Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സി.പി.എം നടത്തിയ സ്ത്രീ സുരക്ഷാ അവകാശ സംരക്ഷണ സംഗമം പൊളിഞ്ഞു, ശമ്പള വര്‍ദ്ധനവിനെന്ന വ്യാജേനെയാണ് നൂറ് കണക്കിന് തൊഴിലുറപ്പ് വനിതകളെ പത്തനംതിട്ടയിലെത്തിച്ചത്, പലരും വണ്ടി കൂലി കടം വാങ്ങി എത്തിയപ്പോള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കി അടുത്ത ബസിന് വീട്ടിലേക്ക് തിരിച്ചു

10 OCTOBER 2018 02:51 PM IST
മലയാളി വാര്‍ത്ത

തൊഴിലുറപ്പ് ശമ്പള വര്‍ദ്ധനവിന്റെ മീറ്റിംഗിനെന്ന് തെറ്റിദ്ധരിപ്പിച്ച് സി.പി.എമ്മിന്റെ സ്ത്രീ അവകാശ സംരക്ഷണ യാത്രയ്ക്ക് നിരവധി സ്ത്രീകളെ എത്തിച്ചതില്‍ വ്യാപക പ്രതിഷേധം. ഇതേ തുടര്‍ന്ന് വിശദീകരണവുമായി നിരവധി തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്തെത്തി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി നടപ്പാക്കണമെന്നുള്ള യോഗമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ പങ്കെടുക്കില്ലായിരുന്നെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവ് കിടപ്പിലായവരും മക്കളെ സ്‌കൂളില്‍ വിടാനുള്ളവരും ജോലിയുള്ളവരും അതെല്ലാം ഉപേക്ഷിച്ചാണ് പത്തനംതിട്ടയുടെ വിവിധ മേഖലകളില്‍ നിന്ന് ഇന്നലെ ജില്ലാ ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ പരിപാടിയാണെന്ന് അറിഞ്ഞ പലരും അപ്പോഴേ വണ്ടികയറി. ഇപ്പോള്‍ ഉള്ള തൊഴിലുറപ്പ് ജോലി കൂടി ഇല്ലാതാകുമെന്ന ഭീതിയിലാണിവര്‍. ജോലിക്ക് വിളിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ചിലരെ പരിപാടിയില്‍ പങ്കെടുപ്പിച്ചതായും ആക്ഷേപമുണ്ട്.

തിങ്കഴാഴ്ച രാത്രിയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ മേല്‍നോട്ട ചുമതലയുള്ള മേട്രിന്‍ തൊഴിലാളികളോട് ചൊവ്വാഴ്ച രാവിലെ 10ന് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടിയില്‍ അത്യാവശ്യമായി പങ്കെടുക്കണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടത്. വണ്ടിക്കൂലിക്ക് പോലും പണം ഇല്ലാതിരുന്ന പലരും കടംവാങ്ങിയും മറ്റുമാണ് അടുത്തദിവസം രാവിലെ പത്തനംതിട്ടയ്ക്ക് വണ്ടികയറിയത്. നേരത്തെ എത്തിയവര്‍ക്ക് കാര്യം അറിയില്ലായിരുന്നു. ബാനര്‍ കെട്ടിയപ്പോഴാണ് തങ്ങള്‍ പെട്ട്‌പോയ വിവരം അറിഞ്ഞത്. അതോടെ പലരും മേട്രിനോട് ക്ഷുഭിതരായി. തന്നെയും തെറ്റിദ്ധരിപ്പിച്ചതാണെന്ന് മേട്രിന് അപ്പോഴാണ് മനസിലായത്. ഒരു ദിവസത്തെ കൂലിയും വണ്ടിക്കൂലിയും നഷ്ടപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ ആവലാതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. അത് വ്യാപകമായി പ്രചരിപ്പിക്കുകയാണിപ്പോള്‍. സ്ത്രീപ്രവേശനത്തിന് സ്ത്രീകള്‍ തന്നെ എതിര് നില്‍ക്കുന്ന കാഴ്ചയില്‍ സി.പി.എമ്മും സര്‍ക്കാരും ആശങ്കപ്പെടുകയാണ്. വരും ദിവസങ്ങളില്‍ വനിതാ പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പാണ്.

ഹിന്ദുക്കളായ തങ്ങളാരും വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ തയ്യാറല്ലെന്ന് ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ പുരുഷന്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോകാം. സ്ത്രീകള്‍ക്ക് പോകുന്നതിന് സമയമുണ്ട്. അ്‌പ്പോള്‍ പോയാല്‍ മതി. ഞങ്ങളില്‍ പലരും നിലയ്ക്കലില്‍ പോയി പൊങ്കാലയിട്ടിട്ടുണ്ട്. പമ്പയില്‍ പോയിട്ടുണ്ട്, പക്ഷെ, മലകയറിയിട്ടില്ല. കടുവയും പുലിയും ഉള്ള സ്ഥലമാണ് സന്നിധിനം അവിടെ സ്ത്രീകള്‍ കയറുന്നതില്‍ സുരക്ഷാപ്രശ്‌നങ്ങളുമുണ്ട്. അയ്യപ്പവിശ്വാസികളായ ഞങ്ങള്‍ വീട്ടിലിരുന്ന് ഭഗവാനെ നമസ്‌ക്കരിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. 

വിശ്വാസികളായ സ്ത്രീകള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ശബരിമല ദര്‍ശനം നടത്തട്ടെ, അതിന് സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് പത്തനംതിട്ടയില്‍ സ്ത്രീ അവകാശ സംരക്ഷണ സംഗമം നടത്തിയത്. പി.കെ ശ്രീമതി എം.പിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ സി.പി.എം പ്രവര്‍ത്തകരെ കൂടാതെ വിവിധ പാര്‍ട്ടികളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിച്ചതാണ് വിവാദമായിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends