Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ടിക് ടോക്ക് നിരോധനം അമേരിക്കയിലും നടപ്പിലാക്കുന്നു... ജിങ് പിങ്ങിന് പൂട്ടികെട്ടാം ഇന്ത്യയെ കണ്ടുപഠിച്ച് അമേരിക്ക സൈനിക നീക്കത്തിനു മുന്നോടിയായി ചൈനീസ് ആപ്പുകള്‍ പൂട്ടികെട്ടി

01 AUGUST 2020 02:14 PM IST
മലയാളി വാര്‍ത്ത

സാങ് യിമിങ് 2012 ഇല്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക്ക് ടോക്ക് ഉള്‍പ്പടെയുള്ള എല്ലാ ചൈനീസ് ആപ്പുകളും അമേരിക്കയില്‍ നിരോധിച്ചിരിക്കുകയാണ് .ചൈനീസ് കടന്നുകയറ്റം പലവിധമായതിനാല്‍ തന്നെ രാജ്യസുരക്ഷ പ്രശ്നം മുന്‍നിര്‍ത്തിയാണ് അമേരിക്കയിലും ഇന്ത്യന്‍ മാതൃകയില്‍ ഈ നടപടി കൈകൊണ്ടത് .ഇന്ത്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പല നവ കലാകാരന്മാരുടെയും കഴിവുകള്‍ വികസിപ്പിക്കാന്‍ ഈ ആപ്പ് ഉപയോഗിച്ചെങ്കിലും ഇന്ത്യന്‍ ജനതയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിരോധനം അനിവാര്യമാക്കിയത് .ചൈന അമേരിക്കയുടെ കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നത് വ്യക്തമായിരുന്നു .ഈ ആരോപണം അവര്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കൊണ്ടുവന്നിരുന്നു .


ചൈനയ്ക്കു കനത്ത തിരിച്ചടിയായി, ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക് മൊബൈല്‍ ആപ് നിരോധിക്കാന്‍ തീരുമാനിച്ചത് . ടിക് ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നിരോധനം സംബന്ധിച്ച വിവരം ഇപ്പോള്‍ പുറത്തെത്തുന്നത്. ഇതു സംബന്ധിച്ച ഉത്തരവില്‍ ശനിയാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി . നിരോധനം സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിലും നേരത്തെ തന്നെ ട്രംപ് നല്‍കിയിരുന്നു. യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക് ടോക്കില്‍ സുരക്ഷിതമല്ലെന്നും അതിനേക്കാളുപരി ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണു ഇന്ത്യയ്ക്ക് മാതൃകയായി ഈ നടപടി അവര്‍ കൈക്കൊണ്ടിരിക്കുന്നത് .

ടിക് ടോക് ഉടമകളായ, ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ബൈറ്റ് ഡാന്‍സ് കമ്പനിക്കും കനത്ത തിരിച്ചടിയാണു ഈ നീക്കത്തിലൂടെ ആദ്യം ഇന്ത്യയും ഇപ്പോള്‍ അമേരിക്കയും നല്‍കിയിരിക്കുന്നത് . അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക്ടോക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വ്യക്തമാക്കിയിരുന്നു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നായ ടിക്ടോക് ഇന്ത്യ നിരോധിച്ചതോടെ കമ്പനിക്കു വന്‍ സാമ്പത്തിക നഷ്ടം നേരെത്തെ തന്നെ നേരിട്ടിരുന്നു. 106 ആപ്പുകളാണ് ഇന്ത്യ മുന്‍പ് നിരോധിച്ചത്. ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്നു യുഎസ്, നിലവില്‍ എട്ടു കോടി സജീവ ഉപയോക്താക്കളുള്ള യു എസ്
വലിയ തിരിച്ചടി തന്നെയാണ് ഈ പ്രമുഖ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് .വെള്ളിയാഴ്ച ബൈറ്റ്ഡാന്‍സ്, മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണു ട്രംപിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ് . വരുംനാളുകളിലും ചര്‍ച്ച തുടരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ യുഎസിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ കരാറിന് ബൈറ്റ്ഡാന്‍സ് തയാറായില്ല.ഇതാണ് അമേരിക്കയെ ചൊടിപ്പിച്ച മറ്റൊരു പ്രധാന കാരണം .

സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്‍ നിലവില്‍ മൈക്രോസോഫ്റ്റിനു കീഴിലാണ്. ഫെയ്‌സ്ബുക്കിനു സമാനമായ ഒരു മൊബൈല്‍ ആപ് എന്ന പ്രതീക്ഷയുമായാണ് ടിക് ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ആദ്യം തയാറായത്. ടിക്ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായിരുന്നു മൈക്രോസോഫ്റ്റ് കമ്പനിയുടെ നീക്കം. ഇതുവഴി 5000 കോടി ഡോളറിന്റെ കരാര്‍ തിങ്കളാഴ്ചയോടെ ഒപ്പിടുമെന്നായിരുന്നു അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ കമ്പനി ഓഹരിയുടെ ഒരു വിഹിതം നല്‍കണമെന്ന ബൈറ്റ്ഡാന്‍സിന്റെ കടുംപിടിത്തമാണ് ചര്‍ച്ച വഴിമുട്ടാനിടയാക്കിയതെന്നും കമ്പനികളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മാത്രവുമല്ല, ഇടപാടിലൂടെ 5000 കോടി ഡോളറിലേറെ ബൈറ്റ്ഡാന്‍സ് പ്രതീക്ഷിക്കുന്നുമുണ്ട്. അതേസമയം, തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിരോധിച്ചതില്‍ കൂടുതല്‍ അഭിപ്രായമൊന്നും തന്നെ പറയാന്‍ ഇല്ലെന്നതാണ് ടിക് ടോക് അധികൃതരുടെ മറുപടി.

