Widgets Magazine
27
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ വ്യക്തികൾക്ക് ഉള്ളതിനേക്കാൾ ശക്തി ഗോവിന്ദച്ചാമിയുടെ കൈകൾക്ക് ഉണ്ടെന്ന് ഡോക്ടർ; ആ കൈ ഉപയോഗിച്ചാണ് ട്രെയിനിൽ നിന്ന് വീണ പെൺകുട്ടിയെ കുറ്റിക്കാട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്: രക്തം ശേഖരിക്കാൻ ലാബ് ടെക്നീഷ്യൻ സ്പർശിച്ചത് പോലും ഉത്തേജനം ഉണ്ടാക്കി: ഒരു പെൺകുട്ടിയെ ശാരീരികമായി കീഴ്‌പ്പെടുത്താൻ കഴിവുണ്ട് എന്നതിന്റെ വ്യക്തമായ സൂചന...


ഗോവിന്ദച്ചാമി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്.. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്... 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം... സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്...


ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന പ്രദേശമായിരിക്കുന്നു ഗാസ.. രണ്ടു ലക്ഷത്തോളം പലസ്തീനികള്‍ വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ മരണത്തെ മുന്നില്‍ കാണുകയാണ്..


തീവ്രന്യൂനമര്‍ദ്ദവും, ന്യൂനമർദ്ദ പാത്തിയും: പല ജില്ലകളിലും ഓറഞ്ച് യെല്ലോ അലേർട്ടുകൾ; മഴ കനക്കും | അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു: പ്രളയസാധ്യത മുന്നറിയിപ്പ്; 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


ഗോവിന്ദച്ചാമി ജയില്‍ച്ചാടിയപ്പോള്‍ അവന്‍ ഇവിടെവരെ എത്താനുള്ള സമയം പോലും ഞാന്‍ കണക്കുകൂട്ടിയിരുന്നു: ജയിൽ ചാടുമെന്ന് മുമ്പേ മുന്നറിയിപ്പ് തന്നു: തന്നെ കെട്ടിയിട്ട് വീട്ടിലെ എല്ലാവരെയും ബലാത്കാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി: മുൻ സീനിയർ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ വെളിപ്പെടുത്തൽ...

ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന പ്രദേശമായിരിക്കുന്നു ഗാസ.. രണ്ടു ലക്ഷത്തോളം പലസ്തീനികള്‍ വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ മരണത്തെ മുന്നില്‍ കാണുകയാണ്..

26 JULY 2025 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേലിലെ വിവിധയിടങ്ങളിൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങി; യെമനിൽ നിന്ന് തൊടുത്ത മിസൈൽ തകർത്തു...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനം തുടരുന്നു... ഇന്ന് മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി

ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്... ദുരഭിമാനക്കൊലപാതകം, ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി..

ഇസ്രായേല്‍  ആക്രമണങ്ങളില്‍ തകര്‍ന്നു  തരിപ്പണമായ ഗാസയില്‍ പട്ടിണിമൂലം ഒരാഴ്ചയ്ക്കുള്ളില്‍ 200 കുട്ടികള്‍ അതിദാരുണമായി മരിച്ചു. പതിനായിരത്തോളം കുഞ്ഞുങ്ങള്‍ പട്ടിണിമരണത്തിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന പ്രദേശമായിരിക്കുന്നു ഗാസ മുനമ്പ്. കുഞ്ഞുങ്ങള്‍ മാത്രമല്ല രണ്ടു ലക്ഷത്തോളം പലസ്തീനികള്‍  വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ മരണത്തെ മുന്നില്‍ കാണുകയാണ്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും മൂലം ഗാസയിലെ വിവിധ ആശുപത്രികളില്‍ 22  മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഒന്നര വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിന്റെ ഇരകളായി  ഇരുപതിനായിരം കുഞ്ഞുങ്ങള്‍ മരിച്ചുകഴിഞ്ഞു. കുഞ്ഞുങ്ങളില്ലാത്ത നാടായി മാറിയിരിക്കുകയാണ് പലസ്തീനിലെ ഗാസ മുനമ്പ്. കുട്ടികള്‍ സ്‌കൂളില്‍ പോയിട്ട് ഒന്നര വര്‍ഷമാകുന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ രണ്ടു ലക്ഷം പേര്‍ കൂടാരങ്ങളില്‍ കഴിയുകയാണ്.

കഴിഞ്ഞയാഴ്ച ഗാസയിലെ ക്ലിനിക്കുകളില്‍ പരിശോധിച്ച എല്ലാ കുഞ്ഞുങ്ങളിലും ഗര്‍ഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും നാലിലൊന്ന് പേര്‍ക്കും ഗുരുതരമായ പോഷകാഹാരക്കുറവ് കണ്ടെത്തിയതായി ആഗോള മെഡിക്കല്‍ സന്നദ്ധ സംഘടന ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് കണ്ടെത്തിയിരുന്നു.  വെടിയൊച്ചയും ബോംബിംഗും നിലയ്ക്കാത്ത   ഗാസയില്‍ 21 മാസത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുകയാണ്. ഒന്നര ലക്ഷം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.  ഇസ്രയേല്‍  ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഇപ്പോള്‍ ഗാസ.

