Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടിക്കാമുകനുമായി ആഡംബര ജീവിതം നയിക്കാൻ പണച്ചാക്കുകളുമായി കിടപ്പറ പങ്കിട്ട് വീഡിയോ ചിത്രീകരണവും ബ്ലാക്ക്മെയ്‌ലിങും; ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന കാസര്‍ഗോഡ്‌ സ്വദേശിനി അറസ്റ്റിൽ

18 SEPTEMBER 2018 09:36 AM IST
മലയാളി വാര്‍ത്ത

കിടപ്പറ രംഗങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക്‌മെയിലിംഗിലൂടെ പണം തട്ടുന്ന സംഘത്തിലെ യുവതി അറസ്റ്റിൽ. കാസര്‍ഗോഡ്‌ കളിയങ്ങാട്‌ കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സിലെ എം.ഹഷിദ(സമീറ-32)യെയാണ്‌ ആഡംബര ഫ്‌ളാറ്റില്‍നിന്നു തളിപ്പറമ്ബ്‌ പ്രിന്‍സിപ്പല്‍ എസ്‌.ഐ: കെ.ദിനേശന്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. കൂട്ടുപ്രതികളായ ചുഴലിയിലെ കെ.പി. ഇര്‍ഷാദ്‌(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്‌(22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്‌തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ്‌(21) എന്നിവരെ കഴിഞ്ഞ ഓഗസ്‌റ്റ്‌ 24 ന്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

സമ്പന്നരെ  കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന കുറ്റത്തിനാണു ഹഷിദയെ പ്രതി ചേര്‍ത്തിട്ടുള്ളത്‌. ഈ യുവതിക്കൊപ്പം ഒട്ടേറെപ്പേരുടെ നഗ്നചിത്രവും വീഡിയോയും ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്‌. ബി.എം.എസ്‌. നേതാവായ ചെറുപ്പക്കാരനെ വിവാഹം ചെയ്‌ത്‌ യുവതി ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. 

പയ്യന്നൂര്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നയാളെ പെണ്‍കെണിയില്‍ കുടുക്കി സ്ത്രീയോടൊപ്പം ഫോട്ടോ എടുത്ത്, വീട്ടുകാരെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിലാണു പൊലീസ് കേസെടുത്തത്. കിടപ്പറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തളിപ്പറമ്ബ് സ്വദേശികളോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതിനും കേസുണ്ട്. റിമാന്‍ഡില്‍ കഴിയവേ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു പൊലീസുകാരെ കബളിപ്പിച്ച്‌ രക്ഷപ്പെട്ട റുബൈസ് ഇപ്പോഴും ഒളിവിലാണ്. തളിപ്പറമ്ബ് ഡിവൈഎസ്‌പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശന്‍ എന്നിവര്‍ അടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്. പയ്യന്നൂരിലെ ഹോട്ടലുടമയായ മാതമംഗലത്തെ ഭാസ്‌കരന്റെ ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സമീറ അടക്കമുള്ളവര്‍ ഇപ്പോള്‍ അറസ്റ്റിലായത്.

മുസ്തഫയുടെ സഹോദരിയെന്ന നിലയില്‍ സമീറയെ ഭാസ്‌കരന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി അകന്നുനില്‍ക്കുകയായിരുന്ന ഭാസ്‌കരന് സമീറയെ വിവാഹം െചയ്തുതരാമെന്ന് മുസ്തഫ അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂരില്‍ കൊണ്ടുപോയി വിവാഹാവശ്യത്തിനെന്ന പേരില്‍ സ്വര്‍ണവും തുണികളുമായി ഒന്നരലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ വാങ്ങി. തിരിച്ചുവന്ന് മുസ്തഫയുടെ വീട്ടില്‍വെച്ച്‌ മാല അണിയിക്കുകയും ഇരുവരെയും ചേര്‍ത്തുനിര്‍ത്തി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പരാതിക്കാരന്റെ വീട്ടുകാരോ നാട്ടുകാരോ അറിയാതെയായിരുന്നു കാര്യങ്ങള്‍ നടത്തിയത്. ആദ്യദിവസം തന്നെ ഭാസ്‌കരന്റെ കൂടെ താമസിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി സമീറ കാസര്‍കോട്ടേക്ക് പോയപ്പോഴാണ് തട്ടിപ്പാണെന്ന് ഭാസ്‌കരന് ബോധ്യമായത്.

ചെമ്ബന്തൊട്ടിയില്‍ നടന്ന വിവാദമായ പെണ്‍കെണി സംഭവത്തിലും സമീറയുടെ സാന്നിധ്യമുള്ളതായി സംശയമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. അതേസമയം വീഡിയോ ചിത്രീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമീറയറിയാതെയാണ് പ്രതികള്‍ ഒരുക്കിയതെന്നും പൊലീസ് പറഞ്ഞു. പെണ്‍കെണി വിവാദമായതോടെ ഹോട്ടലുടമ പരാതിയുമായി ഡിവൈ.എസ്‌പി. കെ.വി.വേണുഗോപാലിനെ സമീപിച്ചു.ഭാസ്‌കരന്റെ പരാതിയിലാണ് സമീറയെ ഇപ്പോള്‍ അറസ്റ്റുചെയ്തത്. സമീറയെ പിടികൂടാന്‍ ഏതാനും ദിവസങ്ങളായി തളിപ്പറമ്ബിലെ അന്വേഷണസംഘം കാസര്‍കോട്ട് തിരച്ചിലിലായിരുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലവും ബന്ധപ്പെടാറുള്ള വ്യക്തികളെയും കണ്ടെത്തിയശേഷം വലയിലാക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലും കാസര്‍കോടുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ തകരുമെന്ന് ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ പ്രതിചേര്‍ത്തിട്ടുള്ളത്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ചപ്പാരപ്പടവിലെ അബ്ദുള്‍ ജലീല്‍, മന്നയിലെ അലി എന്നിവരെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത് ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ കേസുമുണ്ട്.

കോഴിക്കോട് കേന്ദ്രീകരിച്ച്‌ നടക്കുന്ന വന്‍ പെണ്‍കെണി സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്തഫ 12 വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടത്തി. ഇതില്‍ കുറെയേറെ സ്ത്രീകളെ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചു. റുബൈസ് നേരത്തെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ ഉള്‍പ്പെടെ മോഷണക്കേസില്‍ ഇയാള്‍ കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. റിമാന്‍ഡ് തടവുകാരനായ റുബൈസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഓടിപ്പോയിരുന്നു. പല വിദ്യാര്‍ത്ഥിനികളുമായും റുബൈസിന് അടുത്ത ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുമായി ഇടപെടാന്‍ പ്രത്യേക കഴിവുതന്നെ ഇയാള്‍ക്കുണ്ടത്രേ. ദൂരസ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പോലും നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കും. ഇവര്‍ക്ക് വിലകൂടിയ ഗിഫ്റ്റുകളും പണവും നല്കി ബന്ധം ദൃഢമാക്കുന്നതും ഇയാള്‍ പതിവാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends