കടവും വായ്‌പയുമെടുത്ത് പടുത്തുയര്‍ത്തിയ വീട്ടിൽ വീട് പാലുകാച്ചല്‍ ചടങ്ങിന് മുമ്പെത്തിയത് വിധിതതട്ടിയെടുത്ത അച്ഛന്റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ; ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ 'നിധിനാലയ' ത്തില്‍ ഹൃദയം തകർന്ന് രണ്ട് പെൺകുട്ടികൾ
വീട് പാലുകാച്ചല്‍ ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയ പ്രവാസിയുടെയും ഭാര്യയുടെയും അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് മരണപ്പെട്ട മധുവിന്റെ ബന്ധുക്കളും അയൽക്കാരും. അമ്പലത്തറ ബൈപ്പാസ് റോഡില്‍ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു ദമ്പതികൾ മരണത്തിന് കീഴടങ്ങിയത്.
ഈ ഓണം പുതിയ വീട്ടില്‍ ആഘോഷിക്കണമെന്ന വാശിയില്‍ കടവും വായ്‌പയുമെടുത്ത് പടുത്തുയര്‍ത്തിയ വീടിന്റെ പാലുകാച്ചല്‍ ഉത്രാടത്തിന് (24ന്) നടക്കാനാരിക്കെയാണ് മരണം മധുവിനേയും രജനിയേയയും തട്ടിയെടുത്തത്. പുതിയതായി പണികഴിപ്പിച്ച 'നിധിനാലയ' ത്തില്‍ ഇരുവരുടേയും ചേതനയറ്റ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ എല്ലാം തകര്‍ന്ന് ഒറ്റയ്‌ക്കായത് പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളാണ്.
വീടെന്ന സ്വപ്നം കൈയെത്തി പിടിക്കാനാണ് നാട്ടിലെ ഡ്രൈവര്‍ ജോലിക്ക് താല്‍ക്കാലിക വിരാമമിട്ട് മധു വിദേശത്തേക്ക് പോയത്. ഏഴു വര്‍ഷമായി അറബിനാട്ടിലെ ദുരിതജീവിതത്തിനിടെ സ്വരൂപിച്ച് പണം നാട്ടിലേക്ക് അയച്ച് സ്വന്തമായൊരു വീടെന്ന ആഗ്രഹം പടിയായി പൂര്‍ത്തീകരിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ രജനിയില്‍ നിന്ന് കേള്‍ക്കുമ്ബോള്‍ ഒട്ടൊന്നുമല്ല മധുവിനെ സന്തോഷത്തിലാക്കിയത്. എട്ട് മാസമായി നിര്‍മ്മാണം നടക്കുകയാണ്. ഇത്തവണത്തെ അവധി കഴിഞ്ഞ് തിരികെ പോകുമ്ബോള്‍ പുതിയ വീട്ടില്‍ ഉറങ്ങിയെഴുന്നേറ്റാകണമെന്നായിരുന്നു മധുവിന്റെ ആഗ്രഹം.
അഞ്ച് വര്‍ഷത്തിനകം തിരികെ നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുമ്ബോള്‍ മുതല്‍കൂട്ടാകാനായാണ് വീടിനൊപ്പം ഒരു കടമുറി കൂടി നിര്‍മ്മിക്കാന്‍ മധു തീരുമാനിച്ചത്. കടമുറി താഴെയാക്കി ഇരുനില വീടാണ് മധു ഒരുക്കിയത്. കണ്‍മണികളായ പെണ്‍മക്കളെ നല്ല നിലയില്‍ എത്തിക്കണമെന്നതുള്‍പ്പെടെയുള്ള ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി പ്രിയതമയ്ക്കൊപ്പം മധു യാത്രയായി.
ഇന്ന് രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തില്‍ സംഭവ സ്ഥലത്ത് തന്നെ ദമ്പതിൽ മരിച്ചു. കുമരിചന്ത ജംഗ്ഷനു സമീപം സര്‍വീസ് റോഡില്‍ നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തിരുവല്ലം ഭാഗത്ത് നിന്ന് വന്ന ടാങ്കര്‍ ഇടിച്ച് കയറുകയായിരുന്നു. ദമ്പതികൾക്ക് പുറത്ത് കൂടി ടാങ്കര്‍ കയറി ഇറങ്ങി ഇരുവരും തല്‍ക്ഷണം മരണമടഞ്ഞു. നാട്ടുകാരാണ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ മാസം 24ന് നടക്കുന്ന പാലുകാച്ചല്‍ ചടങ്ങിനായി ബന്ധുവിനെ ക്ഷണിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന, മിഥുന (ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍) എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha