കൊവിഡ് രോഗി നുഴഞ്ഞ് കയറി; ഉത്തര കൊറിയയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ; ഉത്തരകൊറിയയിൽ ഇതുവരെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല

രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഉത്തരകൊറിയയിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന കെയസോങ്ങിലെ ഒരു നഗരമാണ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്.
കൊവിഡ്-19 സംശയിക്കുന്ന ഒരാള്‍ രാജ്യത്ത് കടന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ നടപടിയുണ്ടായിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ക്ക് രോഗബാധ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്താൽ ഉത്തര കൊറിയയിലെ ആദ്യ കൊവിഡ് കേസാകും ഇത്.
കൊവിഡ് സംശയിക്കുന്ന ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കിം ഒരു അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്നും സൂചനകളുണ്ട്.
ദക്ഷിണ കൊറിയയിൽ നിന്നും അനധീകൃതമായി അതിര്‍ത്തി കടന്നെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗബാധ സംശയിക്കുന്നത്. ജൂലൈ 19നാണ് ഇയാള്‍ തിരികെ എത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ദക്ഷിണ കൊറിയയിലേക്ക് പോയത്. നിലവിൽ ഇയാള്‍ ക്വാറന്റൈനിലാണ്.
ലോകത്താകമാനം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യമായിരുന്നു കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തര കൊറിയ.
ചൈനയിൽ നിന്നുള്ള രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജനുവരി മാസത്തോടെ തന്നെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുവാൻ കിം ജോങ്ങ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, സൈനീകര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അവരെ വെടിവച്ച് കൊന്നതായുള്ള വാര്‍ത്തകളും വന്നിരുന്നു.
https://www.facebook.com/Malayalivartha



























