ക്യാമ്പില്‍ ഗര്‍ഭനിരോധന ഉറയും കൊടുക്കണമെന്ന് കമന്റിട്ടതിന് പിന്നാലെ ലുലു ഗ്രൂപ്പിലെ ജോലി തെറിച്ചു; നാട്ടിലെത്തുന്ന യുവാവിനെ വിലങ്ങിട്ട് സ്വീകരിക്കാൻ കേരളാ പോലീസ്
പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ എല്ലാ മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷവും, പരിഹാസവും, മോശം കമന്റുകളും പ്രചരിപ്പിക്കുന്നവരും ചുരുക്കമല്ല. അത്തരത്തില്‍ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട് കുപ്രസിദ്ധനായ യുവാവിനെ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തില്‍ നിന്ന് ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടിരുന്നു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി രാഹുല്‍ സിപി പുത്തലാത്തിനെയാണ് ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടത്.
ക്യാമ്ബുകളിലേക്ക് ആവശ്യമായ സാനിറ്ററി നാപ്കിനുകള്‍ ആവശ്യപ്പെട്ടുകൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട രാഹുലിനെതിരെ കേസെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പോലീസിന് നിർദ്ദേശം നൽകി.കോഴിക്കോട് നരിക്കുനി സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനിയാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പാഡുകള്‍ എത്തിക്കണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഇതിന് താഴെയാണ് നാപ്കിനുകള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളും അയയ്ക്കണമെന്നാണ് യുവാവ് കമന്റിട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു. സംഭവം വിവാദമായതോടെ താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാവ് പറഞ്ഞു. പക്ഷേ ലുലു ഗ്രൂപ്പിന്റെ പേജില്‍ രാഹുലിനെ പിരിച്ചു വിടണമെന്നാവശ്യം ശക്തമായതോടെ ജീവനക്കാരനെ പിരിച്ചു വിട്ടതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.
കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ടത് അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല തങ്ങളുടെ സംസ്‌കാരത്തിനും മൂല്യത്തിനും ചേര്‍ന്നതുമല്ല. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സിഎംഡി യൂസഫലിയും ശ്രമിക്കുന്നതെന്നും കമ്പനി പറഞ്ഞിരുന്നു.
തുടര്‍ന്ന് ലുലു ഗ്രൂപ്പ് 19ന് രാഹുലിനെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടുത്ത ദിവസം നാട്ടിലെത്തുന്ന രാഹുലിനെതിരെ സൈബര്‍ കേസ് എടുക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha