വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഖത്തറിലെ റാസ് ലഫാൻ എൽഎൻജി ടെർമിനലിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച വടകര തൂണേരി സ്വദേശിയായ അർജുന്റെ (30) മൃതദേഹം ഇന്ന് പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ശേഷം തൂണേരിയിലെ വീട്ടുവളപ്പിൽ എട്ട് മണിക്ക് സംസ്കരിക്കും. നാലു വര്‍ഷമായി അര്‍ജുന്‍ ദുബായിലെ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അർജുന്റെയും വാണിമേൽ പുതുക്കയം സ്വദേശി അതുല്യയുമായുള്ള വിവാഹം. പുറമേരി വെള്ളൂർ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ് അർജുൻ. വർഷമൊന്ന് തികയും മുമ്പ് അവളെ തനിച്ചാക്കി അവൻ പോയി. ഇന്ന് അവനെയോർത്ത് കരയുകയാണ് ഒരു നാടൊന്നടങ്കം.
ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഖത്തറിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ ഈ ദുരന്തത്തിൽ 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha






















