‌ മതനിന്ദാ കുറ്റത്തിൽ പെട്ടു; അവസാനം ജീവൻ രക്ഷിക്കാൻ അഭയം തേടിയത് ഫിൻലൻഡിൽ; ഇപ്പോൾ ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് പ്രശസ്ത യുക്തിവാദിയും എഴുത്തുകാരനുമായ സനൽ ഇടമറുകിനെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടീസ്

04 JULY 2020 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..

പാകിസ്ഥാനി ഗ്രൂമിംഗ് സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത 16 വയസ്സുകാരിയെ രക്ഷിക്കാൻ ലണ്ടനിലെ ഫ്ലാറ്റിൽ ഇരച്ചുകയറി 200 സിഖുകാർ

സൈനിക സംഘർഷം രൂക്ഷമായതോടെ ഇറാൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു; രണ്ട് മണിക്കൂറിന് ശേഷം വീണ്ടും തുറന്നു

ജപ്പാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നുവെന്ന് ചൈന മുന്നറിയിപ്പ്;രഹസ്യമായി ആണവായുധങ്ങൾ നിർമ്മിക്കുന്നു, ഒറ്റരാത്രികൊണ്ട് ആണവായുധങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നും റിപ്പോർട്ട്

ഇറാനിലെ പ്രക്ഷോഭങ്ങളില്‍ 12,000 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഇന്ത്യൻ യുക്തിവാദ സംഘം പ്രസിഡൻ്റ് സനൽ ഇടമറുകിനെതിരെ തട്ടിപ്പ് കേസിൽ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ ത‌ട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്റർപോൾ നടപടി.

ഫിന്‍ലന്റില്‍ ജോലി വാഗ്ദാനം നല്‍കി സനല്‍ ഇവരില്‍ നിന്നും 1,525,045 രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സനല്‍ ഇടമറുക് സിഇഒ ആയ റാഷനലിസ്റ്റ് ഇന്റര്‍നാഷണലില്‍ കണ്ടന്റ് പ്രൊഡ്യൂസറുടെ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍ കിയ സനല്‍ ഇവരില്‍ നിന്നും പണം ആവശ്യപ്പെട്ടതു പ്രകാരം യുവതിയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളില്‍ നിന്ന് സനലിന്റെ എസ്ബിഐ മയൂര്‍ വിഹാര്‍ ബ്രാഞ്ചിലെ 87451946413 നമ്പർ അക്കൗണ്ടിലേക്ക് 2015 ഫെബ്രുവരി 10 മുതല്‍ 2016 ഒക്ടോബര്‍ 17 വരെ തവണകളായി 15,25,045 രൂപ നിക്ഷേപിച്ചു എന്നാണ് യുവതി പറയുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 1ന് യുവതിക്കയച്ച ഇമെയില്‍ പ്രകാരം റാഷണലിസ്റ്റ് ഇന്റര്‍ നാഷണലില്‍ ഇവര്‍ക്ക് സനല്‍ ഇടമറുക് മാസം 1300 യുറോ (95452.85 ഇന്ത്യന്‍ രൂപ) ശമ്ബളം നല്‍കുമെന്ന ഓഫര്‍ ലെറ്ററും നല്‍കിയിരുന്നു. സനലിലുള്ള വിശ്വാസം കാരണം ഇവര്‍ പണം നല്‍കിയതിന് രേഖകള്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വിസ ലഭിക്കാതെ വന്നതോടെ സനലുമായി ബന്ധപ്പെടാന്‍ശ്രമിച്ചപ്പോള്‍ സനല്‍ ഒഴിഞ്ഞു മാറുകയാണുണ്ടായതെന്ന് ഇവര്‍ പറയുന്നു.

ഉപരിപഠനത്തിന് വിസ തരപ്പെടുത്താമെന്ന ഉറപ്പാലാണ് പണം വാങ്ങിയത്. എന്നാൽ വിസ ലഭിക്കാതായതോടെ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ കേസ് നിലനിൽക്കെ ഇവരുടെ ഒരു ബന്ധുവിൽ നിന്നും സനൽ പഠന വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു.

എന്നാല്‍ യുവതിയുടേത് ആരോപണം മാത്രമാണെന്നും പണം വാങ്ങിയിട്ടില്ലെന്നുമാണ് സനലിന്റെ നിലപാട്. പ്രശ്നത്തിലിടപെട്ട ഫിന്‍ലന്റിലെ മലയാളി അസോസിയേഷനായ ഫിമയ്ക്ക് യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ സനല്‍ നല്‍കി. തിരുവന്തപുരം ജില്ലാ പോലീസ് മേധാവിക്ക് യുവതി നല്‍കിയ പരാതി പ്രകാരം പേരൂര്‍ക്കട പോലീസ് സനലിനെതിരെ ഐപിസി 406 (വിശ്വാസ വഞ്ചന), ഐപിസി 420 (വഞ്ചനാ കുറ്റം) എന്നിവയ്ക്ക് കേസെടുത്തു.

