അമുൽ ഗേളും ശശി തരൂരും തമ്മിലെ ബന്ധം ; തിരഞ്ഞെടുത്തത് 700 ലധികം കുട്ടികളുടെ ചിത്രങ്ങളിൽ നിന്ന്

പോൾക്ക ഡോട്ടുളള ഫ്രോക്കും ചുവന്നു തുടുത്ത കവിളുകളും നീലമുടിയും കൈയിൽ ബട്ടറും പിടിച്ചുനിൽക്കുന്ന അമുൽ ഗേൾ . കോൺഗ്രസ് എംപിയും പ്രശസ്ത എഴുത്തുകാരനുമായ ശശി തരൂറുമായും അടുത്ത ബന്ധമുണ്ട് ഈ കുട്ടികുറുമ്പിയ്ക്ക്, കൂടാതെ മലയാളിയും ആണ്. ശശി തരൂരിന്റെ സഹോദരിയായ ശോഭാ തരൂരാണ് അമുൽ ബ്രാൻഡിന്റെ മോഡലയാത്.
അമുൽ സ്ഥാപകൻ ഡോക്ടർ വർഗീസ് കുര്യന്റെ ആശയമായിരുന്നു അമുൽ ബട്ടറിനായി ഒരു പരസ്യ ക്യാമ്പയിൻ. ഈ പരസ്യ ക്യാമ്പയിൻഏല്പിച്ചത് പരസ്യ ഏജൻസിയുടെ ഡയറക്ടറായ സിൽവസ്റ്റർ ഡകുൻഹയെയും. കുട്ടികളെ പരസ്യത്തിന്റെ മോഡലാക്കാമെന്ന് ഇരുവരും തീരുമാനിച്ചു . എന്നാൽ മനസിനണങ്ങിയ കാണികൾക്ക് പെട്ടെന്ന് ഇഷ്ടം തോന്നുന്നതും ഓമനത്തം തുളുമ്പുന്ന മുഖവുമുളള ഒരു കുട്ടിയെ കിട്ടുന്നത് വെല്ലുവിളിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളുടെ ചിത്രങ്ങൾ പരസ്യത്തിനായി ക്ഷണിച്ചു.
1961ൽ 700 ലധികം കുട്ടികളുടെ ചിത്രങ്ങൾ സിൽവസ്റ്റർ ഡകുൻഹയുടെ മുന്നിലെത്തി. എന്നാൽ അവയൊന്നും അദ്ദേഹത്തിന് തൃപ്തികരമായി തോന്നിയില്ല. ആ സമയത്താണ് തന്റെ മലയാളി സുഹൃത്തായ ചന്ദ്രൻ തരൂരിന് മൂന്ന് മക്കളുണ്ടെന്ന കാര്യം സിൽവസ്റ്റർ ഡകുൻഹ ഓർത്തത്. അദ്ദേഹം മൂത്തമകളുടെ ചിത്രം അയച്ചുതരാൻ ചന്ദ്രൻ തരൂരിനോട് ആവശ്യപ്പെട്ടു. ശോഭ തരൂർ എന്നായിരുന്നു ചന്ദ്രൻ തരൂരിന്റെ മൂത്ത മകളുടെ പേര്. ശോഭയെ കൂടാകെ ചന്ദ്രൻ തരൂരിന് ശശി തരൂർ, സ്‌മിത തരൂർ എന്നീ രണ്ട് കുട്ടികളുമുണ്ട്.
വെറും പത്ത് മാസം പ്രായം ഉണ്ടായിരുന്ന ശോഭയുടെ ചിത്രം എടുത്തത് സംവിധായകനായ ശ്യാം ബെനഗലാണ്. ബ്ലാക്ക് ആന്റ് വൈറ്റിലെ അമുൽ ഗേളായിരുന്നു ശോഭ തരൂർ. എന്നാൽ രണ്ടുവർഷത്തിന് ശേഷം കമ്പനി കളർ പരസ്യങ്ങൾ പുറത്തിറക്കിയപ്പോൾ ചരിത്രം ആവർത്തിച്ചു ശോഭയുടെ ഇളയ സഹോദരി സ്മിതയായിരുന്നു മോഡലായത്. ഇപ്പോൾ കാലിഫോർണിയയിൽ താമസിക്കുന്ന ശോഭ തരൂർ പ്രമുഖ ബാലസാഹിത്യകാരിയാണ്.
എന്റെ സഹോദരിമാർ അമുലിൽ നിന്ന് ഉരുത്തിരിഞ്ഞ അവരുടെ മേന്മയിൽ ആനന്ദിക്കുമ്പോൾ, ഞാൻ മെലിഞ്ഞ, , ആസ്ത്മ രോഗിയായ ഒരു ആൺകുട്ടിയായി വളർന്നു, ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു ഉൽപ്പന്നത്തിന്റെയും, അമുലിന്റെയോ മറ്റേതെങ്കിലും ഉൽപ്പന്നത്തിന്റെയോ പരസ്യമായി പ്രവർത്തിക്കാൻ തികച്ചും അനുയോജ്യമരുന്നില്ല എന്ന് ശശി തരൂർ ഇതിനെ കുറിച്ച് എഴുതിയിട്ടുണ്ട്.
https://www.facebook.com/Malayalivartha