Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് എവിടെയോ പിഴച്ചു, പാളിച്ച പരിഹരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയുടെ സിഐഎയുടെ സഹായം തേടാന്‍ നിര്‍ബന്ധിതനായി, മൊസാദും സിഐഎയും ദോഹയില്‍ ഒത്തുചേരുന്നു....

29 NOVEMBER 2023 04:19 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും ബുദ്ധമാന്‍മാര്‍ ഉള്‍പ്പെടുന്ന ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് എവിടെയോ കടുത്ത പാളിച്ച പറ്റിയിരിക്കുന്നു. ആ പാളിച്ച തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ബഞ്ചമിന്‍ നെതന്യാഹു അമേരിക്കയുടെ സിഐഎയുടെ സഹായം തേടാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഹമാസിനെയും പാലസ്തീനികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നു ചര്‍ച്ച ചെയ്യാന്‍ ഹമാസും സിഐഎയും ദോഹയില്‍ രസഹ്യ ചര്‍ച്ച നടത്തുകയാണ്.

ഒക്ടോബര്‍ ഏഴിന് രാത്രി ഇസ്രായേലിനെ മാത്രമല്ല അമേരിക്കയെയും ലോകത്തെയുംതന്നെ ഞെട്ടിച്ച് ഹമാസ് തീവ്രവാദികള്‍ മൂവായിരം മിസൈലുകള്‍ ഇസ്രായേലിനു നേരേ തൊടുത്തു വിട്ടത് മൊസാദിന്റെ ചാരഉപഗ്രഹങ്ങള്‍ക്കൊന്നും കണ്ടെത്താനായില്ല. ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ മാത്രമല്ല ഓരോ മുക്കിലും മൂലയിലും വരെ മൊദാസിന്റെ സാന്നിധ്യമുണ്ട്. അവരുടെ ഒളികാമറകളുണ്ട്. ആകാശത്തുടനീളം നിരവധിയായ ചാര ഉപഗ്രഹങ്ങളുണ്ട്. എന്തിനേറെ ഹമാസിനുള്ളില്‍തന്നെ ഇസ്രായേലിന് ചാരന്‍മാരുണ്ടെന്നാണ് പറയപ്പെടുന്നത്.

എന്തൊക്കെയാണെങ്കിലും മൊസാദിന് എവിടെയോ പിഴച്ചിരിക്കുന്നു. 47 ദിവസം ഹമാസുമായി ഘോരപോരാട്ടം നടത്തേണ്ടിവന്നതും മൊസാദിന്റെ വീഴ്ചകൊണ്ടുകൂടിയാണെന്ന് ഇസ്രായേല്‍ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഇതുവരെയുള്ള യുദ്ധം ചര്‍ച്ച ചെയ്യാനും അടുത്ത യുദ്ധം ആസൂത്രണം ചെയ്യാനും മൊസാദും സിഐഎയും ദോഹയില്‍ ഒത്തുചേരുന്നത്. ഹമാസുകളുടെ ഭൂമിക്കടിയിലെ വന്‍തുരങ്കങ്ങള്‍ ഗാസയിലെ ആശുപത്രികളിലേക്കും മോസ്‌കുകളിലേക്കും സ്‌കൂളുകളിലേക്കും വരെ നീളുന്നതും ഇവിടെയൊക്കെ തീവ്രവാദികള്‍ ആയുധവുമായി ഒളിച്ചിരിക്കുന്നതുമൊക്കെ യുദ്ധം രണ്ടാഴ്ച പിന്നിട്ടശേഷമാണ് മൊസാദിന് കണ്ടെത്താനായത്.

മാത്രവുമല്ല അഭയാര്‍ഥികള്‍ക്കൊപ്പം ഹമാസ് തീവ്രവാദികള്‍ സ്ത്രീവേഷത്തിലും മുഖം മറച്ചും രക്ഷപ്പെട്ടുപോയതും ഇസ്രായേലിന് തിരിച്ചറിയാന്‍ ഏറെ വൈകി. രോഗികള്‍ എന്ന വ്യാജേന ഗാസയിലെ ആശുപത്രികളില്‍ കഴിഞ്ഞിരുന്നവരില്‍ ഏറെപ്പേരും തുരങ്കത്തിലൂടെ കടന്നവന്ന ഹമാസ് തീവ്രവാദികളായിരുന്നുവെന്നതും ഇസ്രായേലിന്റെ മാനം കെടുത്തി. ആ സാഹചര്യത്തിലാണ് ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കും നേരേ തുടരെ ഇസ്രായേല്‍ ബോംബ് ആക്രമണം അഴിച്ചുവിട്ടതും നാലായിരം പേരെ വധിച്ചതുമൊക്കെ.

1951 ഏപ്രിലില്‍ ഇസ്രായേല്‍ രൂപവത്കരിച്ച മൊസാദിന്റെ ആസ്ഥാനം ടെല്‍ അവീവാണ്. ഈ സംഘടന സ്ഥാപിതമായ ശേഷം ഇസ്രായേല്‍ നടത്തിയ പോരാട്ടവിജയങ്ങളുടെയെല്ലാം അടിസ്ഥാന ഘടകം മൊസാദിന്റെ ബുദ്ധിപരമായ നീക്കങ്ങളായിരുന്നു. മൊസാദിന്റെ അംഗങ്ങളില്‍ പലരും ഇസ്രായേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ചവരും അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണ്. മാത്രവുമല്ല ഒരേ സമയം ബുദ്ധിയും യുക്തിയും ഏതുതരം തന്ത്രങ്ങളും വിനിയോഗിക്കാന്‍ പ്രാപ്തരും പരിശീലനം നേടിയവരുമാണിവര്‍.

ചുറ്റും ശത്രുരാജ്യങ്ങള്‍ സദാസമയം ആക്രമണത്തിന് തയാറായി നില്‍ക്കുമ്പോഴും ഇസ്രായേല്‍ എന്ന ചെറിയ രാജ്യം സുരക്ഷിതമായി നിലനില്‍ക്കുന്നത് കേവലം രണ്ടായിരം പേരില്‍ താഴെമാത്രം അംഗബലമുള്ള മൊസാദ് എന്ന ചാരസംഘടനയുടെ ബലത്തിലാണ്. പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടുന്ന ഈ ചാരസംഘടന ഏതുതരം നീക്കം നടത്താനും സദാ സജ്ജവുമാണ്. മൊസാദിന്റെ സൈനിക തലവന്‍മാരെ പലപ്പോഴായി കൊലചെയ്തതും മൊസാദിന്റെ ഓപ്പറേഷനിലൂടെയാണ്.

നിലവില്‍ ഹമാസുമായി യുദ്ധത്തിന് ആറു ദിവസം അവധി കൊടുത്തിട്ടുണ്ടെങ്കിലും അടുത്തയാഴ്ചയോടെ കരയുദ്ധം തുടങ്ങണമോ എന്നതില്‍ ഇസ്രായേലിന് ഒരു തീരുമാനമെടുക്കാന്‍ കൂടിയാണ് ഇപ്പോള്‍ ഹമാസും സിഐഎയും ചര്‍ച്ച നടത്തിവരുന്നത്. കരയുദ്ധത്തിന് ഇസ്രായേല്‍ സജ്ജമാണോ ശക്തമാണോ എന്നതിലാണ് തീരുമാനമുണ്ടാകേണ്ടത്. ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണം ഇസ്രയേല്‌ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടാക്കിയത്.

ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് ഇരുപത് മിനിറ്റനകം ഗാസ മുനമ്പില്‍നിന്ന് മൂവായിരത്തോളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. മാത്രവുമല്ല ഏതു റോക്കറ്റിനെയും മിസൈലിനെയും അന്തരീക്ഷത്തില്‍ തന്നെ നിര്‍വീര്യമാക്കാന്‍ കഴിവുന്ന ഇസ്രായേലിന്റെ വിഖ്യാതമായ അയണ്‍ ഡോം എന്ന സംവിധാനത്ത നിര്‍വീര്യമാക്കിക്കൊണ്ടായിരുന്നു ഹമാസിന്റെ മിന്നലാക്രമണം.

കുറഞ്ഞ സമയത്തിനുള്ളില്‍ അനേകം റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് അയണ്‍ ഡോം എന്ന വ്യോമപ്രതിരോധ സംവിധാനത്തെ ഹമാസ് കീഴടക്കിയത്. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നതില്‍ അയണ്‍ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. അത്തരത്തില്‍ ഹമാസുകള്‍ ഇസ്രായേലിന് ആദ്യഘട്ടത്തില്‍ ഞെട്ടിക്കുകയും ചെയ്തു.എല്ലാ പ്രതിരോധ മാര്‍ഗങ്ങളും മറികടന്ന് ആകാശമാര്‍ഗവും കരമാര്‍ഗവും അവര്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറി.

ഹമാസിന്റെ ആ അപ്രതീക്ഷിത ആക്രമണത്തില്‍ 1400 ഇസ്രയേലികള്‍ക്കാണ് മൂന്നു മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മാത്രവുമല്ല ഇരുന്നൂറിലേറെ പേരെ ഹമാസുകള്‍ ബന്ധിയായി കൊണ്ടുപോവുകയും ചെയ്തു. ഹമാസിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ രഹസ്യം ചോര്‍ത്തുന്നതില്‍ ഇസ്രയേലിന്റെ മൊസാദിന് വീഴ്ച സംഭവിച്ചത് ബഞ്ചമിന്‍ നെതന്യാഹുവിന് കടുത്ത അപമാനമായി മാറുകയും ചെയ്തു.

ഈ മാനക്കേടും ആള്‍നാശവുമാണ് കണ്ണില്‍ചോരയില്ലാത്ത ആക്രമണത്തിലൂടെ പതിനാലായിരം പലസ്തീനികളെ വകവരുത്താന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്.പലസ്തീന്‍ ഗ്രൂപ്പുകള്‍ക്കുള്ളിലും ലെബനനിലും സിറിയയിലും മറ്റ് അറബ് രാജ്യങ്ങളിലും മൊസാദിന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരും ഏജന്റുമാരുമുണ്ട്. മുന്‍കാലങ്ങളില്‍, ഇസ്രയേലിനെതിരായ നീക്കങ്ങള്‍ കൃത്യമായി മണത്തറിഞ്ഞ് പ്രതിരോധിക്കുകയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കുകയും അവര്‍ ചെയ്തിട്ടുണ്ട്.

അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുമ്പ് തന്നെ ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ആഴത്തില്‍ ഉറപ്പിച്ച ഈ വേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകള്‍ ഉള്‍പ്പെടെ സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇവ തകര്‍ത്തായിരുന്നു ഹമാസിന്റെ ആക്രണം. ഇന്നും നാളെയുമായി മൊസാദ് രണ്ടിലൊന്നു തീരുമാനം പറയും. അനുകൂലമെങ്കില്‍ അടുത്തയാഴ്ച വീണ്ടും യുദ്ധം തുടങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (27 minutes ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (59 minutes ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (1 hour ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (1 hour ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (1 hour ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (1 hour ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (1 hour ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (2 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (2 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (3 hours ago)

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...  (3 hours ago)

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...  (3 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും ഏജന്റിനും നേരെ ആക്രമണം  (3 hours ago)

ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘ  (3 hours ago)

മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു  (3 hours ago)

Malayali Vartha Recommends