Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

പൂജാരിവൃന്ദത്തിന്റെ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്ത് യുക്തിവാദിയായി .. ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ച്‌ മതനിന്ദാ കുറ്റത്തിൽ പെട്ടു; അവസാനം ജീവൻ രക്ഷിക്കാൻ അഭയം തേടിയത് ഫിൻലൻഡിൽ; ഇപ്പോൾ ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് പ്രശസ്ത യുക്തിവാദിയും എഴുത്തുകാരനുമായ സനൽ ഇടമറുകിനെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടീസ്

04 JULY 2020 01:39 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ യുക്തിവാദ സംഘം പ്രസിഡൻ്റ് സനൽ ഇടമറുകിനെതിരെ തട്ടിപ്പ് കേസിൽ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ ത‌ട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്റർപോൾ നടപടി.

ഫിന്‍ലന്റില്‍ ജോലി വാഗ്ദാനം നല്‍കി സനല്‍ ഇവരില്‍ നിന്നും 1,525,045 രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സനല്‍ ഇടമറുക് സിഇഒ ആയ റാഷനലിസ്റ്റ് ഇന്റര്‍നാഷണലില്‍ കണ്ടന്റ് പ്രൊഡ്യൂസറുടെ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍ കിയ സനല്‍ ഇവരില്‍ നിന്നും പണം ആവശ്യപ്പെട്ടതു പ്രകാരം യുവതിയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളില്‍ നിന്ന് സനലിന്റെ എസ്ബിഐ മയൂര്‍ വിഹാര്‍ ബ്രാഞ്ചിലെ 87451946413 നമ്പർ അക്കൗണ്ടിലേക്ക് 2015 ഫെബ്രുവരി 10 മുതല്‍ 2016 ഒക്ടോബര്‍ 17 വരെ തവണകളായി 15,25,045 രൂപ നിക്ഷേപിച്ചു എന്നാണ് യുവതി പറയുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 1ന് യുവതിക്കയച്ച ഇമെയില്‍ പ്രകാരം റാഷണലിസ്റ്റ് ഇന്റര്‍ നാഷണലില്‍ ഇവര്‍ക്ക് സനല്‍ ഇടമറുക് മാസം 1300 യുറോ (95452.85 ഇന്ത്യന്‍ രൂപ) ശമ്ബളം നല്‍കുമെന്ന ഓഫര്‍ ലെറ്ററും നല്‍കിയിരുന്നു. സനലിലുള്ള വിശ്വാസം കാരണം ഇവര്‍ പണം നല്‍കിയതിന് രേഖകള്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ വിസ ലഭിക്കാതെ വന്നതോടെ സനലുമായി ബന്ധപ്പെടാന്‍ശ്രമിച്ചപ്പോള്‍ സനല്‍ ഒഴിഞ്ഞു മാറുകയാണുണ്ടായതെന്ന് ഇവര്‍ പറയുന്നു.

ഉപരിപഠനത്തിന് വിസ തരപ്പെടുത്താമെന്ന ഉറപ്പാലാണ് പണം വാങ്ങിയത്. എന്നാൽ വിസ ലഭിക്കാതായതോടെ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ കേസ് നിലനിൽക്കെ ഇവരുടെ ഒരു ബന്ധുവിൽ നിന്നും സനൽ പഠന വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു.

എന്നാല്‍ യുവതിയുടേത് ആരോപണം മാത്രമാണെന്നും പണം വാങ്ങിയിട്ടില്ലെന്നുമാണ് സനലിന്റെ നിലപാട്. പ്രശ്നത്തിലിടപെട്ട ഫിന്‍ലന്റിലെ മലയാളി അസോസിയേഷനായ ഫിമയ്ക്ക് യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ സനല്‍ നല്‍കി. തിരുവന്തപുരം ജില്ലാ പോലീസ് മേധാവിക്ക് യുവതി നല്‍കിയ പരാതി പ്രകാരം പേരൂര്‍ക്കട പോലീസ് സനലിനെതിരെ ഐപിസി 406 (വിശ്വാസ വഞ്ചന), ഐപിസി 420 (വഞ്ചനാ കുറ്റം) എന്നിവയ്ക്ക് കേസെടുത്തു.

ഇന്ത്യൻ യുക്തിവാദി സംഘം, റാഷണലിസ്റ്റ് ഇന്റർനാഷണൽ എന്നിവയുടെ പ്രസിഡന്റായിരുന്ന സനൽ ഇടമറുക്, മതനിന്ദാകുറ്റം ചുമത്തപ്പെട്ടതോടെ ഫിൻലൻഡിലേക്ക് കടക്കുകയായിരുന്നു.

