കുടുംബത്തെയാകെ സൈന്യം നിഷ്ടൂരമായി കൊലപ്പെടുത്തി. രക്ഷപെട്ട 15 വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ചു. ഒരു റോഹിൻഗ്യൻ വേദന.

ഈ പെൺകുട്ടിയുടെ ജീവിതം കണ്ണീർ നിറഞ്ഞത്. 15 വയസ്സ് മാത്രമുള്ള ഇവൾക്ക് വിധി കാത്തുവെച്ചത് നിഷ്ടൂര ലോകത്തിന്റെ ക്രൂരതകൾ മാത്രം.
മ്യാൻമറിലെ റോഹിൻഗ്യർക്ക് നേർക്കുള്ള ആക്രമണത്തെ തുടർന്ന് അഭയാർഥികളായി ബഗ്ലാദേശിലേക്ക് പുറപ്പെട്ട കുടുംബത്തിന് നേർക്ക് മ്യാൻമർ സൈന്യത്തിന്റെ നിഷ്ടൂര ആക്രമണം ബോട്ടിലുണ്ടായിരുന്ന അമ്മയും, ചേച്ചിയും,പിതാവും കൊല്ലപ്പെടുന്നു. തനിച്ചു ബഗ്ലാദേശ് തീർത്തണഞ്ഞ ബോട്ടിൽ നിന്ന് കരയിലേക്ക് കൈപിടിച്ചു കയറ്റിയത് രണ്ടു സ്ത്രീകൾ. അവളെ നോക്കിക്കൊള്ളാമെന്നും, ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു പറ്റിച്ചു അവരവളെ കൂട്ടികൊണ്ടുപോയി. ഒരു ബഗ്ലാദേശിക്കു വിറ്റു. അയാളവളെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടു.
മൃഗീയമായി ബലാത്സംഗം ചെയ്‌തു. അവൾ കരഞ്ഞു പറഞ്ഞു എന്നെ രക്ഷപെടുത്തൂ. മ്യാന്മർ സൈന്യം ചെയ്യുന്നതുപോലെ കൊലപ്പെടുത്തും എന്ന് പറഞ്ഞു അയാൾ അവളെ നിരന്തരം പീഡിപ്പിച്ചു. ഒടുവിൽ 12 ദിവസത്തിന് ശേഷം അയാളവളെ ഉപേക്ഷിച്ചു. ദുരിതാശ്വാസ ക്യാംപിലെത്തിയ അവൾ അറിഞ്ഞു ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല.
യൂ എൻ പറയുന്നത് റെഫ്യൂജി ക്യാമ്പിലുള്ള 620000 ലധികം റോഹിൻഗ്യകളിൽ ഭൂരിപക്ഷവും ലേബർ, സെക്സ് ട്രാഫിക്കിങ് മാഫിയ കളുടെ ഇരകളാണെന്ന്. 13 വയസിൽ താഴെയുള്ള കുട്ടികൾ പോലും സെക്സ് ട്രഫിക്കിങ് മാഫിയകളുടെ പിടിയിൽ പെടുന്നു.
2015 ൽ മ്യാൻമർ അതിർത്തിയായ തായ്-മലേഷ്യൻ ബോർഡറിൽ വനത്തിനുള്ളിൽ ആർമി ക്യാമ്പിനോടടുത്ത ചതുപ്പിൽ മൃഗീയ മായി പീഡിപ്പിക്കപ്പെട്ട 36 റോഹിൻഗ്യൻ സ്ത്രീകളുടെ മൃദദേഹങ്ങളാണ് കണ്ടെത്തിയത്. ഈ വിഷയം തായ്‌ലൻഡ് സർക്കാർ ഗൗരവത്തിലെടുക്കുകയും ആർമി ജനറൽ ഉൾപ്പെടെ യുള്ള സൈനികരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























