"സേണിലെ കൊലപാതകം" സത്യമോ മിഥ്യയോ ? ആഭിചാര കർമ്മങ്ങൾ ഇന്നും നിലനിൽക്കുന്നതിന്റെ തെളിവ് ?

ആഭിചാരവും നരബലിയുമൊക്കെ കഥകളിൽ കേട്ട് പരിചയിച്ചതും, പണ്ട് കാലത്ത് നിലനിന്നിരുന്നതാണ് എന്നൊക്കെയാണ് നമുക്കുള്ള അറിവ്. എന്നാൽ ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ആഭിചാരവും നരബലിയുമൊക്കെ നടക്കുന്നുണ്ടെന്ന് ചിലയിടങ്ങളിൽ നിന്നൊക്കെ വാർത്തകൾ ഇടക്ക് വരാറുമുണ്ട്. എന്നാൽ ലോകപ്രശസ്ത കണികാ പരീക്ഷണ കേന്ദ്രമായ 'സേണി'ന്റെ ആസ്ഥാനത്ത് നടരാജ വിഗ്രത്തിന്റെ മുന്നില്‍ നടന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ആഭിചാര കര്‍മത്തിന്റെ വീഡിയോയിലെ ദുരൂഹത ഇപ്പോഴും തുടരുന്നു.
സേണി'ന്റെ ആസ്ഥാനത്ത് നരബലി നടക്കുന്നതായി ചിത്രീകരിച്ച ആഭിചാര കര്‍മത്തിന്റെ വീഡിയോ ആണ് യുട്യൂബിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്. ജനീവയിലെ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ (സേണ്‍) കെട്ടിടത്തിനു മുന്നില്‍ രാത്രിയില്‍ നടക്കുന്ന നരബലിയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ശിവന്റെ (നടരാജ) വലിയ വിഗ്രഹത്തിനു മുന്നില്‍ കറുത്ത വസ്ത്രമണിഞ്ഞ ഏതാനും പേര്‍ വലംവയ്ക്കുന്നതും വെള്ള വസ്ത്രമണിഞ്ഞ ഒരു സ്ത്രീയെ തിളങ്ങുന്ന വാള്‍ പോലെയുള്ള ആയുധം കൊണ്ട് വെട്ടി കൊലപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
പ്രത്യേക രീതിയില്‍ വെളിച്ച ക്രമീകരണം നടത്തി, പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയിലാണ് വീഡിയോയിലെ ദൃശ്യങ്ങളുള്ളത്. പരിസരത്തുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് അവിചാരിതമായി സംഭവം കാണുന്ന ഒരാള്‍ ഒളിച്ചുനിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായാണ് വീഡിയോയില്‍.
വീഡിയോയിലെ ദൃശ്യങ്ങള്‍ പ്രകാരം സംഭവം നടക്കുന്നത് സേണിന്റെ പരിസരത്തുതന്നെ ആണെന്നും എന്നാല്‍ ഔദ്യോഗികമായ അനുവാദമോ സമ്മതമോ കൂടാതെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും സേണ്‍ വക്താവ് വ്യക്തമാക്കി.
സേണിലെ കൊലപാതകം' എന്ന പേരില്‍ ആഗസ്ത് 11ന് ആണ് വീഡിയോ യൂട്യൂബിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പുറത്തുവന്നത്. പിന്നീട് ചില വാര്‍ത്താ ചാനലുകളും ഇത് സംപ്രേഷണം ചെയ്തു. വീഡിയോയില്‍ ശിവന്റെ വിഗ്രഹമുള്ളതും രംഗത്ത് പ്രത്യക്ഷപ്പെടുന്നവര്‍ ദുരൂഹമായ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നതും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരുടെ ഉദ്ദേശ്യമെന്തെന്ന ആശങ്കയാണ് പരത്തുന്നത്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് പേരാണ് സേണില്‍ വരാറുള്ളത്. അവരില്‍ ആരുടെയെങ്കിലും പരിധിവിട്ട നേരംപോക്ക് ആകാം സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























