80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ; 80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക; കഖമേനിയുടെ സംസ്കര ചടങ്ങുകൾ കഴിയുന്നത് വരെ ഒരു ഇടവേള എടുക്കുന്നു എന്ന് പറഞ്ഞ അമേരിക്കയാണ് ഇപ്പോൾ ഇത്തരത്തിൽ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത് . ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയുടെ വമ്പന്‍ വ്യോമാക്രമണം.
വന്‍പിച്ച പ്രഹരശേഷിയുള്ള ബോംബുകള്‍ ഉപയോഗിച്ച് എണ്‍പതോളം സൈനിക കേന്ദ്രങ്ങളാണ് യു.എസ്. സൈന്യം തകര്‍ത്തത്. പത്ത് ദിവസം മുമ്പ് നടന്ന ആക്രമണത്തേക്കാള്‍ നാലും അഞ്ചും ഇരട്ടി പ്രഹരശേഷിയുള്ള ആക്രമണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്ന് യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മുന്‍ പരമോന്നത നേതാവ് അയാത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന സമയത്താണ് അമേരിക്ക ഈ കടുത്ത സൈനിക നടപടിയിലേക്ക് കടന്നത്.
ആക്രമണത്തിന് പിന്നാലെ, ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു.ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ഈ മിന്നലാക്രമണം നടത്തിയത്. 80-ലധികം ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. കടലിടുക്കിന് സമീപമുള്ള ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലകൾ,
തീരദേശ റഡാർ സൈറ്റുകൾ, മിസൈൽ ശേഷി, കൂടാതെ ഇറാനിയൻ സൈന്യത്തിന്റെ 60 ഓളം ചെറിയ ബോട്ടുകൾ എന്നിവയെ ലക്ഷ്യമിട്ടെന്നും യുഎസ് സേന അറിയിച്ചു.ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഉപരിതലത്തില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈല്‍ താവളങ്ങള്‍, തീരദേശ റഡാറുകള്‍, ആന്റി-ഷിപ്പ് ക്രൂയിസ് മിസൈല്‍ കേന്ദ്രങ്ങള്‍, ഡ്രോണ്‍ വിക്ഷേപണ താവളങ്ങള്‍ എന്നിവയ്ക്കു പുറമെ റവല്യൂഷണറി ഗാര്‍ഡിന്റെ 60ഓളം ചെറിയ പട്രോളിങ് ബോട്ടുകളും തകര്‍ത്തതായി അമേരിക്കന്‍ സൈന്യം അറിയിച്ചു.
തുര്‍ക്കിയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ സൈനിക നീക്കത്തിന് അനുമതി നല്‍കിയത്. വ്യോമാക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നതായും തെക്കന്‍ ഇറാന്റെ തീരദേശ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിറിക്, ഖെഷ്ം ദ്വീപ് എന്നിവിടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha
























