Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത... ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു... സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെ

09 OCTOBER 2024 05:01 PM IST
മലയാളി വാര്‍ത്ത

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെയായിരിക്കുകയാണ്. 1900 ന് ശേഷം വരുന്ന ഏറ്റവും ശക്തവും നാശകാരിയുമായ കൊടുങ്കാറ്റാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരിക്കുന്നത്. അന്ന് കാറ്റഗറി 4 ല്‍ പെട്ട ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ ആഞ്ഞടിച്ചപ്പോള്‍ ടെക്സാസിലെ ദ്വീപ് നഗരമായ ഗാല്‍വസ്റ്റനില്‍ പൊലിഞ്ഞത് 8000 ജീവനുകളായിരുന്നു. നഗരത്തിലെ മൊത്തം ജനസംഖ്യ അന്ന് 40,000 മാത്രമായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം.


അന്ന് 15 അടി ഉയരത്തില്‍ വരെ കൊടുങ്കാറ്റ് ആഞ്ഞടിഉച്ചപ്പോള്‍ 3,600 ഓളം കെട്ടിടങ്ങളാണ് നാശങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്നത്തെ മൂല്യമനുസരിച്ച് ഏകദേശം 26 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്. കാറ്റഗറി 4 ല്‍ ഉള്‍പ്പെടുന്ന മില്‍റ്റനും 15 അടി ഉയരത്തില്‍ വരെ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, 1900 നെ അപേക്ഷിച്ച് മെച്ചപ്പെട്ട മുന്നറിയിപ്പ് നല്‍കല്‍ സംവിധാനങ്ങളും, അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമായ തന്ത്രങ്ങളും ഉണ്ടെന്നുള്ളത് ഒരു ആശ്വാസം തന്നെയാണ്. ഗ്രെയ്റ്റ് ഗാല്‍വസ്റ്റണ്‍ ആഞ്ഞടിച്ച കാലത്ത്, കൊടുങ്കാറ്റ് പ്രവചനവും അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ ശൈശവാവസ്ഥയിലായിരുന്നു.

 

 

അന്ന് ഒഴിപ്പിക്കല്‍ എന്നൊരു പരിപാടി ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. മാത്രമല്ല, ഇന്ന് പിന്തുടരുന്ന ആധുനിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരുന്നില്ല അന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.അതുകൊണ്ടൊക്കെ തന്നെയാണ് അന്ന് മരണനിരക്കും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വളരെയേറെ വര്‍ദ്ധിച്ചത്. അത്രയും ഭീകരമായ ഒരു സാഹചര്യം ഇപ്പോള്‍ ആവര്‍ത്തിക്കുമെന്ന് കരുതാനും കഹ്ശിയില്ല.

മില്‍റ്റന്റെ അഗമനം അറിഞ്ഞയുടന്‍ തന്നെ ഫ്‌ലോറിഡയിലെ 67 കൗണ്ടികളില്‍ 51 ലും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുപോലെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്തു നിന്നും ഏതാണ് 10 ലക്ഷം പേരോടാണ് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മില്‍റ്റന്‍ കൊടുങ്കാറ്റും ഗ്രെയ്റ്റ് ഗാല്‍വസ്റ്റനെ പോലെ മെക്സിക്കോ കടലിടുക്കില്‍ ജന്മംകൊണ്ട്, തികച്ചും അസാധാരണമായ രീതിയില്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ട് യാത്ര തിരിച്ചിരിക്കുകയാണ്.. ഈ സഞ്ചാരപാത തികച്ചും വിരളമായി മാത്രം വായുപ്രവാഹങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്

ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ നഗരത്തെ പിടിച്ചുകുലുക്കിയ സമയത്ത് നഗരം ഒരു പ്രധാന തുറമുഖമായി വളരാനുള്ള ശ്രമത്തിലായിരുന്നു.എന്നാല്‍, മനിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് തീര്‍ത്ത നാശങ്ങള്‍ ഏറെ വലുതായിരുന്നു. ഏതാണ് 12 വര്‍ഷത്തോളമെടുത്തു തകര്‍ന്നടിഞ്ഞ നഗരം വീണ്ടും കെട്ടിപ്പടുക്കൂവാന്‍. ടെക്സാസില്‍ പ്രവേശിച്ച ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ പിന്നീട് ഓക്ലഹോമയിലെക്കും കന്‍സാസിലേക്കും നീങ്ങി. പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ഗ്രെയ്റ്റ് ലേക്സിനു മുകളിലൂടെ കാനഡയിലേക്ക് പോവുകയും ചെയ്തു.

 

എന്നാല്‍, മില്‍റ്റന്‍, കടലിടുക്കിന് മുകളില്‍ രൂപം കൊണ്ട ഉടന്‍ തന്നെ ഫ്‌ലോറിഡ ലക്ഷ്യമാക്കി നീങ്ങുകയായിരിക്കും ചെയ്യുക. ഇത് വളരെ അസാധാരണമായ ഒന്നാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനു മുന്‍പ് 1998 ല്‍ എത്തിയ മിറ്റ്ച്ച് കൊടുങ്കാറ്റും 2017 എ എമിലിയുമാണ് ഈ പാത പിന്തുടര്‍ന്നിട്ടുള്ളത്. മിറ്റ്ച്ച് 40 മില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും രണ്ടു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തപ്പോള്‍ എമിലി, ഫ്‌ലോറിഡ തീരത്ത് വരുത്തിവെച്ചത് 10 മില്യന്‍ ഡോളറിന്റെ നഷ്ടമായിരുന്നു. എന്നാല്‍, ആരുടെയും ജീവനെടുക്കാതെയായിരുന്നു എമിലി മടങ്ങിപ്പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതി റഡാറിലാക്കിയവരെ തൊടാതെ എസ് ഐ ടി  (2 minutes ago)

“ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം”: വർഗ്ഗീയതക്കെതിരെ ജനുവരി 30ന് ബഹുജന സംഗമം സംഘടിപ്പിക്കും  (19 minutes ago)

തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി....  (44 minutes ago)

ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും  (52 minutes ago)

ശ്രീനഗർ- ജമ്മു ദേശീയ പാത അടച്ചിട്ടതായി അധികൃതർ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ... ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.  (1 hour ago)

ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ്  (2 hours ago)

കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു...  (2 hours ago)

യു.എസിൽ നിന്നു പുറപ്പെടാനിരുന്ന നിരവധി വിമാന സർവീസുകൾ റദ്ദാക്കി  (2 hours ago)

ഉന്നത പദവി, ബിസിനസ്സിൽ വൻ ലാഭം! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി... കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്.‌  (3 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും.. . പത്മപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്ര  (3 hours ago)

 തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോഴാണ് അപകടം....  (3 hours ago)

ശിക്ഷാവിധിഉടൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി  (3 hours ago)

77-ാമത് റിപ്പബ്ലിക് ദിനം രാജ്യം നാളെ ആഘോഷിക്കാനിരിക്കെ,ഡൽഹിയിൽ കനത്ത സുരക്ഷ  (4 hours ago)

Malayali Vartha Recommends