പ്രളയഭീതി മാറും മുൻപേ ഭൂചലനം!; പത്തനംതിട്ടജില്ലയിലെ ചിലയിടങ്ങളിൽ ഭൂചലനം; നാല്‍പ്പതോളം വീടുകള്‍ക്ക് തകരാറുണ്ടായതായി റിപ്പോർട്ട്

പത്തനംതിട്ടജില്ലയിൽ ഭൂചലനം . അടൂര്‍, പഴകുളം മേഖലകളില്‍ ഇന്ന് രാവിലെ പത്തരയോടെയുണ്ടായ ഭൂചലനത്തില്‍ നാല്‍പ്പതോളം വീടുകള്‍ക്ക് തകരാറുണ്ടായി. ചിലയിടങ്ങളില്‍ ഭൂമി വിണ്ടു കീറുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. പഴകുളം, കടമ്ബനാട് പ്രദേശത്തുള്ളവര്‍ സമീപത്തെ ക്വാറികളില്‍ സ്ഫോടനം നടന്നുവെന്നാണ് കരുതിയത്. എന്നാല്‍ ക്വാറി ഇല്ലാത്ത മേഖലകളിലും വിറയല്‍ അനുഭവപ്പെട്ടപ്പോഴാണ് ഇത് ഭൂചലനമാണെന്ന് സ്ഥിരീകരിച്ചത്.
അടൂര്‍, പഴകുളം, ആദിക്കാട്ട് കുളങ്ങര പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. നാല്‍പ്പതോളം വീടുകളുടെ ഭിത്തിക്ക് പൊട്ടലുണ്ടായിട്ടുണ്ട്. സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തെ തുടര്‍ന്ന് പലരും പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. വലിയ ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭൂമികുലുക്കത്തില്‍ അപകടം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നും തുടര്‍ചലനകള്‍ ഉണ്ടാകുമോ എന്നുമുള്ള ആശങ്കയിലാണ് പ്രദേശവാസികള്‍.
പള്ളിക്കല്‍ പഞ്ചായത്തിലെ 14-ാം മൈല്‍, പഴകുളം, പുള്ളിപ്പാറ, കോലമല ,ഇളംമ്ബള്ളിക്കല്‍, കൈയ്‌പ്പേത്തടം, പന്തളം, കുടശനാട് ,കുരമ്ബാലതെക്ക്, ആലപ്പുഴ ജില്ലയിലെ നൂറനാട്, ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര എന്നീ മേഖലകളിലാണ് രാവിലെ 10.30 ഓടെ ഭൂചലനം ഉണ്ടായത്.ഈ ഭാഗങ്ങളില്‍ വന്‍ മുഴക്കം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.40 ല്‍പ്പരം വീടിന് തകര്‍ച്ച സംഭവിച്ചു ഭൂമി പിളര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























