Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...


റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം..മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക്, അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്..സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്..

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌ത് ലൊക്കേഷനുകൾ മനസിൽ പതിപ്പിച്ചു: വിലപിടിപ്പുളള സ്വർണവും വജ്രവും സൂക്ഷിച്ചിരുന്ന സ്ഥലം കണ്ട് പലരും ഞെട്ടി: മൂന്നാം വയസ് മുതൽ മോഷണങ്ങൾ ഉമാപ്രസാദിന്റെ ഹോബി... ലക്ഷങ്ങളുടെ മോഷണം നടത്തിയത്, വിമാനത്തിൽ യാത്ര ചെയ്ത്...

06 JULY 2023 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും

ഈ നാട്ടിൽ വിവാഹം കഴിക്കണമെങ്കിൽ ചാട്ടവാറടി കൊള്ളണം; നടുക്കുന്ന വിചിത്രമായ ആചാരം;കാരണം ഇതാണ്!!

തലയില്‍ വെടിയേറ്റു ; ഇതൊന്നും അറിയാതെ ബുള്ളറ്റുമായി നാലു ദിവസം പാർട്ടിയിൽ അടിച്ചുപൊളിച്ചു; കരുതിയത് തലയിൽ കല്ല് കൊണ്ട് മുറിഞ്ഞത് എന്ന്;

പ്രാണ പ്രതിഷ്ഠ ചടങ്ങിൽ അണിഞ്ഞിരുന്നത് 20 കോടി രൂപയുടെ ആഭരണങ്ങൾ; 3 കാരറ്റ് മാണിക്യം വച്ച തിലകത്തിന് മാത്രം 16 ഗ്രാം; ആഭരണങ്ങൾ നിർമ്മിച്ചത് പ്രാദേശിക കലാകാരന്മാർ

ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പം, ഈഫൽ ടവറിനേക്കാൾ ഉയരം...സമുദ്ര റാണി 'ഐക്കൺ ഓഫ് ദി സീസ്' ഈ മാസം 27ന് കന്നിയാത്രക്ക് ഒരുങ്ങുന്നു..!കദേശം 1,200 അടി (366 മീറ്റർ) നീളവും 19- 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാനും സാധിക്കും...

തലസ്ഥാനത്ത് മൂന്ന് മോഷണങ്ങള്‍ നടത്തിയ സംപതി ഉമ പ്രസാദ് മോഷണ മുതല്‍ ഇവിടെത്തന്നെ സൂക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണ്. പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞാല്‍ നഗരത്തിലെവിടെയെങ്കിലും ആഭരണങ്ങള്‍ പണയംവെച്ച് മുങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിനിടെ ഇയാളുടെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിക്കുകയും ഓട്ടോറിക്ഷ ഡ്രൈവര്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തതോടെയാണ് വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തിയിരുന്ന ഹൈടെക് കള്ളൻ പിടിയിലായത്.

സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കിയാണ് ഇയാൾ മോഷണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ലോകത്തിലെ ഏറ്റവും വലിയ നിധിയൊളിപ്പിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥകളാണ് തെലങ്കാന സ്വദേശിയായ സംപതിയെ അനന്തപുരിയിലെത്തിച്ചത്. ക്ഷേത്രം കാണാനെത്തി ഇവിടെ താമസിച്ച് നഗരം കണ്ട് മോഷണവും നടത്തി തിരികെപ്പോയ സംപതിയെ രണ്ടാം വരവില്‍ വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് വലയിലാക്കി.

തിരുവനന്തപുരത്ത് മേയ് 28നാണ് ഇയാൾ എത്തിയത്. പഴവങ്ങാടി ഫോർട്ട് വ്യൂ ഹോട്ടലിൽ റൂമെടുത്ത ശേഷം ആദ്യം പദ്മനാഭസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തി. കോവളം,ശംഖുംമുഖം,വേളി,മ്യൂസിയം ഉൾപ്പെടെയുളള സ്ഥലങ്ങളിലും ചുറ്റിയടിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌ത് ലൊക്കേഷനുകൾ മനസിൽ പതിച്ചു. ജൂൺ രണ്ടിന് ആന്ധ്രയിലേക്ക് മടങ്ങിയ ഉമാപ്രസാദ് മൂന്ന് ദിവസം കഴിഞ്ഞ് ആറാം തീയതി വ്യക്തമായ പദ്ധതികളോടെ തിരികെയെത്തി.

 

ജൂൺ 19ന് ഫോർട്ട് സ്റ്റേഷൻ പരിധിയിൽ വാഴപ്പളളിയിലെ രത്നമ്മയുടെ വീട്ടിലായിരുന്നു ആദ്യ മോഷണം. 24ന് മൂലവിളാകത്ത് കോമത്ത് മോഹനന്റെ വീട്ടിൽ രണ്ടാമത്തെയും 28ന് മണക്കാട് നജാബിന്റെ വീട്ടിൽ മൂന്നാമത്തെയും മോഷണം നടത്തി. ദൗത്യം പൂർത്തിയാക്കി ജൂലായ് ഒന്നിനായിരുന്നു മടക്കം. പിടിക്കപ്പെടാത്ത സ്ഥിതിക്ക് താൻ സുരക്ഷിതനാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതൽ മോഷണം നടത്തണമെന്നും ഉമാപ്രസാദ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ കേരള പൊലീസ് രഹസ്യമായി നടത്തിയ നീക്കം ഉമാപ്രസാദിന്റെ പദ്ധതികളെ തകിടംമറിച്ചു.

