ഒടുവിൽ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ...യുദ്ധ ടാങ്കറുകളുമായി ലെബനാനിലേക്ക് ഇസ്രായേൽ ഇരച്ചെത്തുന്നു...മന്ത്രിസഭാ യോഗം തീരുമാനം എടുത്തത് രാത്രി ഏഴരയ്ക്ക്... ഒന്നര മണിക്കൂറിനകം ഇസ്രയേല്‍ സൈന്യം അതിര്‍ത്തി കടന്നു...

അങ്ങനെ ഒടുവിൽ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ . തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. മേഖലയിൽ ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് നിലവിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ വടക്കൻ മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലെബനൻ ഗ്രാമങ്ങളിൽ നിന്നും സുരക്ഷാ ഭീഷണി ഉയരുന്നുണ്ടെന്നും, ഇത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി.
ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ കൊലപ്പെടുത്തിയെങ്കിലും യുദ്ധം അവസാനിപ്പിക്കാറായിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചിരുന്നു.ലബനനില്‍ കരയുദ്ധം ഇസ്രയേല്‍ ആരംഭിച്ചതും വളരെ ശ്രദ്ധയോടെയുള്ള നീക്കത്തിൽ . ലബനനില്‍ അധിനിവേശം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനം എടുത്തത് രാത്രി ഏഴരയ്ക്കാണ്. ഒന്നരമ മണിക്കൂറിനകം അതായത് ഒമ്പത് മണിക്ക് തന്നെ ഇസ്രയേല്‍ സൈന്യം അതിര്‍ത്തി കടന്നു. കൃത്യം 8.39 ന് തന്നെ സൈനിക നേതൃത്വം അവസാന വട്ടം ഒരുക്കങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തി.
ഹസന്‍ നസറുള്ള കൊല്ലപ്പെട്ടതിന് ശേഷവും ഹിസ്ബുള്ള തീവ്രവാദികള്‍ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നു എങ്കിലും ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ലബനനിലേക്ക് കരയുദ്ധം നടത്താന്‍ തയ്യാറെടുക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു.ഹിസ്ബുള്ളയെ സംബന്ധിച്ച് ഇപ്പോള്‍ അവര്‍ക്ക് ഒരു നേതൃത്വം പോലും ഇല്ലാത്ത അവസ്ഥയിലാണ്. ഇസ്രയേല്‍ ലബനന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പോലും ഹിസ്ബുള്ള നേതൃത്തില്‍ ഇപ്പോള്‍ ആരുമില്ല എന്നത് ശ്രദ്ധേയമാണ്.
ഇപ്പോൾബെയ്‌റൂട്ടില്‍ വ്യോമാക്രമണവും തുടരുകയാണ്. ബോംബുകള്‍ തുരുരുതാ വര്‍ഷിക്കുകയായിരുന്നു ഇസ്രയേല്‍. അതിര്‍ത്തിയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സമാധാന നീക്കവുമായി ഫ്രാന്‍സും രംഗത്തു വന്നു. ഇതിന് ഇസ്രയേല്‍ വഴങ്ങില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























