നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!

കോഴിക്കോട് ചെലവൂർ ഇൗസ്റ്റ് മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ ഇരുപതുകാരൻ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽനിന്നും നാട് മുക്തമായിട്ടില്ല. പൂതംകുഴിയിൽ നിസാറിന്റെയും റംസീനയുടെയും മകൾ നസ്രീന(16)യാണ് കൊല്ലപ്പെട്ടത്. റംസീനയുടെ ജ്യേഷ്ഠത്തി ഹസീനയുടെയും നല്ലളം മാവത്തിനിലം കെ പി ഹോമിൽ അഷ്റഫിന്റെയും മകൻ അദിനാനെ (20) മരിച്ചനിലയിൽ കണ്ടെത്തി. നസ്രീനയെ കൊന്നശേഷം അദിനാൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് ലഭിച്ച സൂചന.
ചൊവ്വ പുലർച്ചെയാണ് സംഭവം. രാത്രി വീട്ടിൽ കടന്നുകയറിയ അദിനാൻ നസ്രീനയെ ഷാൾ കഴുത്തിൽച്ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. രാത്രി വീടിന്റെ പിൻഭാഗത്തുകൂടി അദിനാൻ കയറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ബന്ധുക്കളും നാട്ടുകാരും പറയുന്നത് ഇങ്ങനെ: ‘അദിനാൻ നേരത്തെ വീട്ടിൽനിന്ന് 50,000 രൂപ മോഷ്ടിക്കുന്നത് നസ്രീന കണ്ടിരുന്നു. പണം അദിനാന്റെ അലമാരയിൽനിന്ന് കണ്ടെടുത്തതോടെ ഇയാൾ വീട്ടിലേക്ക് വരുന്നത് വിലക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
നസ്രീനയും ഉമ്മ റംസീനയും രണ്ട് സഹോദരങ്ങളും വല്യുമ്മ സഫിയയുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി വീട്ടിനുള്ളിലെത്തിയ അദിനാൻ നസ്രീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം വല്യുമ്മ സഫിയയുടെ മുറിയിലെത്തി അവരെയും വകവരുത്താൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന സഫിയ ബഹളംവച്ചതോടെ ആളുകൾ ഓടിക്കൂടി. അകത്തെ മുറിയിൽ കയറി അദിനാൻ വാതിലടച്ചു. മുകളിലെ മുറിയിൽ നസ്രീന മരിച്ചുകിടക്കുന്നതായി കണ്ടെത്തി. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചേവായൂർ പൊലീസ് സ്ഥലത്തെത്തി.
വാതിൽ തുറന്നുനോക്കുമ്പോൾ അദിനാനെ മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ കണ്ടെത്തി. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. അദിനാന്റെ മൃതദേഹം ഖബറടക്കി. ഉപ്പ നിസാർ വിദേശത്തുനിന്നെത്തിയശേഷമാകും നസ്രീനയുടെ ഖബറടക്കം.
കൊല്ലാനെത്തിയത് കൃത്യമായ ആസൂത്രണത്തോടെ
നസ്രീനയെ കൊലപ്പെടുത്തണമെന്ന കൃത്യമായ ആസൂത്രണത്തോടെയാണ് അദിനാൻ തിങ്കൾ രാത്രി മൂഴിക്കലിലുള്ള നസ്രീനയുടെ വീട്ടിലെത്തിയത്. പിൻഭാഗത്തുകൂടി വീട്ടിനുള്ളിൽ കയറിപ്പറ്റിയ അദിനാൻ പ്ലാസ്റ്ററും കൈയിൽ കരുതിയിരുന്നു. ഇതുപയോഗിച്ച് നസ്രീനയുടെ കൈയും കാലും കൂട്ടിക്കെട്ടിയ ശേഷമാണ് കഴുത്തിൽ ഷാൾ ചുറ്റി ശ്വാസംമുട്ടിച്ച് കൊന്നത്.
നസ്രീനയുടെ വായിൽ വിഷം ഒഴിച്ചിരുന്നതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അദിനാൻ വിഷം കഴിച്ചശേഷമാണ് മുഖത്ത് പ്ലാസ്റ്റർ ചുറ്റിയതെന്നും ഇവരെ ആശുപത്രിയിലെത്തിച്ചവർ പറയുന്നു. തന്നെ കൊലപ്പെടുത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് അദിനാൻ പ്ലാസ്റ്റർ ചുറ്റിയതെന്ന സംശയം പൊലീസിനുണ്ട്.
മോഷണശ്രമമെന്നും സംശയം
മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്താൻ അദിനാൻ പദ്ധതിയിട്ടതിന് പിന്നിൽ മോഷണശ്രമമെന്ന് പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട നസ്രീനയുടെ കഴുത്തിലുണ്ടായിരുന്ന മാലയും മൊബൈൽ ഫോണും കാണാതായതാണ് സംശയത്തിന് കാരണം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബുള്ളറ്റ് വാങ്ങാൻ അദിനാൻ പണം ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനുള്ള പണം കണ്ടെത്തുക കൂടിയായിരുന്നോ ലക്ഷ്യമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























