Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന പ്രദേശമായിരിക്കുന്നു ഗാസ.. രണ്ടു ലക്ഷത്തോളം പലസ്തീനികള്‍ വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ മരണത്തെ മുന്നില്‍ കാണുകയാണ്..

26 JULY 2025 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഇസ്രായേല്‍  ആക്രമണങ്ങളില്‍ തകര്‍ന്നു  തരിപ്പണമായ ഗാസയില്‍ പട്ടിണിമൂലം ഒരാഴ്ചയ്ക്കുള്ളില്‍ 200 കുട്ടികള്‍ അതിദാരുണമായി മരിച്ചു. പതിനായിരത്തോളം കുഞ്ഞുങ്ങള്‍ പട്ടിണിമരണത്തിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന പ്രദേശമായിരിക്കുന്നു ഗാസ മുനമ്പ്. കുഞ്ഞുങ്ങള്‍ മാത്രമല്ല രണ്ടു ലക്ഷത്തോളം പലസ്തീനികള്‍  വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ മരണത്തെ മുന്നില്‍ കാണുകയാണ്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും മൂലം ഗാസയിലെ വിവിധ ആശുപത്രികളില്‍ 22  മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഒന്നര വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിന്റെ ഇരകളായി  ഇരുപതിനായിരം കുഞ്ഞുങ്ങള്‍ മരിച്ചുകഴിഞ്ഞു. കുഞ്ഞുങ്ങളില്ലാത്ത നാടായി മാറിയിരിക്കുകയാണ് പലസ്തീനിലെ ഗാസ മുനമ്പ്. കുട്ടികള്‍ സ്‌കൂളില്‍ പോയിട്ട് ഒന്നര വര്‍ഷമാകുന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ രണ്ടു ലക്ഷം പേര്‍ കൂടാരങ്ങളില്‍ കഴിയുകയാണ്.

കഴിഞ്ഞയാഴ്ച ഗാസയിലെ ക്ലിനിക്കുകളില്‍ പരിശോധിച്ച എല്ലാ കുഞ്ഞുങ്ങളിലും ഗര്‍ഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും നാലിലൊന്ന് പേര്‍ക്കും ഗുരുതരമായ പോഷകാഹാരക്കുറവ് കണ്ടെത്തിയതായി ആഗോള മെഡിക്കല്‍ സന്നദ്ധ സംഘടന ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് കണ്ടെത്തിയിരുന്നു.  വെടിയൊച്ചയും ബോംബിംഗും നിലയ്ക്കാത്ത   ഗാസയില്‍ 21 മാസത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുകയാണ്. ഒന്നര ലക്ഷം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.  ഇസ്രയേല്‍  ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഇപ്പോള്‍ ഗാസ.

 

മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തില്‍ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവില്‍നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളെയാണ് ഗാസയില്‍ കാണാനാവുക.തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ ഉപരോധവും കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയുടെ പിടിയിലമരുകയാണ്. കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരും നിസ്സഹായരായി കഴിയുകയാണ്. മനുഷ്യനിര്‍മിത കൂട്ട പട്ടിണി എന്നാണ് ലോകാരോഗ്യ സംഘടന ഗാസയിലെ മനുഷ്യരുടെ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.

 

ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ പ്രത്യേക ചികിത്സാ ഭക്ഷണം ഓഗസ്ത് പകുതിയോടെ തീരുമെന്ന് യുനിസെഫും ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.  നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ഗാസയിലെ സ്ഥിതി ഭയാനകമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു. ആക്രമണം നിര്‍ത്തി ഗാസയില്‍ സഹായം ലഭ്യമാക്കാന്‍ വൈകരുതെന്ന് യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശിക്കുന്നു.

 

 സമ്പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഗാസയില്‍ പട്ടിണിമരണം തുടരുന്ന  സാഹചര്യത്തില്‍ യുദ്ധം നിര്‍ത്തണമെന്ന മുറവിളി ലോകത്തിന്റെ പല കോണുകളില്‍ ശക്തമായിട്ടുണ്ട്.ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള നിലവിളിയും കരച്ചിലും അങ്ങേയറ്റം വേദനാകരമാണെന്ന് വിദേശ  മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യു. ഭക്ഷണം കാത്തുനിന്ന 16 പേരെയാണ്  ഇന്നലെ മാത്രം  ഇസ്രായേല്‍ സൈന്യം ദാരുണമായി  വെടിവെച്ചു കൊന്നത്. അതിനിടെ, ഗാസയിലേക്ക് റഫ അതിര്‍ത്തിയില്‍ ട്രക്കുകളില്‍ എത്തിച്ച ഭക്ഷ്യധാന്യങ്ങള്‍ ഇസ്രായേല്‍ സേന പിടിച്ചെടുത്ത്  നശിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 

ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ആംനസ്റ്റി ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. ഉടന്‍ ആക്രമണം നിര്‍ത്തി ഗാസയില്‍ ഭക്ഷണം എത്തിക്കണമെന്ന് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടശേവും ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ് . ഹമാസിന്റെ  നിഷേധാത്മക നിലപാടാണ് നടപടിക്ക് പിന്നിലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും കുറ്റപ്പെടുത്തല്‍. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹമാസ് പറയുന്നു.

പട്ടിണിമരണം വ്യാപകമായ ഗാസയില്‍ ഇസ്രായേലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നിട്ടുണ്ട്. ഭക്ഷ്യവിതരണം തടസപ്പെടുത്തിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. ഗാസയെ ഭൂമിയിലെ നരകമാക്കി മാറ്റിയതായാണ്  ആഗോള ആരോഗ്യസംഘടന പറയുന്നുത്.കഴിഞ്ഞ ദിവസം ബ്രിട്ടനും കാനഡയുമടക്കം 29 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ അടിയന്തരമായി കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന് കത്തെഴുതിയിരുന്നു.

 

എന്നാല്‍ ഗാസയില്‍ നിര്‍ണായക പോരാട്ടമാണ് സൈന്യം ഇപ്പോള്‍ തുടരുന്നതെന്നും ലക്ഷ്യം നേടുംവരെ പിന്‍വാങ്ങില്ലെന്നും ഇസ്രായേല്‍ സൈനിക മേധാവി പ്രതികരിച്ചു. ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു നേരെയുള്ള ഇസ്രായേല്‍ ക്രൂരതകളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം ആയിരം പിന്നിടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (20 minutes ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (30 minutes ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (39 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (55 minutes ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (1 hour ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (1 hour ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (1 hour ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (1 hour ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (2 hours ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (8 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (10 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (10 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (11 hours ago)

Malayali Vartha Recommends