പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിച്ച് പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം. പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായി.
ബ്രിക്സ് ഉച്ചകോടി പരമാവധി സംയമനം പാലിക്കാനും സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കാനും ആവശ്യപ്പെടുകയും ചെയ്തു. സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം.
ആഗോള തീരുമാനങ്ങൾ നിഷ്ക്രിയമായി സ്വീകരിക്കുന്നവർ എന്ന നിലയിൽനിന്ന് അവ രൂപപ്പെടുത്തുന്ന ശക്തിയായി 'ഗ്ലോബൽ സൗത്ത്' മാറണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനും ഉച്ചകോടി വേദിയായി. ഇതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഘടനാപരമായ പരിഷ്‌കരണമുണ്ടാകണം തുടങ്ങിയ ശക്തമായ നിർദ്ദേശങ്ങളാണ് ആമുഖ പ്രസംഗത്തിൽ മോദി മുന്നോട്ടുവച്ചത്.
ഏകപക്ഷീയമായി തീരുവ ചുമത്തുന്ന യു.എസ് നടപടിയെ ബ്രിക്‌സ് പ്രഖ്യാപനം വിമർശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