ഇന്ത്യൻ യുക്തിവാദി സംഘം, റാഷണലിസ്റ്റ് ഇന്റർനാഷണൽ എന്നിവയുടെ പ്രസിഡന്റായിരുന്ന സനൽ ഇടമറുക്, മതനിന്ദാകുറ്റം ചുമത്തപ്പെട്ടതോടെ ഫിൻലൻഡിലേക്ക് കടക്കുകയായിരുന്നു.

2012 മാര്‍ച്ചില്‍ മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍ നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നു ലക്ഷക്കണക്കിന് ജനങ്ങള്‍ എത്തി ക്രിസ്തുവിന്റെ കാലില്‍ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിസിച്ചിരുന്നു.

ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനല്‍ അവിടെ എത്തുകയും ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം പരസ്യമായി ബോധ്യപ്പെടുത്തി ജനത്തെ അറിയിക്കുകയും ചെയ്തു. പ്രതിമ നിൽക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നിൽക്കുന്ന ചെറിയ കനാലും സമീപത്ത് മുകളിൽ തന്നെയായി ഒരു വാട്ടർടാങ്കുമുണ്ട്.

ഇവിടെ കാപ്പില്ലറി ആക്ഷൻ എന്ന മർദ്ദതത്വത്തിന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികിൽ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്നാണ് അദേഹം വിശദീകരിച്ചത്

ഇത് വൻ വാർത്തയായതോടെ പുരോഹിതര്‍ മതവികാരം വ്രണപ്പെടുത്തിയതിനാല്‍ പൊതുമാപ്പ് പറയണമെന്നാവശ്യപ്പെട്ടു. ഇത് നിരാകരിച്ച സനലിനെതിരെ പുരോഹിതര്‍ നല്‍കിയ പരാതിയില്‍ ഐപിസി സെക്ഷന്‍: 295 എ പ്രകാരം കേസെടുത്തു.

മതനിന്ദയാരോപിച്ച് രാജ്യത്തെ വിവിധ കോടതികളിലായി സനലിനെതിരെ ഇരുപതോളം കേസുകള്‍ നല്‍കി. സഭയുടെ ഗുണ്ടകള്‍ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് സനല്‍ 2012-ല്‍ ഫിന്‍ലന്റില്‍ അഭയം തേടിയത് ..2018 ൽ ആലപ്പുഴ സി.ജെഎം കോടതി സനൽ ഇടമറുകിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. എന്നാൽ അതിന് മുൻപ് ഇയാൾ ഫിൻലാൻഡിലേക്ക് കടന്നിരുന്നു.

അവിടെ ജോലിചെയ്തതുകൊണ്ട് യുക്തിവാദ പ്രവർത്തനങ്ങളും മത നിന്ദാ നിയമങ്ങൾക്കെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവബോധം സൃഷ്ടിക്കലുമായി സനൽ ഇടമറുക് സജീവമായിരുന്നു.

പതിനഞ്ചാം വയസുമുതൽ യുക്തിവാദ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്. 1977 ൽ കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എം ഫിൽ ബിരുദവും നേടി.

പുസ്തകങ്ങൾ രചിക്കുന്നതിനും മുഴുവൻ സമയ ഇന്ത്യൻ യുക്തിവാദ സംഘത്തിന്റെ പ്രവർത്തനത്തിനുമായി 1982 ൽ ആഫ്രോ - ഏഷ്യൻ റീ കൺസ്ട്രക്ഷനിൽ ലഭിച്ച ജോലി അദ്ദേഹം ഉപേക്ഷിക്കയായിരുന്നു..യുക്തി ചിന്തയുടെ പ്രാധാന്യം, അന്ധവിശ്വാസങ്ങൾ എതിർക്കപ്പെടേണ്ടത്തിന്റെ ആവിശ്യകത എന്നിവ വിഷയമാക്കി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നൽകിയ പരാതിയെ തുടർന്നാണ് ഇൻ്റർപോൾ ഇപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. സി.ബി.ഐയും ഇതേ കേസിൽ ഇയാളെ തിരയുന്നുണ്ട്.

അതേസമയം 15 ലക്ഷം രൂപ സർക്കാർ ഉദ്യാഗസ്ഥ യുക്തിവാദി സംഘത്തിന് സംഭാവന നൽകിയതാണെന്നാണ് സനൽ ഇടമറുകിൻ്റെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (26 minutes ago)

വർഷങ്ങൾക്കുശേഷം പിടിയിൽ...  (41 minutes ago)

സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു...  (54 minutes ago)

സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്  (1 hour ago)

IRAN ഇന്ന് രാത്രി ഇറാനെ ആക്രമിച്ചേക്കാം  (1 hour ago)

കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം  (1 hour ago)

പെൺകുട്ടിയെ രക്ഷിക്കാൻ  (1 hour ago)

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (1 hour ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (1 hour ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (1 hour ago)

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (2 hours ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (2 hours ago)

21-ന് സൂചനാസമരം ..  (2 hours ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (2 hours ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (2 hours ago)

Malayali Vartha Recommends