2012 മാര്‍ച്ചില്‍ മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍ നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നു ലക്ഷക്കണക്കിന് ജനങ്ങള്‍ എത്തി ക്രിസ്തുവിന്റെ കാലില്‍ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിസിച്ചിരുന്നു.

ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനല്‍ അവിടെ എത്തുകയും ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം പരസ്യമായി ബോധ്യപ്പെടുത്തി ജനത്തെ അറിയിക്കുകയും ചെയ്തു. പ്രതിമ നിൽക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നിൽക്കുന്ന ചെറിയ കനാലും സമീപത്ത് മുകളിൽ തന്നെയായി ഒരു വാട്ടർടാങ്കുമുണ്ട്.

ഇവിടെ കാപ്പില്ലറി ആക്ഷൻ എന്ന മർദ്ദതത്വത്തിന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികിൽ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്നാണ് അദേഹം വിശദീകരിച്ചത്

ഇത് വൻ വാർത്തയായതോടെ പുരോഹിതര്‍ മതവികാരം വ്രണപ്പെടുത്തിയതിനാല്‍ പൊതുമാപ്പ് പറയണമെന്നാവശ്യപ്പെട്ടു. ഇത് നിരാകരിച്ച സനലിനെതിരെ പുരോഹിതര്‍ നല്‍കിയ പരാതിയില്‍ ഐപിസി സെക്ഷന്‍: 295 എ പ്രകാരം കേസെടുത്തു.

മതനിന്ദയാരോപിച്ച് രാജ്യത്തെ വിവിധ കോടതികളിലായി സനലിനെതിരെ ഇരുപതോളം കേസുകള്‍ നല്‍കി. സഭയുടെ ഗുണ്ടകള്‍ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് സനല്‍ 2012-ല്‍ ഫിന്‍ലന്റില്‍ അഭയം തേടിയത് ..2018 ൽ ആലപ്പുഴ സി.ജെഎം കോടതി സനൽ ഇടമറുകിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. എന്നാൽ അതിന് മുൻപ് ഇയാൾ ഫിൻലാൻഡിലേക്ക് കടന്നിരുന്നു.

അവിടെ ജോലിചെയ്തതുകൊണ്ട് യുക്തിവാദ പ്രവർത്തനങ്ങളും മത നിന്ദാ നിയമങ്ങൾക്കെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവബോധം സൃഷ്ടിക്കലുമായി സനൽ ഇടമറുക് സജീവമായിരുന്നു.

പതിനഞ്ചാം വയസുമുതൽ യുക്തിവാദ പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്. 1977 ൽ കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എം ഫിൽ ബിരുദവും നേടി.

പുസ്തകങ്ങൾ രചിക്കുന്നതിനും മുഴുവൻ സമയ ഇന്ത്യൻ യുക്തിവാദ സംഘത്തിന്റെ പ്രവർത്തനത്തിനുമായി 1982 ൽ ആഫ്രോ - ഏഷ്യൻ റീ കൺസ്ട്രക്ഷനിൽ ലഭിച്ച ജോലി അദ്ദേഹം ഉപേക്ഷിക്കയായിരുന്നു..യുക്തി ചിന്തയുടെ പ്രാധാന്യം, അന്ധവിശ്വാസങ്ങൾ എതിർക്കപ്പെടേണ്ടത്തിന്റെ ആവിശ്യകത എന്നിവ വിഷയമാക്കി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നൽകിയ പരാതിയെ തുടർന്നാണ് ഇൻ്റർപോൾ ഇപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. സി.ബി.ഐയും ഇതേ കേസിൽ ഇയാളെ തിരയുന്നുണ്ട്.

അതേസമയം 15 ലക്ഷം രൂപ സർക്കാർ ഉദ്യാഗസ്ഥ യുക്തിവാദി സംഘത്തിന് സംഭാവന നൽകിയതാണെന്നാണ് സനൽ ഇടമറുകിൻ്റെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (31 minutes ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (1 hour ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (1 hour ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (1 hour ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (1 hour ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (1 hour ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (1 hour ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (2 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (2 hours ago)

മാര്‍ക്ക് കുറഞ്ഞതിന് ട്യൂഷന്‍ മാസ്റ്ററുടെ ക്രൂര മര്‍ദ്ദനം  (2 hours ago)

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ  (2 hours ago)

തയ്‌വാൻ ദ്വീപിനെ വളഞ്ഞ് വമ്പൻ സൈനിക അഭ്യാസപ്രകടനവുമായി ചൈന  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഔഷധിയില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്.. ട്രെയിനി ഡോക്ടര്‍ ഒഴിവുകള്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം  (3 hours ago)

ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി 10 പ്രധാന പദ്ധതികൾ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നു; ജനകീയ ക്യാമ്പയിന്‍ 2026 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍  (3 hours ago)

Malayali Vartha Recommends