Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ആ പരിപ്പ് വേവില്ലെന്ന് ഇന്ത്യ.... ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇപ്പോള്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കം ചൈന വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍, 'അഞ്ചു വിരല്‍'തന്ത്രവുമായി ചൈന, ലക്ഷ്യം വീണ്ടും പ്രകോപനം ?

09 JULY 2020 07:31 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇപ്പോള്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കം ചൈന വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ലഡാക്കിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യ ചൈനയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പല നടപടികളുമെടുത്തിരുന്നു. മൊബൈല്‍ ആപ്പുകള്‍ നിരോധിക്കുകയും ചൈനയില്‍നിന്നുള്ള വിദേശനിക്ഷേപം സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിരീക്ഷണത്തില്‍ മതിയെന്ന ഉത്തരവും ഇന്ത്യ എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി ഭൂട്ടാനെ ഇന്ത്യയില്‍നിന്ന് തെറ്റിക്കുക എന്ന ഉദ്ദേശ്യവും ചൈനയ്ക്കുണ്ട്. ഇതുവഴി ഇന്ത്യയെ മറ്റൊരു സമ്മര്‍ദ്ദ മേഖലയിലേക്കുകൂടി എത്തിക്കാനാണ് ചൈനയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഭൂട്ടാനുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടാക്കുന്നതിലൂടെ ഇന്ത്യയെത്തന്നെയാണ് ചൈന ലക്ഷ്യമിടുന്നതെന്നു റിപ്പോര്‍ട്ടുകള്‍. ലഡാക്ക് മേഖലയില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഭൂട്ടാനുമായി കൊമ്പുകോര്‍ക്കാനുള്ള ചൈനയുടെ തീരുമാനം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.

കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലാണ് ഇപ്പോള്‍ ചൈന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതും ഒരു രാജ്യാന്തര വേദിയില്‍. ജൂണ്‍ 23 തീയതികളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) കൗണ്‍സില്‍ യോഗത്തില്‍ സാങ്തങ് വന്യജീവി സങ്കേതത്തിലെ ഒരു പദ്ധതിക്കായി ഭൂട്ടാന്‍ പണം ചോദിച്ചിരുന്നു. എന്നാല്‍ ഭൂട്ടാനെ ഞെട്ടിച്ച് അതു 'തര്‍ക്ക' പ്രദേശമാണെന്നും പണം അനുവദിക്കരുതെന്നും ചൈന ആവശ്യപ്പെടുകയായിരുന്നു. ചൈനയുടെ ഈ നീക്കത്തെ എതിര്‍ത്തു ഭൂട്ടാന്‍ ഉടന്‍തന്നെ രംഗത്തെത്തി. ഭൂട്ടാന്റെ അവിഭാജ്യ ഭാഗമാണ് സാക്തങ് വന്യജീവി സങ്കേതമെന്നും ചൈനയുമായി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിക്കല്‍പ്പോലും ഇതു കടന്നുവന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ഭൂട്ടാന്റെ കിഴക്കന്‍മേഖലയിലെ ഈ വന്യജീവി സങ്കേതത്തിനായി ഇതുവരെ ചൈന അവകാശവാദം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ സ്ഥലങ്ങളുടെ പേരിലുള്ള തര്‍ക്കം ദീര്‍ഘനാളായി ഉണ്ടായിരുന്നുവെന്നും പുതിയവയല്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചൈന ഭൂട്ടാന്‍ വിഷയത്തില്‍ മൂന്നമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യയെ പരാമര്‍ശിച്ച് ചൈന വ്യക്തമാക്കിയിരുന്നു.

അരുണാചല്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ട്രാഷിഗാങ് ജില്ലയിലെ 650 ചതുരശ്ര കിലോമീറ്റര്‍ മേഖലയാണ് സാങ്തങ് വന്യജീവി സങ്കേതം. 2014ല്‍ ചൈനയിറക്കിയ ഭൂപടത്തില്‍ ഇന്ത്യയിലെ അരുണാചല്‍ പ്രദേശ് അവരുടെ ഭൂപ്രദേശമാക്കിയാണ് രേഖപ്പെടുത്തിയത്. അതേ ഭൂപടത്തില്‍ത്തന്നെ ദക്ഷിണ ചൈന കടലും സാങ്തങ് വന്യജീവി സങ്കേതവും ട്രാഷിഗാങ്ങും ഭൂട്ടാന്റെ ഭാഗമായും കാണിച്ചിട്ടുണ്ട്.

