തൃശ്ശൂരിൽ ദളിത് വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് റാഗിങ്ങിനിരയാക്കി; മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശ്ശൂരിലെ കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകരയിലെ സ്കൂൾ ഒാഫ് ഡ്രാമ ആൻഡ് മ്യൂസിക് ക്യാമ്പസിൽ ദളിത് വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ചു റാഗിങ്ങിനിരയാക്കി. സംഭവം വിവാദമായതോടെ മൂന്ന് സീനിയർ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു.
രണ്ടാം വർഷ ബാച്ചിലർ ഒാഫ് തിയറ്റർ ആർട്സിലെ രോഹിത് ഷാജി, വി.വിശാഖ്, പി.എച്ച്. അഷിത എന്നിവരെയാണ് സസ്പൻഡ് ചെയ്തത്. ഇവർക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കാസർഗോട് സ്വദേശിനിയായ പെൺകുട്ടി റാഗിങ് നടത്തിയവർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന് പൊലീസിനും സർവകലാശാലക്കും നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണ വിധേയമായാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പൊലീസ് എത്തിയെങ്കിലും ആരോപണ വിധേയർ കാമ്പസിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