ചാക്ക ബൈപ്പാസിൽ അനന്തപുരി ആശുപത്രിക്ക് എതിർവശമുളള ഫ്ലൈഓവറിന്റെ തൂണുകൾക്കരികെയാണ് കവറിൽ 5.27 ലക്ഷം രൂപയുടെ സ്വർണവും വജ്രവും ഉമാപ്രസാദ് സൂക്ഷിച്ചത്. ഒരാഴ്‌ച അടുപ്പിച്ച് ആഭരണങ്ങൾ ഇവിടെയിരിപ്പുണ്ടായിരുന്നു. രാവിലെ വിമാനത്താവളത്തിൽ നിന്ന് പ്രതിയുമായി പൊലീസ് ഇവിടേക്കാണ് ആദ്യമെത്തിയത്. വിലപിടിപ്പുളള സ്വർണവും വജ്രവും സൂക്ഷിച്ചിരുന്ന സ്ഥലം കണ്ട് പലരും അമ്പരന്നു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ചെറിയ സ്യൂട്ട്‌കേസിൽ പാലത്തിന് താഴെയാണ് സൂക്ഷിച്ചിരുന്നതെന്ന് പേട്ട സി.ഐ സാബു.ബി പറഞ്ഞു.

 

മൂന്നാം വയസ് മുതൽ മോഷണങ്ങൾ ഉമാപ്രസാദിന്റെ ഹോബിയാണ്.അന്നേ ആഭരണങ്ങളോടാണ് ഇഷ്‌ടം. കുറ്റവാസനയുളള ഉമാപ്രസാദ് എങ്ങനെ ഖമ്മം പൊലീസ് സ്റ്റേഷനിൽ കയറിപ്പറ്റിയെന്നതാണ് കൗതുകം. സ്റ്റേഷനിലെ പാർട് ടൈം ജീവനക്കാരനായിരുന്ന ഇയാൾ ജീവനക്കാരുടെ വിശ്വസ്‌തനായിരുന്നു.പൊലീസ് സ്റ്റേഷനിലെ രഹസ്യങ്ങളെല്ലാം അറിയാമായിരുന്ന ഉമാപ്രസാദ് അതും മുതലാക്കി. പത്തോളം ആഭരണ മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചും മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. മോഷ്‌ടിക്കുന്ന സ്വർണം പണയം വച്ച് കിട്ടുന്ന പണമാണ് വരുമാനം. വിമാനയാത്രയ്‌ക്കടക്കം ചെലവാക്കുന്നതും ഈ തുകയാണ്.

മണക്കാട് നജാബിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ ആഭരണങ്ങൾക്കൊപ്പം സി.സി ടി.വി ബോക്‌സും കൊണ്ടുപോയി. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ജൂൺ 25 മുതൽ തൃശൂരിലായിരുന്ന നജാബും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.മോഷണദൃശ്യം പതിഞ്ഞ ക്യാമറ തുണികൊണ്ട് മറച്ച ശേഷം സി.സി.ടി.വി ബോക്‌സ് കള്ളൻ കൊണ്ടുപോവുകയായിരുന്നു.

 

അന്നേ മൂലവിളാകത്തെ കളളൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് പേട്ടയിലെയും ഫോർട്ടിലെയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായുളള അന്വേഷണം ആരംഭിച്ചത്.പേട്ട സി.ഐ സാബു.ബി,ഫോർട്ട് സി.ഐ രാകേഷ്.കെ, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് എസ്.ഐ ഉമേഷ്,പേട്ട എസ്.ഐ അഭിലാഷ്,ഫോർട്ട് എസ്.ഐമാരായ വിനോദ്,സാബു,തിരുവനന്തപുരം സിറ്റി ഷാഡോ ടീം സിവിൽ പൊലീസ് ഓഫീസർമാരായ ദീപു,രാജീവ്,രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (3 minutes ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (2 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (3 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (3 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു  (4 hours ago)

ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ  (5 hours ago)

മെമ്മറി കാർഡ് മുക്കിയ വൻ കരങ്ങൾ  (5 hours ago)

രണ്ടാം മെട്രോ  (6 hours ago)

പിന്തുണയ്ക്കില്ലെന്ന് യുഎസ്  (6 hours ago)

എന്തൊരു ഗതികേട്...?  (6 hours ago)

ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത്,അവരുടെ ഭാഗം ജയിക്കാൻ അവർ ന്തും ചെയ്യും പൊട്ടിത്തെറിച്ച് യദു... ബസിൽ മൂന്ന് സിസിടിവി ക്യാമറയുണ്ടായിട്ടും ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറി കാർഡ് ആ ബസിൽ ഇല്ല എന്നതിൽ ആശയകുഴപ്പ  (8 hours ago)

യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരിയിൽ യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചു യുവതി മണിക്കൂറിനുള്ള കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരണം..വില്ലനായത് അരളിപ്പൂ..?  (8 hours ago)

ഡ്രൈവറുടെ കേസ് ഡയറി  (8 hours ago)

അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്നു... ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിൽ ഏതു നിമിഷവും അത് സംഭവിക്കാം  (8 hours ago)

Malayali Vartha Recommends