പ്രവാസികളുടെ നടുക്കി ആ സംഭവം; പതിനേഴ് കുത്തിലും കലിയടങ്ങാതെ ഭർത്താവ് ചെയ്തത്, അവസാനം മരണം ഉറപ്പുവരുത്തി, എന്നിട്ടും അവൾ പറഞ്ഞു 'എനിക്കൊരു കുഞ്ഞുണ്ട്'
യുഎസിലെ മയാമിയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ച സംഭവം പ്രവാസികളിൽ വേദനയായി മാറുകയാണ്. സംഭവം നേരിൽക്കണ്ട മലയാളികൾ പോലും ആ ഞെട്ടൽ മാറാൻ കഴിയാത്ത അവസ്ഥയിലാണ്. മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് ഭർത്താവിന്റെ ക്രൂരതയിൽ കീഴടങ്ങിയത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ. സംഭവത്തിൽ, ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇയാൾക്കെതിരെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. ഇരുവർക്കും രണ്ടര വയസ്സുള്ള ഒരു കുഞ്ഞുണ്ട്.
അതേസമയം നാലാം നിലയില്‍ കോവിഡ് വാര്‍ഡിലാണു മെറിന്‍ ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്പയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് വ്യക്തമാക്കുകയുണ്ടായി. ഇങ്ങനെ സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദാരുണ അന്ത്യം. ഭര്‍ത്താവ് ഫിലിപ് മാത്യു(നെവിൻ)വുമായി എറെ നാളായി അകന്നു കഴിയുകയായിരുന്നു മെറിന്‍.
സഹപ്രവർത്തകരോട് അവസാനത്തെ യാത്ര പറഞ്ഞുകൊണ്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റതായാണ് വ്യക്തമാക്കുന്നത്. കുത്തേറ്റ് പിടഞ്ഞുകൊണ്ട് നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തതോടെ അറസ്റ്റ് വേഗത്തിലായി. നെവിനെ സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍നിന്ന് പൊലീസ് പിടികൂടി.
അതോടൊപ്പം തന്നെ കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പം കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിൻ എത്തിയതെന്നാണു സൂചന. മിഷിഗണിലെ വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു നിവിൻ. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇത്തരത്തിൽ ദാരുണമായി ഭാര്യയെ കുത്തികൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha