Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...

24 APRIL 2024 03:04 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്തമാക്കി ഇസ്രായേൽ. ക്രൂരതയുടെയും വംശഹത്യയുടെയും 200 നാളുകൾ പിന്നിട്ട ഗസ്സയിൽ, സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് അമേരിക്കയും അറിയിച്ചു. മുപ്പത്തി നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ ഇസ്രായേൽ ക്രൂരത ഇനി ലക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗസ്സയിലെ റഫയിലേയ്ക്കാണ് നീങ്ങുന്നത്. സൈന്യം കരയാക്രമണത്തിന്‍റെ മുന്നൊരുക്കങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഖാൻ യൂനുസിൽ ആളുകളെ താമസിപ്പിക്കാനായി സൈന്യം ടെന്‍റുകള്‍ പണിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ഇസ്രായേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമായതായും റിപ്പോർട്ടുകളുണ്ട്. രണ്ടു താവളങ്ങളിലായി 800ലേറെ സൈനിക വാഹനങ്ങൾ സജ്ജമായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ ആക്രമണം പാടില്ലെന്ന യു.എസ്, യൂറോപ്യൻ അഭ്യർഥന തള്ളിയാണ് ഇസ്രായേൽ നീക്കം. റഫ ആക്രമണത്തിന് തങ്ങളുടെതായ പദ്ധതിയൊന്നും ഇസ്രായേലിന് കൈമാറിയിട്ടില്ലെന്ന് പെന്‍റഗണ്‍ അറിയിച്ചു.

എന്നാൽ ഇസ്രായേൽ കവർന്ന ഓരോ ഇഞ്ച് ഭൂമിയും തിരിച്ചുപിടിക്കും വരെ ഫലസ്തീൻ പോരാട്ടം തുടരുമെന്ന് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്സ് മുന്നറിയിപ്പ് നൽകി. ഗസ്സയിലെ അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് യു.എൻ നേതൃത്വം ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വേണമെന്നും മനുഷ്യാവകാശങ്ങൾക്കായുള്ള യു.എൻ നേതൃത്വം ആവശ്യപ്പെട്ടു. വാർത്തയുടെ നിജസ്ഥിതി അറിയില്ലെന്നും ഇസ്രായേലിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയതായും വൈറ്റ് ഹൗസ് പ്രതികരിച്ചു.

ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ കൊളംബിയ സർവകലാശാലയിൽ തുടക്കമിട്ട വിദ്യാർഥി പ്രക്ഷോഭം യു.എസിലെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പിടിച്ചുലക്കുകയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധവുമായി തമ്പടിച്ച വിദ്യാർഥികളെ കൂട്ടമായി പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ 100ലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി.

ഇസ്രായേല്‍ ആക്രമണത്തില്‍ ധാരാളം സിവിലിയന്മാര്‍ മരിക്കാനിടയുണ്ടെന്ന് എയ്ഡ് ഏജന്‍സികള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന അപകടസാധ്യതയുള്ള ഓപ്പറേഷനില്‍' സിവിലിയന്മാരെ സംരക്ഷിക്കുന്നത് എത്രത്തോളം പ്രവര്‍ത്തിക്കുമെന്ന് അറിയില്ലെന്ന് യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി പ്രതികരിച്ചിരുന്നു. സിവിലിയന്മാരെ സംരക്ഷിക്കാത്ത ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് ഇസ്രായേലിന്റെ പ്രധാന പിന്തുണക്കാരനായ വാഷിംഗ്ടണ്‍ പ്രതികരിച്ചിരുന്നു.

റഫയില്‍ അഭയം പ്രാപിക്കുന്ന ഫലസ്തീനികള്‍ക്കുള്ള പ്രാഥമിക സഹായം പോലും നല്‍കാന്‍ ഡോക്ടര്‍മാരും സഹായ പ്രവര്‍ത്തകരും പാടുപെടുകയാണ്. റഫയിലെ പലസ്തീന്‍ പൗരന്മാര്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും എന്നാല്‍ നിര്‍ബന്ധിത കൂട്ട കുടിയൊഴിപ്പിക്കല്‍ ഉണ്ടാകരുതെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു,

റഫയിലെ ആക്രമണം കാരണം സഹായവിതരണം നടക്കാതിരുന്ന സാഹചര്യത്തില്‍ കപ്പല്‍ മാര്‍ഗം ഭക്ഷണം എത്തിക്കാനുള്ള നീക്കം വിജയം കണ്ടു തുടങ്ങിയതിനിടെയാണ് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ റഫാ നഗരത്തിലേക്ക് കരയാക്രമണം നടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയത്. റഫായിലുണ്ടാകുന്ന ഓരോ ആക്രമണങ്ങളും കടുത്ത മാനുഷിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവഹാനിക്കും കാരണമാകുമെന്ന് അന്താരാഷ്ട്ര സംഘടനകള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ഇസ്രയേല്‍ നടപടി.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ 200 ദിവസം തികയുകയാണ്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തീവ്രമായ യുദ്ധത്തിൽ ഒട്ടനവധി കുട്ടികളും സ്ത്രീകളുമാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ യുദ്ധത്തിന്റെ വ്യാപ്തി കാണിക്കുന്ന കണക്കുകൾ ഗസ്സയിലെ ഫലസ്തീൻ ഗവൺമെൻറ് മാധ്യമ ഓഫീസ് പുറത്ത് വിടുകയും ചെയ്തു. മിഡിൽഈസ്റ്റ് ഐയടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (47 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (57 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (2 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (3 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (4 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (4 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (4 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (5 hours ago)

Malayali Vartha Recommends