ചൈന ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഒരിക്കല്‍ പോലും ഈ കിഴക്കന്‍ മേഖല ഉയര്‍ന്നുവന്നിട്ടില്ല. പടിഞ്ഞാറന്‍, മധ്യ മേഖലകള്‍ കേന്ദ്രീകരിച്ചാണ് തര്‍ക്കമുണ്ടായിരുന്നത്. 1984 മുതല്‍ ഈ മേഖലകളിലെ അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്നൊന്നും ചൈന കിഴക്കന്‍ മേഖലയെ തര്‍ക്ക മേഖലയായി കണക്കാക്കിയിരുന്നില്ല. മാത്രമല്ല, നേരത്തേയും ജിഇഎഫില്‍നിന്നു ഭൂട്ടാന്‍ പണം തേടിയിരുന്നു, അന്നൊന്നും ചൈന എതിര്‍ത്തിരുന്നില്ല.

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ പലയിടത്തും തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും 1962 മുതല്‍ ഈ ജൂണ്‍ വരെ ചൈന ലഡാക്കിലെ ഗല്‍വാന്‍ മേഖലയില്‍ അവകാശവാദം ഉന്നയിച്ചിരുന്നില്ല. ഗല്‍വാന്‍ വാലി ഇന്ത്യയുടേതാണെന്ന് വ്യക്തമാക്കിയെങ്കിലും മുന്‍ നിലപാടുകളില്‍നിന്ന് ചൈന പിന്നാക്കം പോകുന്ന കാഴ്ചയാണ് പുതിയ അവകാശവാദങ്ങളിലൂടെ ഉണ്ടായതെന്നാണ് വിലയിരുത്തല്‍.അതിനിടെ, ടിബറ്റിനെ മുന്‍നിര്‍ത്തിയുള്ള ചൈനയുടെ 'അഞ്ചു വിരല്‍' തന്ത്രത്തെക്കുറിച്ച് 60 വര്‍ഷമായി ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കിവന്നിരുന്നുവെന്ന് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്റ്റ് ലോബ്‌സാങ് സന്‍ഗയ്യെ ഉദ്ധരിച്ച് അടുത്തിടെ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിബറ്റിനെ ചൈന കീഴടക്കിയപ്പോള്‍ മാവോ സെ ദുങ് ഉള്‍പ്പെടെയുള്ള അന്നത്തെ ചൈനീസ് നേതാക്കന്മാര്‍ പറഞ്ഞത് ''ടിബറ്റ് കൈവെള്ളയാണ്. അതു കീഴടക്കണം. അതിനുശേഷം അഞ്ചു വിരലുകളും പിടിച്ചെടുക്കണം.'' എന്നായിരുന്നു. ഇതില്‍ ആദ്യ വിരല്‍ ലഡാക്ക് ആണ്. ബാക്കി നാലെണ്ണം നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവയും.അറുപതുകളില്‍ ചൈന പ്രഖ്യാപിച്ച അഞ്ചു വിരല്‍ പദ്ധതി നടപ്പിലാക്കുകയാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കുന്നതായി ഇന്ത്യയിലെ പ്രവാസി ടിബറ്റ് ഗവണ്‍മെന്റ് പ്രസിഡന്റ് ലൊബ്‌സാംഗ് സാങ്കേ പറഞ്ഞു. ടിബറ്റ് കൈപ്പത്തിയാണെന്നും ലഡാക്ക്, നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവ അഞ്ച് വിരലുകളാണെന്നുമാണ് ചൈനയുടെ സിദ്ധാന്തം.ഈ സിദ്ധാന്തം നടപ്പിലാക്കാനല്ല ശ്രമമാണോ ചൈനയുടേത് എന്നാണ് ഇപ്പോഴുയരുന്ന സംശയം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (5 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (5 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (12 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (13 hours ago)

Malayali Vartha Recommends