വില്ലന്റെ ആകൃതിയിലുള്ള അണക്കെട്ട് ......മൂന്ന് ആത്മഹത്യകൾ...നൂറിലധികം മരണങ്ങൾ.. ഡാമിന് കേടുപാടുകള്‍ ഇല്ലാതിരിക്കാന്‍, നിരവധി പേരെ കോണ്‍ക്രീറ്റിനകത്ത് ജീവനോടെ പുതച്ചു...അത്ഭുതമായി ഹൂവര്‍ ഡാം

അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന ജലസംഭരണിയാണ് ‘കോണ്‍ക്രീറ്റ് അത്ഭുതം’ എന്നറിയപ്പെടുന്ന ഹൂവര്‍ ഡാം. 1936ല്‍, അതിന്‍റെ പണി കഴിയുമ്പോള്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം ആയിരുന്നു അത്.
എന്താണ് ഇവിടുത്തെ പ്രത്യേകത? നമ്മള്‍ പഠിച്ച ഗുരുത്വാകര്‍ഷണം എന്ന ശാസ്ത്രസത്യം ബാധകമല്ല എന്നതാണ് ഈ സ്ഥലത്തിന്റെ സവിശേഷത.ഗുരുത്വാകര്‍ഷണം ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന് പറയുന്നതാണ് ശരി. ഇവിടെ ഗുരുത്വാകര്‍ഷണം ഏതാണ്ട് വിപരീതമായിട്ടാണ് നടക്കുന്നത്. ഹൂവര്‍ ഡാമിന്റെ പ്രത്യേക പരിസരത്ത് നിങ്ങള്‍ എന്തെങ്കിലും വലിച്ച് എറിഞ്ഞാല്‍, അത് താഴെ വീഴില്ല. മറിച്ച്,വായുവില്‍ പൊങ്ങിക്കിടക്കും
നെവാഡയുടെയും അരിസോണയുടെയും അതിര്‍ത്തിയില്‍ കൊളറാഡോ നദിക്ക് മുകളിലാണ് ഹൂവര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അണക്കെട്ടിന്റെ ഘടന വളരെ ശക്തമായ ഒരു അപ്ഡ്രാഫ്റ്റ് സൃഷ്ടിക്കുന്നു. അതിനാല്‍ അവിടുത്തെ വായു ഗുരുത്വാകര്‍ഷണത്തിനെതിരെ തള്ളല്‍ നടത്തുന്നത്തിനാല്‍ ഇവിടേക്ക് വീഴുന്ന സാധനങ്ങള്‍ താഴേക്ക് പതിക്കാതെ വായുവില്‍ തങ്ങിനില്‍ക്കുന്നു.
ഒരു വില്ലിന്റെ ആകൃതിയിലാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ജലം പോലും വായുവിലൂടെ മുകളിലേക്ക് തള്ളപ്പെടുന്ന ഇവിടുത്തെ ഈ സവിശേഷ പ്രതിഭാസത്തിന്റെ പ്രധാന കാരണം അണക്കെട്ടിന്റെ ഘടന തന്നെയാണ്. അണക്കെട്ടിന്റെ മുകളില്‍ നിന്ന് ഭിത്തിക്ക് സമാന്തരമായി താഴെ എന്തെങ്കിലും എറിഞ്ഞാല്‍ അത് താഴേക്ക് വരില്ല, മറിച്ച് വായുവില്‍ തങ്ങിനില്‍ക്കുന്നു. ഇത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ കാണുന്ന പോലെയാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്.
1931 നും 1936 നും ഇടയില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ ആദ്യത്തെ പേര് ബൗള്‍ഡര്‍ അണക്കെട്ട് എന്നായിരുന്നു. ഡാം നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ച, അമേരിക്കയുടെ 31-ാമത് പ്രസിഡന്റായ ഹെര്‍ബര്‍ട്ട് ഹൂവറിനുള്ള ആദരവായിട്ടാണ് 'ഹൂവര്‍ അണക്കെട്ട്' എന്ന് ഇതിന് പിന്നീട് നാമകരണം ചെയ്തത്.
അമേരിക്കയെ ശരിക്കും പിടിച്ചുലച്ച ഗ്രേറ്റ് ഡിപ്രഷന്‍ എന്ന മാന്ദ്യകാലത്തായിരുന്നു ഡാം പണിയാന്‍ തുടങ്ങിയത്. മാന്ദ്യകാലമായത് കൊണ്ട്, അന്ന് ഡാം നിര്‍മ്മിക്കുന്നിടത്തേക്ക് രാജ്യത്തെമ്പാടും നിന്നുള്ള തൊഴിലാളികളുടെ വമ്പന്‍ ഒഴുക്കാണ് കണ്ടത്. തൊഴിലാളികള്‍ ഒറ്റയ്ക്കല്ല, അവരുടെ കുടുംബം അടക്കം വന്ന് അവിടെ കോളനികള്‍ കെട്ടി താമസിക്കാന്‍ തുടങ്ങി. സര്‍വേയര്‍മാരുടെയും, എഞ്ചിനീയര്‍മാരുടെയും ക്യാമ്പുകള്‍ക്ക് ചുറ്റുമായി, ആയിരങ്ങളാണ് താല്‍ക്കാലിക വീടുകള്‍ കെട്ടി കോളനികള്‍ പോലെ താമസമായത്.
അവര്‍ക്ക് വേണ്ടി അന്ന് വീടുകളും, റോഡുകളും, റെയില്‍വേ ലൈനും വരെ പണിയിപ്പിക്കേണ്ടി വന്നിരുന്നു. അന്ന് തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ബോള്‍ഡര്‍ സിറ്റി, ഇന്നും അവിടെത്തന്നെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ദിവസവും 3,500 പേര്‍ എന്ന കണക്കില്‍, മൊത്തം 21,000 തൊഴിലാളികളാണ് ഡാം നിര്‍മ്മിക്കാനായി വേണ്ടി വന്നത്. മരിച്ചവരുടെ എണ്ണം ആകട്ടെ, 96 എന്നാണ് ഔദ്യോഗിക കണക്കെങ്കിലും, നൂറിലധികം പേര്‍ മരിച്ചെന്നാണ് പരക്കെയുള്ള റിപ്പോര്‍ട്ട്.
ഒരുകാലത്ത് ഈ മരണങ്ങളുടെ പേരിലായിരുന്നു ഡാം പ്രശസ്തമായത്.ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങുന്നതിന്, വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ച ജെ ജി ടിയര്‍നി എന്ന സര്‍വേയറുടെ മരണമായിരുന്നു ആദ്യത്തേത്. ഡാമിനായി സ്ഥലത്തിന്‍റെ അളവെടുക്കുന്നതിനിടെ, വെള്ളത്തില്‍ വീണായിരുന്നു അദ്ദേഹത്തിന്‍റെ മരണം. 1922, ഡിസംബര്‍ 20നായിരുന്നു അത്. നിര്‍മ്മാണം തുടങ്ങിയ ശേഷം, കയറില്‍ തൂങ്ങിക്കിടന്ന് ഹൈറിസ്ക്ക് ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികള്‍ക്കിടയില്‍, വീഴ്ചകളും, അപകടങ്ങളും, സ്ഥിരം സംഭവങ്ങള്‍ ആയിരുന്നു. അപ്പോള്‍പ്പിന്നെ മരണങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. ഈ റിസ്ക്ക് ജോലി കാണാന്‍ മാത്രം, ആയിരങ്ങളാണ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി, അങ്ങോട്ട് ഒഴുകിയെത്തിയിരുന്നത്.
മൂന്ന് ആത്മഹത്യകളാണ് അവിടെ നടന്നിട്ടുള്ളത്. ബാക്കിയെല്ലാം സൈറ്റിലെ വിവിധ അപകടങ്ങളില്‍ മരണപ്പെട്ട തൊഴിലാളികള്‍. സൈറ്റിലേക്ക് വന്ന സന്ദര്‍ശകരില്‍ ഒരാളും, അപകടത്തില്‍ പെട്ട് മരണച്ചിട്ടുണ്ട്.
ഇനി മരണങ്ങളുമായി ബന്ധപ്പെടുത്തി കേള്‍ക്കുന്ന കഥകളിലേക്ക്.മരിച്ചവരില്‍ പലരെയും, ഡാമിന്‍റെ കോണ്‍ക്രീറ്റിനുള്ളിലാണ് അടക്കിയതെന്നാണ് ആദ്യം കേട്ട കിംവദന്തി.
പിന്നീട്, ഡാമിന് കേടുപാടുകള്‍ ഇല്ലാതിരിക്കാന്‍, നിരവധി പേരെ കോണ്‍ക്രീറ്റിനകത്ത് ജീവനോടെ പുതച്ചിട്ടുണ്ട് എന്ന വാര്‍ത്തയും പരന്നിരുന്നു. ആ വാര്‍ത്ത ഇന്നും വിശ്വസിക്കുന്ന അനവധി പേരുണ്ട്, കാരണം, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍, ആളുകളെ, ജീവനോടെ അതിനൊപ്പം ചേര്‍ക്കുന്ന പരിപാടി പണ്ട് പല നാടുകളിലും ഉണ്ടായിരുന്നു.എന്നാൽ ഡാമിലെ ആദ്യത്തെ മരണം നടന്ന അതേ ഡേറ്റില്‍ തന്നെയായിരുന്നു അവിടത്തെ അവസാനത്തെ മരണവും, മറ്റൊരു ഡിസംബര്‍ 20ന്. മരിച്ചതാകട്ടെ, ഒരു എലക്ട്രീഷ്യന്‍റെ സഹായിയും, പേര് പാട്രിക്ക് ടിയര്‍നി.അന്ന് മരിച്ച സര്‍വേയര്‍ ജെ ജി ടിയര്‍നിയുടെ മകന്‍.
https://www.facebook.com/Malayalivartha
























