Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സോഫിയയ്ക്ക് കൂട്ടുനിന്ന അരുണ്‍ കമലാസനന്റെ അടുത്ത പദ്ധതി സ്വന്തം ഭാര്യയെ വകവരുത്താന്‍

25 AUGUST 2016 08:46 PM IST
മലയാളി വാര്‍ത്ത

ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവതിയ്ക്ക് കൂട്ടുനിന്ന കാമുകന്റെ അടുത്ത ലക്ഷ്യം സ്വന്തം ഭാര്യയെ കൊലപ്പെടുത്താനായിരുന്നു എന്നു സൂചന. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ കൊലപ്പെടുത്താന്‍ ഭാര്യ സോഫിയയുടെ കൂട്ടാളിയായി നിന്ന കാമുകന്‍ കൊല്ലം സ്വദേശി അരുണ്‍ കമലാസനന്‍ ആണ് സ്വന്തം ഭാര്യയെ കൂടി കൊലപ്പെടുത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. അരുണും സോഫിയയും ചേര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കി സാമിനെ കൊലപ്പെടുത്തിയെന്നാണ് മെല്‍ബണ്‍ പോലീസ് കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് കേസില്‍ പുതിയ തെളിവുകള്‍ പുറത്ത് വന്നിരിയ്ക്കുന്നത്.
സോഫിയും അരുണുമായുള്ള ബന്ധം പോലീസിനെ അറിയിച്ച അഞ്ജാത അരുണിന്റെ ഭാര്യ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരുമിച്ചു കഴിയാന്‍ വേണ്ടി ക്രൂരരായ സോഫിയും അരുണും സാമിനെ വകവരുത്തിയതിന് ശേഷം അരുണിന്റെ ഭാര്യയെ ലക്ഷ്യം വച്ചിരുന്നു എന്നാണ് അറിയുന്നത്.

എന്നാല്‍ സോഫിയയുമായുള്ള കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ശീലമുള്ള അരുണിന്റെ മൊബൈലില്‍ നിന്നും ഈ രംഗങ്ങള്‍ അരുണിന്റെ ഭാര്യ യാദൃശ്ചികമായി കണ്ടിരുന്നു. ഇതോടെ അപകടം മണത്ത അരുണിന്റെ ഭാര്യയും കുട്ടിയും ആസ്‌ട്രേലിയയില്‍ നിന്നും കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്.

അതേസമയം കോളേജ് പഠന കാലത്ത് സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്. സ്‌കൂള്‍ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോള്‍ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുണ്‍ കമലാസനനുമായി ബന്ധം തുടരുകയും ചെയ്തു. കോളേജ് കാലത്തെ ഇവരുടെ പ്രണയം അന്നത്തെ സഹപാഠികള്‍ക്ക് അറിയുകയും ചെയ്യുമായിരുന്നു.

എന്നാല്‍, വ്യത്യസ്ത മതക്കാരായതിനാല്‍ പ്രതിബന്ധങ്ങളെ ഭേദിച്ച് വിവാഹത്തിലൂടെ ഒരുമിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാര്‍ ഇടപെട്ട് കല്യാണത്തില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ മതം തടസം നില്‍ക്കാത്ത ലോകത്ത് അരുണുമായുള്ള ബന്ധം ഇതേസമയം സോഫി തുടരുകയും ചെയ്തു. ഈ പ്രണയമാണ് ഒടുവില്‍ സാമിന്റെ ജീവനെടുത്തത്.
സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീര്‍ഘനാളത്തെ തയ്യാറെടുപ്പു നടത്തിയതായി മെല്‍ബണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ സോഫിയും അരുണ്‍ കമലാസനും സംശയം തോന്നിപ്പിക്കാതെ സാമിനെ കൊടിയ വിഷം നല്‍കി കൊലപ്പെടുത്തിയെന്നതാണു കേസ്. കഴിഞ്ഞ ഒക്ടോബറിലാണു സാം മരിക്കുന്നത്. അന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ആസ്‌ട്രേലിയന്‍ പോലീസ് പറയുന്നില്ല. എന്നാല്‍ ചിലര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം പോലീസ് തുടര്‍ന്നത്. കൊലപാതകത്തിന്റെ രഹസ്യം എങ്ങിനെയാണു ചോര്‍ന്നതെന്ന വിവരവും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ആസ്‌ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്‌ട്രേലിയയില്‍ ജോലിക്ക് കയറിയത്. ഇതിനിടയില്‍ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുണ്‍ ഓസ്‌ട്രേലിയയില്‍ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ആസ്‌ട്രേലിയയില്‍ എത്തിയിരുന്നു.

ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി. ഇനി ഫെബ്രുവരിയിലാണ് കേസ് കോടതി പരിഗണിക്കുക. സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താന്‍ അരുണ്‍ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തില്‍ സാമിന് കഴുത്തിനും കൈകള്‍ക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പോലീസില്‍ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉള്‍പ്പെടെ പലരും നിരീക്ഷിക്കാന്‍ തുടങ്ങി.

ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ രൂപത്തില്‍ അരുണിന്റെ ഭാര്യയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യത പ്രവചനം; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 minutes ago)

ജില്ലാ കമ്മിറ്റിയില്‍ വീഴ്ച സമ്മതിച്ച് എം.വി ഗോവിന്ദന്‍  (5 minutes ago)

വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി  (11 minutes ago)

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി  (17 minutes ago)

ഗൊയ്ഥെ സെന്‍ട്രത്തില്‍ ജര്‍മന്‍ സിനിമ 'സോഫി ഷോള്‍-ദ ഫൈനല്‍: ഡേയ്സി'ന്‍റെ പ്രദര്‍ശനം ഇന്ന്  (21 minutes ago)

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്  (26 minutes ago)

റഷീദ് പെരുമ്പാവൂറിന്റെ അപ്രതീക്ഷിത മരണം ദമ്മാമിലെ പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി....  (31 minutes ago)

റിജിൻ ജീവിക്കേണ്ടെന്ന് കരുതി സോന ചെയ്തത്! മകനെ ന്യായീകരിച്ച് അച്ഛൻ രംഗത്ത്...  (42 minutes ago)

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികൾക്ക് ഇനി ജയിലിൽ കടുത്ത പൂട്ട്; വിഐപി പരിഗണനകൾക്ക് അന്ത്യം...  (47 minutes ago)

രമേശ് പിഷാരടിയുടെ എംഎല്‍എ ഓഫിസ് ഉടന്‍ പാലക്കാട്ടു തുറക്കും  (49 minutes ago)

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്കിന് നിര്‍ണായക പങ്ക്: എം.ജി. രാധാകൃഷ്ണന്‍...  (51 minutes ago)

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും...  (56 minutes ago)

അങ്കമാലിയില്‍ പത്ത് വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (57 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

സിനിമ ഉപേക്ഷിച്ച് പിഷാരടി പാലക്കാട്ട് എത്തിയത് ഇതിനായിരുന്നോ?! കണ്ണ് തള്ളി അണികളും പ്രതിപക്ഷവും...  (1 hour ago)

Malayali Vartha Recommends