ചൈനീസ് പ്രസിഡന്റും ജപ്പാന്‍ പ്രധാനമന്ത്രിയും തമ്മിലുളള കൂടികാഴ്ച റദ്ദാക്കി
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിൽ തീരുമാനിച്ചിരുന്ന കൂടികാഴ്ച റദ്ദാക്കി. ഷി ജിന്‍പിംഗിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനെതിരേ ടോക്കിയോയില്‍ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് കൂടികാഴ്ച റദ്ദാക്കിയത്.
കൊവിഡ് വൈറസ് ജപ്പാനില്‍ ഉള്‍പ്പെടെ ലോക രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണം ചെെനയാണെന്ന അടിയുറച്ച വിശ്വാസത്തിലാണ് ജപ്പാന്‍. ഈ സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റുമായി കൂടികാഴ്ച നടത്തുന്നത് തിരിച്ചടിയാകുമെന്നാണ് ജപ്പാന്റെ വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിലിലാണ് ജപ്പാന്‍ സന്ദര്‍ശനം നടത്താന്‍ ചൈനീസ് പ്രസിഡന്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വൈറസ് വ്യാപനത്തെ തുര്‍ടര്‍ന്ന് കൂടികാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. 2008 ലാണ് അവസാനമായി ചെെനീസ് പ്രസിഡന്റ് ജപ്പാന്‍ സന്ദര്‍ശനം നടത്തിയത്.
ചെെനയും ജപ്പാനും തമ്മില്‍ നിലവിൽ ഹോങ്കോംഗിനെ ചൊല്ലി സംഘര്‍ഷം തുടരുകയാണ്. പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ചെെനീസ് ദേശീയ സുരക്ഷാ നിയമം ഹോങ് കോങിലെ ജാപ്പനീസുകാരുടെയും ജാപ്പനീസ് കമ്ബനികളുടെയും അവകാശം ദുര്‍ബലപ്പെടുത്തുമെന്നാണ് ജപ്പാന്റെ കണക്കുകൂട്ടൽ.. കൊവിഡ് വൈറസ് വ്യാപനം ചെെന ദുരൂപയോഗം ചെയ്യുന്നുവെന്നും, കൊവിഡിന്റെ മറവില്‍ ആഗോള സാമ്ബത്തിക കേന്ദ്രമായ ഹോങ് കോങിന്റെ ഭരണം പിടിച്ചെടുക്കാന്‍ ചെെന ശ്രമിക്കുന്നുവെന്നും ജപ്പാന്‍ ആരോപിച്ചു.1400 ജാപ്പനീസ് കമ്ബനികളാണ് ഹോങ് കോങിലുളളത്. ചൈനീസ് ദേശീയ സുരക്ഷ നിയമനിര്‍മാണം ഹോങ് കോങിന്റെ അടിത്തറ ഇളക്കി മറിക്കുമോയെന്നും ജപ്പാന്‍ ബിസിനസ് സംഘം ആശങ്കപ്പെടുന്നു.
https://www.facebook.com/Malayalivartha