Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെ

09 OCTOBER 2024 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹം വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20: 'നിള' സാറ്റലൈറ്റ് വിക്ഷേപിച്ചത് സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടര്‍ -13 എക്സോലോഞ്ച് വഴി

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

കാലാവസ്ഥയെയും കാലാവസ്ഥ ശാസ്ത്രത്തെയും കുറിച്ച് അറിയാൻ ആഗ്രഹമുള്ള കുട്ടികളാണോ നിങ്ങൾ, എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണാവസരം.. ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡ് 2025..

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...

ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെയായിരിക്കുകയാണ്. 1900 ന് ശേഷം വരുന്ന ഏറ്റവും ശക്തവും നാശകാരിയുമായ കൊടുങ്കാറ്റാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരിക്കുന്നത്. അന്ന് കാറ്റഗറി 4 ല്‍ പെട്ട ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ ആഞ്ഞടിച്ചപ്പോള്‍ ടെക്സാസിലെ ദ്വീപ് നഗരമായ ഗാല്‍വസ്റ്റനില്‍ പൊലിഞ്ഞത് 8000 ജീവനുകളായിരുന്നു. നഗരത്തിലെ മൊത്തം ജനസംഖ്യ അന്ന് 40,000 മാത്രമായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം.


അന്ന് 15 അടി ഉയരത്തില്‍ വരെ കൊടുങ്കാറ്റ് ആഞ്ഞടിഉച്ചപ്പോള്‍ 3,600 ഓളം കെട്ടിടങ്ങളാണ് നാശങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്നത്തെ മൂല്യമനുസരിച്ച് ഏകദേശം 26 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്. കാറ്റഗറി 4 ല്‍ ഉള്‍പ്പെടുന്ന മില്‍റ്റനും 15 അടി ഉയരത്തില്‍ വരെ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, 1900 നെ അപേക്ഷിച്ച് മെച്ചപ്പെട്ട മുന്നറിയിപ്പ് നല്‍കല്‍ സംവിധാനങ്ങളും, അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമായ തന്ത്രങ്ങളും ഉണ്ടെന്നുള്ളത് ഒരു ആശ്വാസം തന്നെയാണ്. ഗ്രെയ്റ്റ് ഗാല്‍വസ്റ്റണ്‍ ആഞ്ഞടിച്ച കാലത്ത്, കൊടുങ്കാറ്റ് പ്രവചനവും അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ ശൈശവാവസ്ഥയിലായിരുന്നു.

 

 

അന്ന് ഒഴിപ്പിക്കല്‍ എന്നൊരു പരിപാടി ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. മാത്രമല്ല, ഇന്ന് പിന്തുടരുന്ന ആധുനിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരുന്നില്ല അന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.അതുകൊണ്ടൊക്കെ തന്നെയാണ് അന്ന് മരണനിരക്കും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വളരെയേറെ വര്‍ദ്ധിച്ചത്. അത്രയും ഭീകരമായ ഒരു സാഹചര്യം ഇപ്പോള്‍ ആവര്‍ത്തിക്കുമെന്ന് കരുതാനും കഹ്ശിയില്ല.

മില്‍റ്റന്റെ അഗമനം അറിഞ്ഞയുടന്‍ തന്നെ ഫ്‌ലോറിഡയിലെ 67 കൗണ്ടികളില്‍ 51 ലും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുപോലെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്തു നിന്നും ഏതാണ് 10 ലക്ഷം പേരോടാണ് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മില്‍റ്റന്‍ കൊടുങ്കാറ്റും ഗ്രെയ്റ്റ് ഗാല്‍വസ്റ്റനെ പോലെ മെക്സിക്കോ കടലിടുക്കില്‍ ജന്മംകൊണ്ട്, തികച്ചും അസാധാരണമായ രീതിയില്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ട് യാത്ര തിരിച്ചിരിക്കുകയാണ്.. ഈ സഞ്ചാരപാത തികച്ചും വിരളമായി മാത്രം വായുപ്രവാഹങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്

ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ നഗരത്തെ പിടിച്ചുകുലുക്കിയ സമയത്ത് നഗരം ഒരു പ്രധാന തുറമുഖമായി വളരാനുള്ള ശ്രമത്തിലായിരുന്നു.എന്നാല്‍, മനിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് തീര്‍ത്ത നാശങ്ങള്‍ ഏറെ വലുതായിരുന്നു. ഏതാണ് 12 വര്‍ഷത്തോളമെടുത്തു തകര്‍ന്നടിഞ്ഞ നഗരം വീണ്ടും കെട്ടിപ്പടുക്കൂവാന്‍. ടെക്സാസില്‍ പ്രവേശിച്ച ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ പിന്നീട് ഓക്ലഹോമയിലെക്കും കന്‍സാസിലേക്കും നീങ്ങി. പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ഗ്രെയ്റ്റ് ലേക്സിനു മുകളിലൂടെ കാനഡയിലേക്ക് പോവുകയും ചെയ്തു.

 

എന്നാല്‍, മില്‍റ്റന്‍, കടലിടുക്കിന് മുകളില്‍ രൂപം കൊണ്ട ഉടന്‍ തന്നെ ഫ്‌ലോറിഡ ലക്ഷ്യമാക്കി നീങ്ങുകയായിരിക്കും ചെയ്യുക. ഇത് വളരെ അസാധാരണമായ ഒന്നാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനു മുന്‍പ് 1998 ല്‍ എത്തിയ മിറ്റ്ച്ച് കൊടുങ്കാറ്റും 2017 എ എമിലിയുമാണ് ഈ പാത പിന്തുടര്‍ന്നിട്ടുള്ളത്. മിറ്റ്ച്ച് 40 മില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും രണ്ടു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തപ്പോള്‍ എമിലി, ഫ്‌ലോറിഡ തീരത്ത് വരുത്തിവെച്ചത് 10 മില്യന്‍ ഡോളറിന്റെ നഷ്ടമായിരുന്നു. എന്നാല്‍, ആരുടെയും ജീവനെടുക്കാതെയായിരുന്നു എമിലി മടങ്ങിപ്പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (5 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (7 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (8 hours ago)

Malayali Vartha Recommends