 

മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തില്‍ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവില്‍നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളെയാണ് ഗാസയില്‍ കാണാനാവുക.തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ ഉപരോധവും കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയുടെ പിടിയിലമരുകയാണ്. കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരും നിസ്സഹായരായി കഴിയുകയാണ്. മനുഷ്യനിര്‍മിത കൂട്ട പട്ടിണി എന്നാണ് ലോകാരോഗ്യ സംഘടന ഗാസയിലെ മനുഷ്യരുടെ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.

 

ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ പ്രത്യേക ചികിത്സാ ഭക്ഷണം ഓഗസ്ത് പകുതിയോടെ തീരുമെന്ന് യുനിസെഫും ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.  നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ഗാസയിലെ സ്ഥിതി ഭയാനകമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു. ആക്രമണം നിര്‍ത്തി ഗാസയില്‍ സഹായം ലഭ്യമാക്കാന്‍ വൈകരുതെന്ന് യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശിക്കുന്നു.

 

 സമ്പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഗാസയില്‍ പട്ടിണിമരണം തുടരുന്ന  സാഹചര്യത്തില്‍ യുദ്ധം നിര്‍ത്തണമെന്ന മുറവിളി ലോകത്തിന്റെ പല കോണുകളില്‍ ശക്തമായിട്ടുണ്ട്.ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള നിലവിളിയും കരച്ചിലും അങ്ങേയറ്റം വേദനാകരമാണെന്ന് വിദേശ  മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യു. ഭക്ഷണം കാത്തുനിന്ന 16 പേരെയാണ്  ഇന്നലെ മാത്രം  ഇസ്രായേല്‍ സൈന്യം ദാരുണമായി  വെടിവെച്ചു കൊന്നത്. അതിനിടെ, ഗാസയിലേക്ക് റഫ അതിര്‍ത്തിയില്‍ ട്രക്കുകളില്‍ എത്തിച്ച ഭക്ഷ്യധാന്യങ്ങള്‍ ഇസ്രായേല്‍ സേന പിടിച്ചെടുത്ത്  നശിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 

ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ആംനസ്റ്റി ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. ഉടന്‍ ആക്രമണം നിര്‍ത്തി ഗാസയില്‍ ഭക്ഷണം എത്തിക്കണമെന്ന് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടശേവും ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ് . ഹമാസിന്റെ  നിഷേധാത്മക നിലപാടാണ് നടപടിക്ക് പിന്നിലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും കുറ്റപ്പെടുത്തല്‍. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹമാസ് പറയുന്നു.

പട്ടിണിമരണം വ്യാപകമായ ഗാസയില്‍ ഇസ്രായേലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നിട്ടുണ്ട്. ഭക്ഷ്യവിതരണം തടസപ്പെടുത്തിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. ഗാസയെ ഭൂമിയിലെ നരകമാക്കി മാറ്റിയതായാണ്  ആഗോള ആരോഗ്യസംഘടന പറയുന്നുത്.കഴിഞ്ഞ ദിവസം ബ്രിട്ടനും കാനഡയുമടക്കം 29 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ അടിയന്തരമായി കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന് കത്തെഴുതിയിരുന്നു.

 

എന്നാല്‍ ഗാസയില്‍ നിര്‍ണായക പോരാട്ടമാണ് സൈന്യം ഇപ്പോള്‍ തുടരുന്നതെന്നും ലക്ഷ്യം നേടുംവരെ പിന്‍വാങ്ങില്ലെന്നും ഇസ്രായേല്‍ സൈനിക മേധാവി പ്രതികരിച്ചു. ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു നേരെയുള്ള ഇസ്രായേല്‍ ക്രൂരതകളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം ആയിരം പിന്നിടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കും  (2 hours ago)

ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി മാലിന്യപ്പെട്ടിയില്‍ തള്ളി  (2 hours ago)

മൂന്നാറില്‍ ലോറിക്കു മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സഹോദരന്റെ മക്കളെ കൊലപെടുത്തി യുവാവ്  (3 hours ago)

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി  (4 hours ago)

സാന്ദ്ര തോമസിന് പിന്തുണയുമായി എഴുത്തുകാരി കെ ആര്‍ മീര  (5 hours ago)

കളിച്ചുകൊണ്ടിരിക്കെ കൈയില്‍ ചുറ്റിയ പാമ്പിനെ ഒരു വയസുകാരന്‍ കടിച്ചു കൊന്നു  (6 hours ago)

കനത്ത മഴയെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര നിര്‍ത്തിവച്ചു  (6 hours ago)

സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴ  (7 hours ago)

പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് അറസ്റ്റില്‍  (8 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു ; സംസ്ഥാന സർക്കാർ ആശ വർക്കർമാരുടെ വേതനം ഉടൻ ഉയർത്തണം : രാജീവ്‌ ചന്ദ്രശേഖർ  (9 hours ago)

പോക്‌സോ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍  (9 hours ago)

യൂട്യൂബർ ശാലു കിംഗ്സ് അറസ്റ്റിൽ  (9 hours ago)

സാധാരണ വ്യക്തികൾക്ക് ഉള്ളതിനേക്കാൾ ശക്തി ഗോവിന്ദച്ചാമിയുടെ കൈകൾക്ക് ഉണ്ടെന്ന് ഡോക്ടർ; ആ കൈ ഉപയോഗിച്ചാണ് ട്രെയിനിൽ നിന്ന് വീണ പെൺകുട്ടിയെ കുറ്റിക്കാട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്: രക്തം ശേഖരിക്കാൻ ലാ  (9 hours ago)

Malayali Vartha Recommends