Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

മന്ത്രിയും ഉദ്യോഗസ്ഥരും പിള്ളാരെ പോലെ പിണങ്ങി: റോഡിലെ കുഴികളില്‍ വീണ് ജനം മരിച്ചു തുടങ്ങി...മന്ത്രിമാത്രം മിടുക്കനും മറ്റുള്ളവരെല്ലാം അഴിമതിക്കാരെന്ന പ്രചരണം ശരിയല്ലെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍:  പൊതുമരാമത്ത് മന്ത്രിക്കെതിരെ സ്വന്തം വകുപ്പിലെ ജീവനക്കാര്‍ പടയൊരുക്കത്തില്‍

11 JULY 2018 09:47 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴ ചങ്ങനാശേരി റോഡിലെ കുഴികള്‍ക്കെതിരെ നേരിട്ട് നടപടിയെടുത്ത പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മെല്ലെ പോക്കില്‍. ഉദ്യോഗസ്ഥരെ അവഹേളിക്കാനാണ് മന്ത്രിയുടെ നീക്കമെങ്കില്‍ കുഴികളുടെ എണ്ണം വര്‍ധിച്ച് ജനങ്ങള്‍ മരിക്കട്ടെ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


പൊതുമരാമത്ത് മന്ത്രിക്കെതിരെ സ്വന്തം വകുപ്പിലെ ജീവനക്കാര്‍ രംഗത്തെത്തുന്നത് ആദ്യ സംഭവമല്ല. മന്ത്രിയെ വകുപ്പില്‍ നിന്നും നീക്കണമെന്നു വരെ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നെറായിയുടെ വിശ്വസ്തനായ സുധാകരനെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ല. മന്ത്രിയോട് ജീവനക്കാരുമായി തെറ്റരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല. അതിനു പകരമായി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ റോഡുകളില്‍ തന്നെ ഉദ്യോഗസ്ഥര്‍ കള്ളകളികളിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടയുടനെ മന്ത്രി ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ചങ്ങനാശേരി ആലപ്പുഴ റോഡിലെ കുഴികള്‍ എണ്ണാന്‍ മന്ത്രി ഇറങ്ങിയതോടെ ഉദ്യോഗസ്ഥരുടെ പണി തെറിച്ചു.

െ്രെപവറ്റ് സെക്രട്ടറി പോലും വാഴാത്ത മന്ത്രിയാണ് സുധാകരന്‍. കൊല്ലത്തെ പ്രമുഖ സി പി എം നേതാവായ അഭിഭാഷകനെ സുധാകരന്റെ െ്രെപവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിയമിച്ചതു തന്നെ മന്ത്രിയെ നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍ സ്ഥാനമേറ്റ് 6 മാസത്തിനുള്ളില്‍ അദ്ദേഹം മന്ത്രിയുമായി തെറ്റി പുറത്തു പോയി . സുധാകരന്റെ അടുത്ത സുഹൃത്ത് കൂടിയായ െ്രെപവറ്റ് സെക്രട്ടറിക്ക് സംഭവിച്ചത് ഇതാണ്. അതിനിടെ റോഡ് പണിയില്‍ പതുക്കെ പോയാല്‍ മതിയെന്ന നിലപാടാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. മഴ കാരണം സംസ്ഥാനത്തെ റോഡുകളെല്ലാം തകര്‍ന്നിട്ടും തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്ന തെറ്റിദ്ധാരണയാണ് മന്ത്രിക്കുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വകുപ്പിനെ വേണ്ടാത്ത മന്ത്രിയെ തങ്ങള്‍ക്ക് എന്തിനാണെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.

മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള പിണക്കത്തിന്റെ പരിണിത ഫലം അനുഭവിക്കുന്നത് കേരളത്തിലെ റോഡുകളില്‍ നിത്യേന സഞ്ചരിക്കുന്ന ജനങ്ങളാണ് .അവരുടെ നടുവ് കുഴികളില്‍ വീണ് വളഞ്ഞിട്ടും നടപടിയെടുക്കാന്‍ ആരുമില്ല. വിഷയം ഇതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അത് അഴിമതിയാണ്. അഴിമതിയുടെ പര്യായമായ വകുപ്പില്‍ അതിന് അറുതി വരുത്തിയതാണ് തര്‍ക്കത്തിനുള്ള പ്രധാന കാരണം.

അതിനിടെ പൊതുനിരത്തുകള്‍ കുരുതി കളമാക്കാതിരിക്കാന്‍ പൊതുമരാമത്ത് (നിരത്ത് ) വിഭാഗം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.റോഡുകളിലെ കുഴികള്‍ നികത്തി ഗതാഗത യോഗ്യമാക്കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

റോഡിലെ കുഴിയില്‍ വീണ് കായംകുളത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. റോസിലെ കുഴിയില്‍പെട്ട പെണ്‍കുട്ടി മറിഞ്ഞ് റോഡിലേക്ക് വീണു. പതിനെട്ടുകാരി പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഒഴിവാക്കാമായിരുന്ന ദാരുണ സംഭവം ഉണ്ടായത് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കാരണമാണ്. സംസ്ഥാനത്തെ റോഡുകളിലെല്ലാം എണ്ണിയാല്‍ തീരാത്ത കുഴികളുണ്ടെന്നാണ് പരാതി. കനത്ത മഴ റോഡിന്റെ ദുസ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നു. സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ കൃത്യസമയത്ത് നികത്തിയിരുന്നെങ്കില്‍ കായംകുളത്തുണ്ടായതു പോലുള്ള സംഭവങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നു.

പൊതുമരാമത്ത് ചീഫ് എഞ്ചിനീയറും സുപ്രണ്ടിംഗ് എഞ്ചിനീയറും മൂന്നാഴ്ചക്കകം, സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കണം. കായംകുളം അപകടത്തെ കുറിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (6 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (6 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (8 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (8 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (9 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (9 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (10 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (11 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (11 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (11 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (11 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (11 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (11 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (11 hours ago)

Malayali Vartha Recommends