ട്രംപിനെ വധിക്കാന്‍ ഇറാന്‍ തയ്യാറാക്കി പദ്ധതി..ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി..ആ ഒരൊറ്റ മുന്നറിയിപ്പിൽ ട്രംപ് രക്ഷപ്പെട്ടു..റിപ്പോർട്ടുകൾ..

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി പുറത്തു വന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ച വിഷയം . അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് രഹസ്യമായി മാറ്റിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം തുര്‍ക്കിയില്‍ നിന്ന് മടങ്ങുന്നതിനിടെ അങ്കാറയില്‍ വെച്ചാണ് സംഭവം.
എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ നിന്ന് ട്രംപിനെ അതീവ രഹസ്യമായി ഒരു കേറ്ററിംഗ് ട്രക്കിലേക്ക് മാറ്റുകയും തുടര്‍ന്ന് സൈനിക വിമാനത്തില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയുമായിരുന്നു. വാള്‍ സ്ട്രീറ്റ് ജേണലാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.തോളില്‍ വെച്ച് പ്രയോഗിക്കാവുന്ന മിസൈലുകള്‍ ഉപയോഗിച്ച് ട്രംപ് സഞ്ചരിച്ചിരുന്ന വിമാനം തകര്‍ക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായാണ് ഇസ്രായേല്‍ നല്‍കിയ രഹസ്യവിവരത്തില്‍ വ്യക്തമാക്കുന്നത്.
അപകടസാധ്യത കണക്കിലെടുത്ത് പ്രസിഡന്റിനെ സുരക്ഷിതമായി മാറ്റിയെങ്കിലും, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ട്രംപ് അനുയായികള്‍ മുന്‍ നിശ്ചയിച്ച വിമാനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.നേരത്തെ, ട്രംപിനെതിരെ പുതിയ വധശ്രമ പദ്ധതിയുണ്ടെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചില സംഭാഷണങ്ങളെ ആസ്പദമാക്കിയുള്ള പൊതുവായ വിവരങ്ങളാണ്
ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്താക്കിയിരുന്നു.എന്നാല്‍ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന തരത്തില്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളെ ട്രംപ് പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ചെയ്തത്. ഇസ്രായേലില്‍ നിന്ന് പ്രത്യേക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, ഇറാന്റെ വധഭീഷണികളുടെ പട്ടികയില്‍ ഏറെക്കാലമായി താന്‍ ഒന്നാമതാണെന്നും അതില്‍ പുതിയതായി ഒന്നുമില്ലെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത് . പക്ഷെ പല തരത്തിലും ഉള്ള ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നിരുന്നു .
https://www.facebook.com/Malayalivartha


























