കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.

കാപ്പാ കേസ് പ്രതിയായ സുഗതനെ എങ്ങനെയെങ്കിലും കൗൺസിലിൽ എത്തിച്ച് സത്യ പ്രതിഞ്ജ ചെയ്യിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്ന ബിജെപിയ്ക്ക് കടക്കാൻ ഇനിയും കടമ്പകൾ ഏറെ. നെടുമങ്ങാട് കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും കാപ്പ ചുമത്തി തിരുവനന്തപുരത്ത് നിന്ന് പുറത്താക്കപ്പെട്ടതിനാൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടിയാൽ മാത്രമേ ഇനി സുഗതന് തിരുവനന്തപുരത്ത് കാലുകുത്താൻ സാധിക്കുകയുള്ളൂ.
സുഗതന്റെ ആറു മാസത്തെ കാപ്പാ തടവുശിക്ഷ കാപ്പാ ഉപദേശക സമിതി ശരിവെച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ അടുത്ത ആറു മാസത്തേക്ക് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിനുമാണ് സുഗതന് വിലക്ക്.
ഉപദേശക സമിതി തീരുമാനം ചോദ്യം ചെയ്ത് ഇനി ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് സുഗതന് മുന്നിലുള്ള ഏക വഴി. ഹൈക്കോടതിയും അപേക്ഷ തള്ളിയാല്‍ സുഗതന്‍ ജയിലില്‍ തുടരേണ്ടി വരികയും ജൂലൈ 24 ഓടെ കൗണ്‍സിലര്‍ സ്ഥാനം റദ്ദാക്കപ്പെടുകയും ചെയ്യും. ഇത് കോര്‍പ്പറേഷനിലെ ബി.ജെ.പി ഭരണത്തെത്തന്നെ കടുത്ത പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിൽ വൈകാതെ തന്നെ ഹൈക്കോടകിയെ സമീപിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























