Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

ടിക് ടോക്ക് നിരോധനം അമേരിക്കയിലും നടപ്പിലാക്കുന്നു... ജിങ് പിങ്ങിന് പൂട്ടികെട്ടാം ഇന്ത്യയെ കണ്ടുപഠിച്ച് അമേരിക്ക സൈനിക നീക്കത്തിനു മുന്നോടിയായി ചൈനീസ് ആപ്പുകള്‍ പൂട്ടികെട്ടി

01 AUGUST 2020 02:14 PM IST
മലയാളി വാര്‍ത്ത

സാങ് യിമിങ് 2012 ഇല്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക്ക് ടോക്ക് ഉള്‍പ്പടെയുള്ള എല്ലാ ചൈനീസ് ആപ്പുകളും അമേരിക്കയില്‍ നിരോധിച്ചിരിക്കുകയാണ് .ചൈനീസ് കടന്നുകയറ്റം പലവിധമായതിനാല്‍ തന്നെ രാജ്യസുരക്ഷ പ്രശ്നം മുന്‍നിര്‍ത്തിയാണ് അമേരിക്കയിലും ഇന്ത്യന്‍ മാതൃകയില്‍ ഈ നടപടി കൈകൊണ്ടത് .ഇന്ത്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പല നവ കലാകാരന്മാരുടെയും കഴിവുകള്‍ വികസിപ്പിക്കാന്‍ ഈ ആപ്പ് ഉപയോഗിച്ചെങ്കിലും ഇന്ത്യന്‍ ജനതയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിരോധനം അനിവാര്യമാക്കിയത് .ചൈന അമേരിക്കയുടെ കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നത് വ്യക്തമായിരുന്നു .ഈ ആരോപണം അവര്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കൊണ്ടുവന്നിരുന്നു .


ചൈനയ്ക്കു കനത്ത തിരിച്ചടിയായി, ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക് മൊബൈല്‍ ആപ് നിരോധിക്കാന്‍ തീരുമാനിച്ചത് . ടിക് ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നിരോധനം സംബന്ധിച്ച വിവരം ഇപ്പോള്‍ പുറത്തെത്തുന്നത്. ഇതു സംബന്ധിച്ച ഉത്തരവില്‍ ശനിയാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി . നിരോധനം സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിലും നേരത്തെ തന്നെ ട്രംപ് നല്‍കിയിരുന്നു. യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക് ടോക്കില്‍ സുരക്ഷിതമല്ലെന്നും അതിനേക്കാളുപരി ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണു ഇന്ത്യയ്ക്ക് മാതൃകയായി ഈ നടപടി അവര്‍ കൈക്കൊണ്ടിരിക്കുന്നത് .

ടിക് ടോക് ഉടമകളായ, ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ബൈറ്റ് ഡാന്‍സ് കമ്പനിക്കും കനത്ത തിരിച്ചടിയാണു ഈ നീക്കത്തിലൂടെ ആദ്യം ഇന്ത്യയും ഇപ്പോള്‍ അമേരിക്കയും നല്‍കിയിരിക്കുന്നത് . അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ടിക്ടോക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വ്യക്തമാക്കിയിരുന്നു.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നായ ടിക്ടോക് ഇന്ത്യ നിരോധിച്ചതോടെ കമ്പനിക്കു വന്‍ സാമ്പത്തിക നഷ്ടം നേരെത്തെ തന്നെ നേരിട്ടിരുന്നു. 106 ആപ്പുകളാണ് ഇന്ത്യ മുന്‍പ് നിരോധിച്ചത്. ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്നു യുഎസ്, നിലവില്‍ എട്ടു കോടി സജീവ ഉപയോക്താക്കളുള്ള യു എസ്
വലിയ തിരിച്ചടി തന്നെയാണ് ഈ പ്രമുഖ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് .വെള്ളിയാഴ്ച ബൈറ്റ്ഡാന്‍സ്, മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണു ട്രംപിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ് . വരുംനാളുകളിലും ചര്‍ച്ച തുടരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ യുഎസിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ കരാറിന് ബൈറ്റ്ഡാന്‍സ് തയാറായില്ല.ഇതാണ് അമേരിക്കയെ ചൊടിപ്പിച്ച മറ്റൊരു പ്രധാന കാരണം .

സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്‍ നിലവില്‍ മൈക്രോസോഫ്റ്റിനു കീഴിലാണ്. ഫെയ്‌സ്ബുക്കിനു സമാനമായ ഒരു മൊബൈല്‍ ആപ് എന്ന പ്രതീക്ഷയുമായാണ് ടിക് ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ആദ്യം തയാറായത്. ടിക്ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായിരുന്നു മൈക്രോസോഫ്റ്റ് കമ്പനിയുടെ നീക്കം. ഇതുവഴി 5000 കോടി ഡോളറിന്റെ കരാര്‍ തിങ്കളാഴ്ചയോടെ ഒപ്പിടുമെന്നായിരുന്നു അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ കമ്പനി ഓഹരിയുടെ ഒരു വിഹിതം നല്‍കണമെന്ന ബൈറ്റ്ഡാന്‍സിന്റെ കടുംപിടിത്തമാണ് ചര്‍ച്ച വഴിമുട്ടാനിടയാക്കിയതെന്നും കമ്പനികളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. മാത്രവുമല്ല, ഇടപാടിലൂടെ 5000 കോടി ഡോളറിലേറെ ബൈറ്റ്ഡാന്‍സ് പ്രതീക്ഷിക്കുന്നുമുണ്ട്. അതേസമയം, തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിരോധിച്ചതില്‍ കൂടുതല്‍ അഭിപ്രായമൊന്നും തന്നെ പറയാന്‍ ഇല്ലെന്നതാണ് ടിക് ടോക് അധികൃതരുടെ മറുപടി.

യുഎസിലെ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ കമ്പനി പ്രവര്‍ത്തിക്കൂവെന്ന് ടിക് ടോക് സിഇഒ കെവിന്‍ മേയറും വ്യക്തമാക്കിയിട്ടുണ്ട് .ചൈനീസ് ഭീഷണി എന്ന പോംപെയുടെ ആരോപണം തള്ളിക്കളഞ്ഞുകൊണ്ട് അവരുടെ പ്രവര്‍ത്തന നയങ്ങളും ടിക്ടോക് അല്‍ഗോരിതം പ്രവര്‍ത്തിക്കുന്ന കോഡുകളും പരിശോധനയ്ക്കു വിധേയമാക്കാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കരാര്‍, ഹോങ്കോങ്ങിലെ ചൈനീസ് മേധാവിത്തം, സൈബര്‍ സുരക്ഷ, കൊറോണവൈറസ് വ്യാപനം എന്നീ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന യുഎസ്‌ചൈന സംഘര്‍ഷം തന്നെയാണ് ഇപ്പോള്‍ ടിക് ടോക് നിരോധനത്തിലൂടെ പുതിയ തലത്തിലേക്കു കൊണ്ടുപോകുന്നത് .ചൈനയ്ക്കെതിരെ കടല്‍ മേഖലയില്‍
യുദ്ധത്തിന് പോലും തയ്യാറായി നില്‍ക്കുന്ന അമേരിക്ക മുന്‍വിധിയോടെ നടപ്പാക്കിയ നിരോധനമാണ് ഇത് എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ് .ആഭ്യന്തര സുരക്ഷയെ മുന്‍നിര്‍ത്തി തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള ഡിവൈസുകളില്‍ ടിക് ടോക് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി യുഎസ് സെനറ്റ് കമ്മിറ്റി കഴിഞ്ഞയാഴ്ച ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ എപ്രകാരമാണ് നിരോധനം നടപ്പാക്കുകയെന്നതില്‍ ഇതുവരെയും അമേരിക്ക വ്യക്തതയായിട്ടില്ല.

ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഡിയോ ആപ്പായ( മ്യൂസിക്കല്‍ .എല്‍ വൈ) 2017ല്‍ ഏറ്റെടുത്താണ് ടിക്ടോക് എന്ന പേരില്‍ ബൈറ്റ്ഡാന്‍സ് പുനരവതരിപ്പിച്ചത്. 100 കോടി ഡോളറിനായിരുന്നു ആ ഏറ്റെടുക്കല്‍ അന്ന് നടത്തിയിരുന്നത് . കമ്മിറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മന്റ് ഇന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ(സിഎഫ്‌ഐയുഎസ്) അനുമതിയില്ലാതെയായിരുന്നു ഏറ്റെടുക്കല്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നത് സിഎഫ്‌ഐയുഎസാണ്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ടിക്ടോക്കിനെതിരെ സിഎഫ്‌ഐയുഎസ് അന്വേഷണവും പ്രഖ്യാപിച്ചു.ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സുരക്ഷാ പ്രശ്‌നം മിക്ക പോംപിയോ ഉന്നയിച്ചിരിക്കുന്നത് .

യുഎസ് സൈനിക, ഇന്റലിജന്‍സ് വിഭാഗത്തിലെ ആരെങ്കിലും ഈ ആപ് ഉപയോഗിക്കുന്നുണ്ടോയെന്നും ഇപ്പോള്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുകയാണ് . യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന ഭീഷണിയുള്ളതിനാല്‍ 2018ല്‍ ചൈനീസ് കമ്പനിയായ ആന്റ് ഫിനാഷ്യലിനെ മണിഗ്രാം ഇന്റര്‍നാഷനല്‍ കമ്പനി ഏറ്റെടുക്കുന്നതില്‍നിന്ന് സിഎഫ്‌ഐയുഎസ് വിലക്കിയിരുന്നു. ഇതും ഇപ്പോള്‍ അമേരിക്കയ്ക്ക് ശക്തമായ ഒരു വാദമുയര്‍ത്താന്‍ പ്രചോദനമായിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (4 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (4 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (5 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (5 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (5 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (5 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (5 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (7 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (7 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (7 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (7 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (7 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (7 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (7 hours ago)

Malayali Vartha Recommends