Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെ

09 OCTOBER 2024 05:01 PM IST
മലയാളി വാര്‍ത്ത

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെയായിരിക്കുകയാണ്. 1900 ന് ശേഷം വരുന്ന ഏറ്റവും ശക്തവും നാശകാരിയുമായ കൊടുങ്കാറ്റാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരിക്കുന്നത്. അന്ന് കാറ്റഗറി 4 ല്‍ പെട്ട ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ ആഞ്ഞടിച്ചപ്പോള്‍ ടെക്സാസിലെ ദ്വീപ് നഗരമായ ഗാല്‍വസ്റ്റനില്‍ പൊലിഞ്ഞത് 8000 ജീവനുകളായിരുന്നു. നഗരത്തിലെ മൊത്തം ജനസംഖ്യ അന്ന് 40,000 മാത്രമായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം.


അന്ന് 15 അടി ഉയരത്തില്‍ വരെ കൊടുങ്കാറ്റ് ആഞ്ഞടിഉച്ചപ്പോള്‍ 3,600 ഓളം കെട്ടിടങ്ങളാണ് നാശങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്നത്തെ മൂല്യമനുസരിച്ച് ഏകദേശം 26 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്. കാറ്റഗറി 4 ല്‍ ഉള്‍പ്പെടുന്ന മില്‍റ്റനും 15 അടി ഉയരത്തില്‍ വരെ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, 1900 നെ അപേക്ഷിച്ച് മെച്ചപ്പെട്ട മുന്നറിയിപ്പ് നല്‍കല്‍ സംവിധാനങ്ങളും, അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമായ തന്ത്രങ്ങളും ഉണ്ടെന്നുള്ളത് ഒരു ആശ്വാസം തന്നെയാണ്. ഗ്രെയ്റ്റ് ഗാല്‍വസ്റ്റണ്‍ ആഞ്ഞടിച്ച കാലത്ത്, കൊടുങ്കാറ്റ് പ്രവചനവും അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ ശൈശവാവസ്ഥയിലായിരുന്നു.

 

 

അന്ന് ഒഴിപ്പിക്കല്‍ എന്നൊരു പരിപാടി ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. മാത്രമല്ല, ഇന്ന് പിന്തുടരുന്ന ആധുനിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരുന്നില്ല അന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.അതുകൊണ്ടൊക്കെ തന്നെയാണ് അന്ന് മരണനിരക്കും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വളരെയേറെ വര്‍ദ്ധിച്ചത്. അത്രയും ഭീകരമായ ഒരു സാഹചര്യം ഇപ്പോള്‍ ആവര്‍ത്തിക്കുമെന്ന് കരുതാനും കഹ്ശിയില്ല.

മില്‍റ്റന്റെ അഗമനം അറിഞ്ഞയുടന്‍ തന്നെ ഫ്‌ലോറിഡയിലെ 67 കൗണ്ടികളില്‍ 51 ലും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുപോലെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്തു നിന്നും ഏതാണ് 10 ലക്ഷം പേരോടാണ് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മില്‍റ്റന്‍ കൊടുങ്കാറ്റും ഗ്രെയ്റ്റ് ഗാല്‍വസ്റ്റനെ പോലെ മെക്സിക്കോ കടലിടുക്കില്‍ ജന്മംകൊണ്ട്, തികച്ചും അസാധാരണമായ രീതിയില്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ട് യാത്ര തിരിച്ചിരിക്കുകയാണ്.. ഈ സഞ്ചാരപാത തികച്ചും വിരളമായി മാത്രം വായുപ്രവാഹങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്

ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ നഗരത്തെ പിടിച്ചുകുലുക്കിയ സമയത്ത് നഗരം ഒരു പ്രധാന തുറമുഖമായി വളരാനുള്ള ശ്രമത്തിലായിരുന്നു.എന്നാല്‍, മനിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് തീര്‍ത്ത നാശങ്ങള്‍ ഏറെ വലുതായിരുന്നു. ഏതാണ് 12 വര്‍ഷത്തോളമെടുത്തു തകര്‍ന്നടിഞ്ഞ നഗരം വീണ്ടും കെട്ടിപ്പടുക്കൂവാന്‍. ടെക്സാസില്‍ പ്രവേശിച്ച ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ പിന്നീട് ഓക്ലഹോമയിലെക്കും കന്‍സാസിലേക്കും നീങ്ങി. പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ഗ്രെയ്റ്റ് ലേക്സിനു മുകളിലൂടെ കാനഡയിലേക്ക് പോവുകയും ചെയ്തു.

 

എന്നാല്‍, മില്‍റ്റന്‍, കടലിടുക്കിന് മുകളില്‍ രൂപം കൊണ്ട ഉടന്‍ തന്നെ ഫ്‌ലോറിഡ ലക്ഷ്യമാക്കി നീങ്ങുകയായിരിക്കും ചെയ്യുക. ഇത് വളരെ അസാധാരണമായ ഒന്നാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനു മുന്‍പ് 1998 ല്‍ എത്തിയ മിറ്റ്ച്ച് കൊടുങ്കാറ്റും 2017 എ എമിലിയുമാണ് ഈ പാത പിന്തുടര്‍ന്നിട്ടുള്ളത്. മിറ്റ്ച്ച് 40 മില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും രണ്ടു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തപ്പോള്‍ എമിലി, ഫ്‌ലോറിഡ തീരത്ത് വരുത്തിവെച്ചത് 10 മില്യന്‍ ഡോളറിന്റെ നഷ്ടമായിരുന്നു. എന്നാല്‍, ആരുടെയും ജീവനെടുക്കാതെയായിരുന്നു എമിലി മടങ്ങിപ്പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല കാലമെത്തി... പണ്ട് യുവതീ പ്രവേശനം ഇന്ന് ?ശബരിമലയിൽ വൻ അട്ടിമറി  (8 minutes ago)

ചാവേർ ഉമർ മുഹമ്മദ്? തലച്ചിതറി, DNA-യിൽ എല്ലാം പിളർന്നത് Chemical Bomb  (32 minutes ago)

വിധി പറയുന്നത് വിചാരണക്കോടതി നീട്ടി...  (1 hour ago)

മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു...  (1 hour ago)

സ്ഫോടനത്തിൽ വിറച്ച് കേരളം..! തമ്പാനൂർ വളഞ്ഞ് RPF വിമാനത്താവളത്തിൽ തിരച്ചിൽ ഒരാൾ അറസ്റ്റിൽ...! കയ്യിൽ പൊതി  (1 hour ago)

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (2 hours ago)

കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....    (2 hours ago)

നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ...  (2 hours ago)

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (3 hours ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (3 hours ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (3 hours ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (4 hours ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (4 hours ago)

Malayali Vartha Recommends