യുഎസിലെ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ കമ്പനി പ്രവര്‍ത്തിക്കൂവെന്ന് ടിക് ടോക് സിഇഒ കെവിന്‍ മേയറും വ്യക്തമാക്കിയിട്ടുണ്ട് .ചൈനീസ് ഭീഷണി എന്ന പോംപെയുടെ ആരോപണം തള്ളിക്കളഞ്ഞുകൊണ്ട് അവരുടെ പ്രവര്‍ത്തന നയങ്ങളും ടിക്ടോക് അല്‍ഗോരിതം പ്രവര്‍ത്തിക്കുന്ന കോഡുകളും പരിശോധനയ്ക്കു വിധേയമാക്കാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കരാര്‍, ഹോങ്കോങ്ങിലെ ചൈനീസ് മേധാവിത്തം, സൈബര്‍ സുരക്ഷ, കൊറോണവൈറസ് വ്യാപനം എന്നീ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന യുഎസ്‌ചൈന സംഘര്‍ഷം തന്നെയാണ് ഇപ്പോള്‍ ടിക് ടോക് നിരോധനത്തിലൂടെ പുതിയ തലത്തിലേക്കു കൊണ്ടുപോകുന്നത് .ചൈനയ്ക്കെതിരെ കടല്‍ മേഖലയില്‍
യുദ്ധത്തിന് പോലും തയ്യാറായി നില്‍ക്കുന്ന അമേരിക്ക മുന്‍വിധിയോടെ നടപ്പാക്കിയ നിരോധനമാണ് ഇത് എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ് .ആഭ്യന്തര സുരക്ഷയെ മുന്‍നിര്‍ത്തി തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള ഡിവൈസുകളില്‍ ടിക് ടോക് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി യുഎസ് സെനറ്റ് കമ്മിറ്റി കഴിഞ്ഞയാഴ്ച ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ എപ്രകാരമാണ് നിരോധനം നടപ്പാക്കുകയെന്നതില്‍ ഇതുവരെയും അമേരിക്ക വ്യക്തതയായിട്ടില്ല.

ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഡിയോ ആപ്പായ( മ്യൂസിക്കല്‍ .എല്‍ വൈ) 2017ല്‍ ഏറ്റെടുത്താണ് ടിക്ടോക് എന്ന പേരില്‍ ബൈറ്റ്ഡാന്‍സ് പുനരവതരിപ്പിച്ചത്. 100 കോടി ഡോളറിനായിരുന്നു ആ ഏറ്റെടുക്കല്‍ അന്ന് നടത്തിയിരുന്നത് . കമ്മിറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മന്റ് ഇന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ(സിഎഫ്‌ഐയുഎസ്) അനുമതിയില്ലാതെയായിരുന്നു ഏറ്റെടുക്കല്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നത് സിഎഫ്‌ഐയുഎസാണ്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ടിക്ടോക്കിനെതിരെ സിഎഫ്‌ഐയുഎസ് അന്വേഷണവും പ്രഖ്യാപിച്ചു.ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സുരക്ഷാ പ്രശ്‌നം മിക്ക പോംപിയോ ഉന്നയിച്ചിരിക്കുന്നത് .

യുഎസ് സൈനിക, ഇന്റലിജന്‍സ് വിഭാഗത്തിലെ ആരെങ്കിലും ഈ ആപ് ഉപയോഗിക്കുന്നുണ്ടോയെന്നും ഇപ്പോള്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുകയാണ് . യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന ഭീഷണിയുള്ളതിനാല്‍ 2018ല്‍ ചൈനീസ് കമ്പനിയായ ആന്റ് ഫിനാഷ്യലിനെ മണിഗ്രാം ഇന്റര്‍നാഷനല്‍ കമ്പനി ഏറ്റെടുക്കുന്നതില്‍നിന്ന് സിഎഫ്‌ഐയുഎസ് വിലക്കിയിരുന്നു. ഇതും ഇപ്പോള്‍ അമേരിക്കയ്ക്ക് ശക്തമായ ഒരു വാദമുയര്‍ത്താന്‍ പ്രചോദനമായിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (15 minutes ago)

യൂണിയൻ കോപ്പിന്റെ 'കുടുംബ വർഷം' റമദാൻ കാമ്പെയ്‌ൻ 3,000 ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ്...  (19 minutes ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026': സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (28 minutes ago)

പാശ്ചാത്യമാകാന്‍ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു- മരീന അബ്രമോവിച്ച്  (33 minutes ago)

മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറാണ് ചര്‍ച്ചാവിഷയം  (36 minutes ago)

സംസ്ഥാന സർക്കാരിന്റെ കലാ പുരസ്‌ക്കാരങ്ങൾ സമർപ്പിച്ചു  (39 minutes ago)

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്: വരുമാനം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ); ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വ  (41 minutes ago)

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോര്‍ജ്: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമ  (53 minutes ago)

അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...  (1 hour ago)

നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേ; സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തത്; പുരുഷനായിരുന്നെങ്കില്‍ അറസ്റ്റ് ചെയ്‌തേനെ': ദീപയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം  (1 hour ago)

പിന്നാലെ വൻ ട്വിസ്റ്റ്  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...  (1 hour ago)

V V RAJESH ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍  (1 hour ago)

MVD തീ തുപ്പുന്ന കാർ കണ്ടെത്തി  (1 hour ago)

Shimjitha-Musthafa മൂന്നാഴ്ച്ച നീണ്ട തടവറക്ക് ശേഷം  (1 hour ago)

Malayali Vartha Recommends