റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ 'സ്പുട്നിക് വി' ഇന്ത്യയിലേക്ക് :ഒന്‍പത് നഗരങ്ങളില്‍ കൂടി ലഭ്യമാക്കാനൊരുങ്ങി അധികൃതർ :അതിനിർണ്ണായക തീരുമാനം
റഷ്യയുടെ ആ വമ്പൻ ഇനി ഇന്ത്യയിലേക്ക്... പറഞ്ഞുവരുന്നത് യുദ്ധവിമാനങ്ങളെ കുറിച്ചല്ല...റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ 'സ്പുട്നിക് വി' ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. ഇപ്പോഴിതാ കോവിഡ് പ്രതിരോധ വാക്‌സിനായ 'സ്പുട്നിക് വി' ഇന്ത്യയില്‍ ഒന്‍പത് നഗരങ്ങളില്‍ കൂടി ലഭ്യമാക്കാനൊരുങ്ങുകയാണ് റഷ്യ . നിലവിൽ ഹൈദരാബാദില്‍ മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്. എന്നാൽ ഈ വാക്‌സിന്‍ ഇനി രാജ്യത്തെ ഒന്‍പത് നഗരങ്ങളില്‍ കൂടി ലഭിക്കുമെന്നത് ആശ്വാസകരമായ തീരുമാനമാണ്.
ചൈനയുടെ നാല് ലക്ഷത്തോളം കോവിഡ് വാക്‌സിനുകള്‍ വാങ്ങാനൊരുങ്ങുകയാണ്. നേപ്പാള്‍ബംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി (ഹിമാചല്‍ പ്രദേശ്), കോലാപുര്‍ (മഹാരാഷ്ട്ര), മിരിയാല്‍ഗുഡ (തെലങ്കാന), കൊല്‍ക്കത്ത, ഡല്‍ഹി എന്നിങ്ങനെയുള്ള പ്രധാന നഗരങ്ങളിലാണ് വാക്‌സിന്‍ ഇനി മുതല്‍ ലഭ്യമാക്കുന്നത് .ഹൈദരാബാദിലുള്ള അപ്പോളോ ആശുപത്രിയില്‍ മേയ് 17നാണ് സ്പുട്നിക് വിയുടെ ആദ്യ വിതരണം നടന്നത്. വാക്‌സിന്‍ വിതരണം ഇന്ത്യയില്‍ വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
കൊവിഡ് 19 രണ്ടാം തരംഗം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് സഹായം എത്തിക്കുന്നതിനിടയിലാണ് റഷ്യൻ വാക്സിനും എത്തുന്നത്. ഇന്ത്യയെ മഹാമാരിയിൽ നിന്ന് സഹായിക്കുമെന്ന് മുതിര്‍ന്ന റഷ്യൻ ഉദ്യോഗസ്ഥൻമാർ വ്യക്തമാക്കിയിരുന്നു.അതേ സമയം റഷ്യൻ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനി വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിര്‍മിക്കാൻ രാജ്യത്തെ അഞ്ച് പ്രമുഖ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
പ്രതിവര്‍ഷം 85 കോടി ഡോസ് വാക്സിൻ വികസിപ്പിക്കാനാണ് പദ്ധതി. ജൂൺ മാസത്തോടു കൂടി ഇന്ത്യയിൽ പ്രതിമാസം അഞ്ച് കോടി ഡോസ് സ്പുട്നിക് വാക്സിൻ ഉത്പാദിപ്പിക്കുമെന്നും പിന്നീട് ഉത്പാദനം വര്‍ധിപ്പിക്കുമെന്നും റഷ്യൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha