ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തും; ചൈന ഇന്ത്യയ്ക്ക് തന്ത്രപരമായ ഭീഷണിയല്ല; പരസ്പര സഹകരണത്തോടെയല്ലാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല; മുന്നറിയിപ്പുമായി ചൈന
ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റമുട്ടലിന്റെ പിന്നാലെ ചൈനയുമായി ഇന്ത്യ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ വാണിജ്യ ബന്ധത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നതില്‍ ചൈനയ്ക്ക് വിറളി പിടിച്ച് തുടങ്ങിയിരിക്കുകയാണ് . . ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്നാണ് ചൈനയുടെ ഭീഷണി. ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും പരസ്പര സഹകരണത്തോടെയല്ലാതെ നമുക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് വ്യക്തമാക്കി . ചെനീസ് ആപ്പുകള്‍ നിരോധിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് അംബാസഡറുടെ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത് . പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച് നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം നേട്ടമുണ്ടാകുന്ന രീതിയെ എതിര്‍ക്കുന്നുവെന്നും സണ്‍ വെയ്‌ദോങ് അഭിപ്രായപ്പെടുകയാണ് .
'നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പരപൂരിതവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും പരസ്പരം ആശ്രയിക്കുന്നതുമാണ്. നിര്‍ബന്ധപൂര്‍വം സമ്പദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഈ പ്രവണതയ്ക്ക് എതിരാണ്. അത് നഷ്ടമെന്ന പരിണത ഫലത്തിലേക്ക് നയിക്കും.'അംബാസഡര്‍ പറയുന്നു.ഗാല്‍വന്‍ താഴ് വരയിൽ ചൈന നടത്തിയ കയ്യേറ്റത്തിനിടെയുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു. എന്നാൽ ഇതിന്റ പിന്നാലെ ചൈനീസ് വിരുദ്ധ വികാരം രാജ്യമെങ്ങും അലയടിച്ചിരുന്നു. ഇതിൻറെ പിന്നാലെ ബോയ്‌കോട്ട് ചൈന ഉയർന്നു കേട്ടിരുന്നു. ടിക്കറ്റോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇത് ചൈനയ്ക്കു വലിയ തിരിച്ചടി മാത്രമല്ല നഷ്ടവും വരുത്തിയിരുന്നു. മാത്രമല്ല ഇന്ത്യ ചൈനയുമായുള്ള വ്യാപാര ബന്ധത്തിലും ഉലച്ചിൽ പറ്റിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രതികരണവുമായി ചൈന എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha