Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

08 JULY 2026 04:09 PM IST
മലയാളി വാര്‍ത്ത

അറസ്റ്റ്, അന്വേഷണം, തെളിവുശേഖരണം, കുറ്റപത്രം, വിചാരണ, ശിക്ഷവിധിക്കല്‍, നടപ്പാക്കല്‍... ഇത്രയും നീണ്ട നടപടിക്രമങ്ങളിലൊന്നും യുപി പൊലീസിന് വിശ്വാസമില്ല. ആളെ കൊന്നാല്‍ തിരിച്ചുകൊല്ലുക. അതാണ് കഴിഞ്ഞ പത്തുവര്‍ഷമായി നയം.എന്നാൽ അതെ നയം തന്നെയാണോ പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ സുവേന്ദു അധികാരിയും പിന്തുടരാൻ ആഗ്രഹിക്കുന്നത് . ഇപ്പോൾ ഏറ്റവും ഒടുവിലായി ഉണ്ടായിക്കുന്ന സംഭവം അതിലേക്കാണ് വിരൽ ചൂണ്ടുന്നത് . പശ്ചിമ ബംഗാളിലെ ബാരൂയിപൂരില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് വിചാരണ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ നാടകീയ സംഭവവികാസങ്ങള്‍.

 

കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രഭാഷ് മൊണ്ടാല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോള്‍, പ്രതി പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കുളത്തില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റിലായ മൂന്ന് പ്രതികളില്‍ ഒരാളാണ് പ്രഭാഷ് മൊണ്ടാല്‍. ആനന്ദ് സര്‍ദാര്‍, ദിവാകര്‍ സര്‍ദാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.

കേസുമായി ബന്ധപ്പെട്ട് കബീര്‍ മൊല്ല എന്ന നാലാമനെയും ബസീര്‍ഹാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ തമ്പടിച്ച വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം എത്തിക്കുകയായിരുന്നു പ്രഭാഷ് മൊണ്ടാലിന്റെ ചുമതല. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ചാക്കില്‍ കെട്ടി കുളത്തില്‍ തള്ളുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയതിനാല്‍, കുളത്തിലേക്ക് എറിയുമ്പോള്‍ പെണ്‍കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 

ഞായറാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് തെക്കന്‍ കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശങ്ങളില്‍ വന്‍ ജനരോഷമാണ് അലയടിച്ചത്. റെയില്‍വേ ട്രാക്കുകള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. അതിനിടെ, പീഡനത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മൊണ്ടാല്‍ എന്ന നിരപരാധിയായ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവം നടന്ന ബാരൂയിപൂരിലെത്തി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദ്രജിതിന്റെയും കുടുംബങ്ങളെ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ടു കണ്ടു.

 

അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത 200-ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളെപ്പോലും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 72 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ സിദ്ധ് നാഥ് ഗുപ്തയോട് ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരാളെപ്പോലും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും ക്രൂരമായ ഒരു കുറ്റകൃത്യത്തിന്റെ മുഖ്യപ്രതിയായ പ്രഭാസ് മൊണ്ടൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. സമാനമായ രീതിയിൽ കുറ്റവാളികൾ പിടിയിലായ ശേഷം ഇത്തരം നടപടികൾ സ്വീകരിക്കുന്നത് നിയമപാലകരെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.മമത ബാനർജി അധികാരത്തിലിരിക്കുമ്പോഴാണ് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഒരു പ്രമുഖ സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയായആർ. ജി. കാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് 2024 ഓഗസ്റ്റിൽ ഈ ആശുപത്രിയിലെ സെമിനാർ ഹാളിൽ വച്ച്

 

ഒരു യുവ ജൂനിയർ ഡോക്ടർ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തുടനീളം വലിയ ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.ഈ കേസിന്റെ പ്രാരംഭ അന്വേഷണത്തിൽ വലിയ വീഴ്ചകൾ വരുത്തിയതിനെ തുടർന്ന് മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്യുകയുണ്ടായി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മമത സർക്കാർ എടുത്തത് . അന്നവിടെ കൊല്ലപ്പെട്ട ഡോക്ടറുടെ 'അമ്മ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ കൂടിയാണ് ഇപ്പോൾ . മകളുടെ വിയോഗത്തെ തന്റെ വ്യക്തിപരമായ നഷ്ടമായും, മമത ബാനർജിയുടെ ഭരണപരാജയത്തെ രാഷ്ട്രീയ പതനമായുമാണ് അവർ വിമർശിച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (30 minutes ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (31 minutes ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (34 minutes ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (39 minutes ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (2 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (3 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (3 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (3 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (4 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (5 hours ago)

Malayali Vartha Recommends