സവർണനും അവർണനുമില്ല അയ്യപ്പ ഭക്തിയിൽ നമ്മൾ ഒന്ന് ;ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന് സാംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി; പന്തളത്തിനും ചങ്ങനാശേരിക്കും ശേഷം ഹരിപ്പാടും ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ഭക്തജനക്കടലിരമ്പി

ശബരിമലയില്‍ യുവതി പ്രവേശനം അരുതെന്ന് സംസ്ഥാനത്തെ ആദ്യത്തെ ദളിത് പൂജാരി യദുകൃഷ്ണൻ. 10 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നും ക്ഷേത്രങ്ങളിലെ മൂര്‍ത്തിയുടെ പ്രതിഷ്ഠ നടത്തിയ ആചാര്യന്മാരാണ് ക്ഷേത്രങ്ങളിലെ ക്രിയകള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവ മാറ്റാന്‍ ആര്‍ക്കും ആധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളിലെ ചിലര്‍ക്ക് മേലുള്ള പ്രവേശന വിലക്ക് അസമത്വമല്ലെന്നും ശബരിമലയില്‍ ഒരു തരത്തിലുള്ള അസമത്വവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് മാറ്റാനുള്ള ശ്രമം മതപരമായ വിശ്വാസങ്ങളിലേക്കുള്ള കടന്ന് കയറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ദളിതനായ താന്‍ അദ്യമായി ഒരു ക്ഷേത്രത്തിന്റെ പൂജാരിയായി നിയമിക്കപ്പെട്ടപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു അതിനെ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ഉയര്‍ന്ന ജാതിക്കാര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ചിലര്‍ നുണപ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തൃശ്ശൂരിലെ കൊരട്ടിയിലെ കുറുങ്ങഴിപ്പ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ് യദുകൃഷ്ണന്‍.
അതേസമയം ശബരിമല പൂങ്കാവനത്തിൽ സ്വാമി ഭക്തർ കോടതി വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പർണ്ണശാല കെട്ടിയുള്ള നാമജപ പരിപാടി ശക്തമായി തുടരുന്നു. പന്തളത്തിനും ചങ്ങനാശേരിക്കും ശേഷം ഹരിപ്പാടും ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ട് ഭക്തജനക്കടലിരമ്പി. ഇന്നലെ ഉച്ചക്ക് 3 മണിക്ക് ഹരിപ്പാട് ശ്രി.സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിൽ നിന്നും ആരംഭിച്ച മഹാനാമജപസങ്കീർത്തനയാത്ര വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി...
പതിനായിരം ഭക്‌തരെ പ്രതീക്ഷിച്ച സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇരുപത്തിഅയ്യായിരത്തിനു മേലെ ജനങ്ങളാണ് ഹരിപ്പാട്ടേക്കു ഒഴുകിയെത്തിയത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ ആബാലവൃദ്ധം ജനങ്ങളാണ് നിരത്തിലിറങ്ങയത്.
https://www.facebook.com/Malayalivartha























