Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

മടങ്ങിയെത്തൂ, അല്ലെങ്കില്‍ ജീവനൊടുക്കൂ... അയല്‍രാജ്യങ്ങളുടെ അതിര്‍ത്തി കവര്‍ന്നെടുക്കാനുള്ള ശ്രമം പോരാഞ്ഞിട്ട് ഇപ്പോള്‍ സ്വന്തം പൗരന്മാരുടെ നെഞ്ചത്തുകേറാനുള്ള തയ്യാറെടുപ്പില്‍ ചൈന, വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സ്വന്തം പൗരന്മാരെ ലക്ഷ്യമിട്ട് ചൈന

09 JULY 2020 07:15 AM IST
മലയാളി വാര്‍ത്ത


അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി കവര്‍ന്നെടുക്കാനുള്ള ശ്രമം പോരാഞ്ഞിട്ട് ഇപ്പോള്‍ സ്വന്തം പൗരന്മാരുടെ നെഞ്ചത്ത് കേറാനുള്ള തയ്യാറെടുപ്പിലാണ് ചൈന .വിവിധ രാജ്യങ്ങളിലെ സ്വന്തം പൗരന്‍മാരെ ആണ് ഇപ്പോള്‍ ഷീയുടെ ലക്ഷ്യം ഓപ്പറേഷന്‍ ഫോക്‌സ് ഹണ്ട് എന്നറിയപ്പെടുന്ന രാജ്യത്തെ പ്രവാസികള്‍ക്കെതിരായ ആഗോള പ്രചാരണത്തിന്റെ ഭാഗമായി ചൈനീസ് ഏജന്റുമാര്‍ യുഎസില്‍ താമസിക്കുന്ന നൂറുകണക്കിന് ചൈനീസ് പൗരന്മാരെ പിന്തുടരുന്നുണ്ടെന്ന് എഫ്ബിഐ. ബീജിംഗിന്റെ കൌണ്ടര്‍-ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വിവരങ്ങള്‍ക്കും ബൌദ്ധിക സ്വത്തിനും സാമ്പത്തിക ചൈതന്യത്തിനും ഭീഷണിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റെ പറഞ്ഞു.
ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ചാരപ്രവര്‍ത്തനം കരുതിയിരിക്കണമെന്നും വാഷിങ്ടണിലെ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സ്വന്തം പൗരന്മാരെയാണ് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇവരെ ഭീഷണിപ്പെടുത്തി നാട്ടിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് ആസൂത്രണം ചെയ്ത 'ഫോക്സ് ഹണ്ട്' എന്ന പദ്ധതി പ്രകാരമാണു വിദേശത്തുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിടുന്നത്.

വിദേശത്തുള്ള ചൈനക്കാരായ രാഷ്ട്രീയ എതിരാളികള്‍, വിമര്‍ശകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു ഭീഷണിയാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ ഇവരെ ബലംപ്രയോഗിച്ചു നാട്ടിലെത്തിക്കാനാണു നീക്കം നടക്കുന്നതെന്ന് ക്രിസ്റ്റഫര്‍ റേ പറഞ്ഞു. ഇതിനു വേണ്ടിയുള്ള ചൈനീസ് നടപടികള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഫോക്സ് ഹണ്ടിനുള്ള ഇരയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുഎസിലുള്ള അവരുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍ക്കാര്‍ പ്രതിനിധിയെ വിടും. രണ്ട് സന്ദേശങ്ങളാണു കുടുംബത്തിനു നല്‍കുക. ഒന്നുകില്‍ ചൈനയില്‍ മടങ്ങിയെത്തുക. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക. 2015ല്‍ അഴിമതി ആരോപണം ഉയര്‍ന്നവര്‍ക്കെതിരെ ആരംഭിച്ച് പദ്ധതിയാണിത്. പിന്നീട് നാടു വിട്ടവരെ ലക്ഷ്യമിട്ടു വ്യാപിപ്പിക്കുകയായിരുന്നുവെന്നും എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു. ചൈനീസ് അധികൃതര്‍ ഭീഷണിയുമായി എത്തിയാല്‍ എഫ്ബിഐയെ വിവരമറിയിക്കണമെന്ന് അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരോടു റേ ആവശ്യപ്പെട്ടു.

സാമ്പത്തിക ചാരവൃത്തി, വിവരമോഷണം, അനധികൃത രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങി കൈക്കൂലി നല്‍കി അമേരിക്കന്‍ നയരൂപീകരത്തെ സ്വാധീനിക്കാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചൈന നടത്തുന്നുണ്ടെന്നും റേ പറഞ്ഞു. ഓരോ പത്തു മണിക്കൂറിലും ചൈനയുമായി ബന്ധപ്പെട്ട ഒരു കൗണ്ടര്‍ ഇന്റലിജന്‍സ് കേസെങ്കിലും തുടങ്ങുന്നുണ്ട്. ഇപ്പോള്‍ നിലവിലുള്ള അയ്യായിരത്തോളം ഇത്തരം കേസുകളില്‍ പകുതിയും ചൈനയുമായി ബന്ധപ്പെട്ടവയാണെന്നും എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു. അമേരിക്കയുടെ കൊറോണ വൈറസ് ഗവേഷണം അട്ടിമറിക്കാനും ചൈന ശ്രമിക്കുന്നുണ്ടെന്ന് ക്രിസ്റ്റഫര്‍ റേ പറഞ്ഞു.
നൂറുകണക്കിന് ഫോക്‌സ് ഹണ്ട് ഇരകള്‍ അമേരിക്കയില്‍ നില്‍ക്കുമ്പോള്‍തന്നെയാണ് ഭീഷണി നേരിടുന്നത്. അതില്‍ പലരും അമേരിക്കന്‍ പൗരന്മാരോ ഗ്രീന്‍ കാര്‍ഡ് ഉടമകളോ ആണ്. ചൈനയിലേക്ക് മടങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ അവരെ നിര്‍ബന്ധിക്കാന്‍ ആഗ്രഹിക്കുന്നു, അത് നടപ്പാക്കാനുള്ള ചൈനയുടെ തന്ത്രങ്ങളും ഞെട്ടിക്കുന്നതാണ്. അവര്‍ ഉദ്ദേശിച്ച ഒരു ഫോക്‌സ് ഹണ്ട് നടക്കാതെ പോയാല്‍ യുഎസിലെ ടാര്‍ഗറ്റിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരു ദൂതനെ അയക്കും. അവരോടു പറയുന്ന കാര്യം ഇതാണ് - 'നിങ്ങള്‍ക്കു മുന്‍പില്‍ രണ്ട് ഓപ്ഷനുകളുണ്ട്, ഒന്നുകില്‍ ഉടന്‍ ചൈനയിലേക്ക് മടങ്ങി വരിക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക'. - എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ പറഞ്ഞു.
"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (15 minutes ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (23 minutes ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (30 minutes ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (40 minutes ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (51 minutes ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (1 hour ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (1 hour ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (1 hour ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (1 hour ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (2 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (2 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (2 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (3 hours ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (3 hours ago)

Malayali Vartha Recommends